2016, മാർച്ച് 18, വെള്ളിയാഴ്‌ച

അവരെ അറിയാതെ പോയവര്‍...



                                         ഒന്നും പറയാന്‍ കഴിയാതെ ഒരു വലിയ മൗനം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നിരിക്കുന്നു..പരസ്പരം കാണണമെന്ന് പറഞ്ഞപ്പോള്‍ കാണുമ്പോള്‍ ഭാഷ മൗനമായിരിക്കുമെന്നു ഒരിക്കലും കരുതിയതല്ല..എങ്കിലും ഈ മൗനത്തിനും ചില ആന്തരാര്‍ത്ഥങ്ങളുണ്ട്...പറഞ്ഞു തീരുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ തീക്ഷണമായ അര്‍ത്ഥങ്ങള്‍.അവരില്‍ ചിലര്‍ അറിയാതെ പോയ സത്യങ്ങള്‍..

                                          സെന്ട്രോ മാളിലെ വര്‍ണ്ണങ്ങള്‍ പതിച്ച കണ്ണാടി ജാലകത്തിലൂടെ നോക്കിയിരിക്കുമ്പോള്‍ എന്‍റെ കൊടുങ്ങല്ലൂര്‍ എത്ര മനോഹരമാണ്..ഒപ്പം അവളുടെ  കൂടെ ഇരിക്കുന്ന ഈ നിമിഷങ്ങളും..മുന്നില്‍ തണുത്ത് വിറച്ച് ചോദിക്കാതെ തന്നെ അവള്‍ക്ക്  വേണ്ടി ഓര്‍ഡര്‍ ചെയ്ത അവള്‍ക്ക്  ഏറ്റവും ഇഷ്പ്പെട്ട മാങ്കോ ഷേക്ക്..എന്‍റെ  മുന്നില്‍ കുറച്ച് നേരം മുന്‍പ് ഡി.സി. ബുക്സില്‍ നിന്നും ഏറെ കഷ്ടപ്പെട്ട് നോക്കിയെടുത്ത് വാങ്ങി അവള്‍  സമ്മാനിച്ച "ആദം മാക്കോസ് രചിച്ച ഡിവോഷന്‍..

          "ആരെല്ലാമോ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് മുംതാസ്..."

                                          കുറേ നേരത്തെ മൗനം വെടിഞ്ഞു അവനാണ് ആദ്യം സംസാരിക്കാന്‍ തുടങ്ങിയത്..ആ വാക്കുകളില്‍ ഭയമല്ല..അവളെ  കുറിച്ചുള്ള ആധിയാണ്.അവന്‍ ചിന്തിക്കുന്നത് അവളെ  കുറിച്ച് മാത്രമാണ്..

          "ശ്രദ്ധിക്കട്ടെ..നിനക്ക് പേടിയുണ്ടോടോ??"

                                           ആ വാക്കുകള്‍ കേട്ടപ്പോള്‍ അവന്‍ ചിരിയോടെ നെറ്റിയിലെ മുറിവില്‍ മെല്ലെ തലോടി.."നിനക്ക് അറിയില്ല..നിനക്ക് വേണ്ടി ഞാന്‍ വാങ്ങിയ മുറിവുകള്‍, വേദനകള്‍, എല്ലാം എനിക്ക് ജീവിതത്തിലെ ഏറ്റവും സുഖമായ അവസ്ഥയാണ്‌ സമ്മാനിച്ചത്.." എന്‍റെ മനസ്സ് പറയുന്നത് കേട്ടത് കൊണ്ടോണോ ആ കണ്ണുകള്‍ ഈറനായത്..മെല്ലെ ഊര്‍ന്നു പോയ തട്ടം തലയിലേക്ക് വലിച്ചിട്ട് അവള്‍ എന്നെ തന്നെ നോക്കി..എത്ര നാളായി ഇതേ നോട്ടം എന്നെ തേടി വരാന്‍ തുടങ്ങിയിട്ട്..ഓര്‍മ്മകള്‍ക്ക് ഒന്നാം ക്ലാസ്സിനോളം പഴക്കമുണ്ട്...അവളും അത് തന്നെയാണ് ഓര്‍ക്കാന്‍ തുടങ്ങിയത്..

                                          ആദ്യത്തെ ക്ലാസ് തുടങ്ങുന്ന ദിവസം കരഞ്ഞു കൊണ്ട് ക്ലാസ് ബെഞ്ചില്‍ ഇരുന്ന എന്നെ നോക്കി ചിരിയോടെ ജീരക മിട്ടായി നല്‍കിയ ചന്ദനക്കുറി തൊട്ട വെളുത്ത ചെക്കന്‍..അവന്‍റെ ചിരിക്ക് മുന്നില്‍ പുഴു തിന്ന മുന്‍ നിര പല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാഴ്ച...അന്ന്‍ മുതല്‍ തുടങ്ങിയതാണ്..ഓരോ വര്ഷം പിന്നിടുമ്പോള്‍ അതിന്‍റെ മൂര്‍ച്ച കൂടി കൂടി വന്നു..ഒരിക്കലും പിണങ്ങിയിട്ടില്ല..മനസ്സില്‍ ഒരു വിഷമം തട്ടിയാല്‍ പരസ്പരം കണ്ടാല്‍ എല്ലാ വിഷമവും ഇല്ലാതാകും...

         "കുട്ടീ..മന്‍സൂര്‍ ഹാജിയുടെ മോളല്ലേ..മുംതാസ്??"

                                          ഓര്‍മ്മകളെ തട്ടി തെറിപ്പിച്ച് കത്തുന്ന കണ്ണോടെ ഒരാള്‍ മുന്നില്‍..ആ തുറിച്ച് നോട്ടം അവസാനിച്ചത് എന്‍റെ നേരെ ആയിരുന്നു..നെറ്റിയിലെ കുങ്കുമ കുറി യും, അതിന്‍റെ അരികിലെ മുറിവ്         കെട്ടിയ തുണിയും നോക്കി  അയാള്‍ ഒന്നിരുത്തി മൂളി മാളിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു..ഞാന്‍ അവളെ നോക്കിയപ്പോള്‍ ആ മുഖത്ത് ധൈര്യം...ആ ധൈര്യം ആദ്യമായി കണ്ടത് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്കൂള്‍ ചുമരില്‍ കരി കൊണ്ട് എഴുതിയ വാക്കുകള്‍  വായിച്ച് രസിച്ച്ചിരിച്ച ചിരിയിലായിരുന്നു..

      "മൊന്താസ് + വിനെദ് = പ്രമം "

                                               അത് തന്നെയായിരുന്നു അറിയാതെ പോയവരുടെ ആദ്യത്തെ ആക്രമണം...കൂടെ നടന്നതും, വഴിയരികില്‍ നിന്നും വര്‍ത്തമാനം പറഞ്ഞതും, ഒരു ബെഞ്ചില്‍ ഇരുന്ന്‍ കളിച്ചതും, എല്ലാം അവര്‍ കണ്ടു..എല്ലാത്തിനും വിലക്കുകള്‍ വന്നു..പത്തില്‍ പഠിക്കുന്ന സമയത്ത് സ്കൂള്‍ വരാന്തയിലെ ഏകാന്തതയില്‍ ഒരു ചുമരിന്റെ ഇരുവശത്തും  ചാരി ഇരിക്കുമ്പോള്‍ അവളോട് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു...

     "മുംതാസ്..നമ്മുടെ ചുറ്റുമുള്ളവര്‍ കണ്ണുകള്‍ അടച്ച് കാതുകള്‍ കൊണ്ട് കാണാന്‍ ശ്രമിക്കുന്നവരാണ്..ഒരുമിച്ച് നടക്കുമ്പോള്‍ എനിക്ക് നേരെ തേടി വരുന്ന വിലക്കുകളുടെ കണ്ണുകള്‍...പല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഭീഷണികള്‍..അതില്‍ നിന്‍റെ ബന്ധുക്കളും, എന്‍റെ ബന്ധുക്കളുമുണ്ട്"

                                               അതാണ് നെറ്റിയിലെ മുറിവായി മൂന്ന്‍ ദിവസം മുന്‍പ് ഇടവഴിയിലെ ഇരുട്ടില്‍ വെച്ച് ആരോ എനിക്ക്സമ്മാനിച്ചത്..ഒപ്പം നെഞ്ചില്‍ ചവിട്ടി നിന്ന് ഒരു ഭീഷണി...

       "കല്യാണം തീരുമാനിച്ചാ പെണ്ണാ അവള്..ഇനീം  നീ അവള്‍ടെ പൊറകെ  പിന്നെ നടന്നാ..പന്നീ.. വെട്ടി അരിഞ്ഞു പോഴേ തള്ളും"

                                               അവളുടെ  മനസ്സിനാണ് എന്‍റെ ശരീരത്തെക്കാള്‍ ആഴമുള്ള മുറിവേറ്റത്....എന്നാലും തോല്‍ക്കാന്‍ മനസ്സ് വരുന്നില്ല..അത് കൊണ്ട് തന്നെയാണ് ഇന്ന്‍ അവള്‍  തന്നെ മുന്‍ കൈ എടുത്ത് എന്നെഇവിടെ  വിളിച്ച് വരുത്തിയത്..സമൂഹത്തിന്‍റെ ജീര്‍ണ്ണിച്ച കണ്ണുകള്‍ കാണട്ടെ..കണ്മുന്നില്‍ കാണുന്നത് കണ്ണടച്ച് വിശ്വസിക്കുന്നവര്‍ അറിയട്ടെ..അടുത്ത ആഴ്ച മനസ്സ് കൊണ്ടും, ശരീരം കൊണ്ടും പൂര്‍ണ്ണ പരിശുദ്ധിയോടെ  മറ്റൊരാളുടെ ഭാര്യയാകാന്‍ കാത്തിരിക്കുന്ന ഈ പെണ്‍കുട്ടിയെയാണ്  എല്ലാവരും ചേര്‍ന്ന്‍ അവിശ്വാസത്തിന്റെ മുറിവ് ഏല്പിച്ചത്....

        "നീ പൊയ്ക്കോള്ളൂ...അവിടെ വീട്ടില്‍  ആരെങ്കിലുമൊക്കെ  നിന്നെ തിരക്കുന്നുണ്ടാകും.."

                                                നിറഞ്ഞ കണ്ണോടെയാണ് ഞാനത്  പറഞ്ഞത്..കയ്യിലെ വിയര്‍പ്പില്‍ കുതിര്‍ന്ന തൂവാല കൊണ്ട് ആ കണ്ണ്‍ നീര്‍ ഒപ്പിയെടുത്ത് അതിലെ പതിഞ്ഞ പാടുകള്‍ നോക്കി ശ്രദ്ധയോടെ മടക്കി അവള്‍ ഒരു നിധി പോലെ ബാഗില്‍ വെച്ചു..അങ്ങിനെ എത്രയെത്ര നിധികള്‍..കൊച്ചു ക്ലാസ്സുകളില്‍ ഞാന്‍ കൊടുത്ത  പെന്‍സില്‍ മുതല്‍ തലയിട്ടിരിക്കുന്ന ഷാള്‍ വരെ..ഇനി നല്കാന്‍ പോകുന്നത് എന്നെ കൊണ്ട് സാധിക്കുന്ന ഏറ്റവും വലിയ കാര്യമാണ്..അത് വാങ്ങാന്‍ താന്‍ ചെയ്യ്ത കഷ്ടപ്പാടുകള്‍..പാര്‍ട്ട് ടൈം ജോലി ചൈയ്തും, കടം വാങ്ങിയും വാങ്ങിച്ച ആ സമ്മാനം പോക്കറ്റില്‍ നിന്നും പുറത്തെടുത്ത് ചെപ്പ് തുറന്ന്‍ അവളെ കാണിച്ചപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി..പിന്നെ വീണ്ടും ഈറനായി..

                      'ഒരു പവന്റെ വള.."

     "നീ എന്തിന് ഇത് വാങ്ങി വിനു..ഇത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ വിഷമം വരും..നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ വരും..."

      "അങ്ങിനെയാണേല്‍ എനിക്ക് സന്തോഷം..നീയെന്നെ ഓര്‍ക്കുമല്ലോ..എന്നും.."

                                                   ആ വള കയ്യിലെടുത്ത് അവളുടെ  നേരെ നീട്ടിയപ്പോള്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി..അവള്‍ക്ക്കല്യാണത്തിനു മുന്‍പേ കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും.....ആരു കൊടുക്കുന്നതിനേക്കാളും വലിയ ഒരു സമ്മാനം..വിലമതിക്കാനാവാത്ത സമ്മാനം..അതെനിക്കറിയാം

    'നീ തന്നെ എന്‍റെ കയ്യില്‍ ഇട്ട് തരണം.."

                                                    അവളുടെ ആവശ്യം കേട്ട് ഞാന്‍  അത് വാങ്ങി പിന്നെ കുറച്ച് നേരം ചിന്തിച്ച് അവളുടെ കൈകളില്‍ തന്നെ കൊടുത്തു..ഇത് വരെ ഒന്നിച്ചും, ഒരുമിച്ചും പഠിച്ചിട്ടും, നടന്നിട്ടും അവളുടെ വിരല്‍ തുമ്പില്‍ പോലും തൊട്ടിട്ടില്ല..മനസ്സില്‍ അവള്‍ക്ക് നല്‍കിയ ഒരു സ്ഥാനമുണ്ട്..അത് തകരരുത്..

     "ഞാന്‍ തന്നിരിക്കുന്നു..നീ തന്നെ കൈയ്യില്‍ അണിയുക..അതാണ് ശരി..അത് മാത്രമാണ് ശരി.."

                                                     കയ്യില്‍ അണിഞ്ഞ വളയേക്കാള്‍ എനിക്ക്  മനോഹരമായി തോന്നിയത് ആ മുഖത്തെ തിളക്കമായിരുന്നു.എന്നും, ഇപ്പോഴും  ഞാന്‍ എന്തെങ്കിലും സമ്മാനിക്കുമ്പോള്‍  കാണുന്ന തിളക്കം..

     നീ കല്യാണത്തിന് വരണം..."

     ഞാന്‍ വരില്ല മുംതാസ്...അവര്‍ക്ക് എന്നെ ഇത് വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല...മനുഷ്യന്‍റെ മനസ്സ് എന്ന സാധനം വൃത്തിയാക്കാന്‍ ഒരു യന്ത്രത്തിനും കഴിയില്ല...ഞാന്‍ വന്നാല്‍ അവര്‍ക്ക് ഒരു പക്ഷെ ..നമ്മളെ തെറ്റിദ്ധരിക്കാന്‍ കൂടുതല്‍ കാരണമാകും..നിന്‍റെ ഭാവിയാണ് എന്‍റെ സന്തോഷത്തേക്കാള്‍ വലുത്...അതോണ്ട് ഞാന്‍ വരില്ല..."

                                                  കുറേ നേരത്തേക്ക് ഒന്നും മിണ്ടാന്‍ തോന്നിയില്ല. എന്നും കാണാന്‍ ആഗ്രഹിച്ച ആളെ  കാണാന്‍ കഴിയാതെ വരുന്ന ദിനങ്ങള്‍ മുന്നില്‍ വരുന്നത് കൊണ്ടാകാം ഒരു വിഷാദം അവളുടെ മുഖത്ത് നിഴലിക്കാന്‍ തുടങ്ങിയിരിക്കുന്നത്...

    "വിനു ഞാനിപ്പോള്‍ ഏറ്റവും കൂടുതല്‍ പരമ കാരുണ്യവാനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് എന്താണെന്ന്‍ അറിയോ??"

                                                   ആ ചോദിച്ചതിന് ഉത്തരം അവള്‍ പറയാതെ തന്നെ എനിക്കറിയാം...എന്‍റെ പ്രാര്‍ത്ഥനയിലും അത് തന്നെയാണ് പ്രധാനം..എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൊതിച്ചതും അത് തന്നെയാണ്..

       "നീയും ഞാനും ഒരേ ഉമ്മയുടെയോ, അമ്മയുടെയോ വയറ്റില്‍ പിറക്കണമെന്നു...അല്ലേ???...പിന്നെ ഒരുത്തനും ഇപ്പോള്‍ നമ്മുടെ ഈ പവിത്രമായ ബന്ധത്തില്‍ വിലക്കുകള്‍ കല്പിക്കുന്നത് പോലെ, മുന്നില്‍ വരില്ല..നമുക്കറിയാം.നമ്മള്‍ ആരാണെന്നു...അവര്‍ അറിയാതെ പോയതും ഇത് തന്നെ...നിനക്ക് എല്ലാ നന്മകളും നേരുന്നു പ്രിയ സഹോദരി...ദൈവം നിന്നെ കാത്ത് കൊള്ളട്ടെ.."

                                                      കൂടുതല്‍ ഒന്നും പറയാതെ കരയുന്ന മനസ്സും, വീര്‍ത്ത് കെട്ടിയ കണ്ണുകളുമായി തിരികെ പോകാന്‍  എഴുന്നേറ്റപ്പോള്‍ അവളുടെ വാക്കുകള്‍ കേട്ടു..

    "അങ്ങിനെ നീ എന്നില്‍ ഒളിച്ചോടണ്ടാ..ആങ്ങളമാരില്ലാത്ത വീട്ടില്‍ ജനിച്ച എനിക്ക് എന്‍റെ കുട്ടിക്കാലത്ത്ദൈവം കൊണ്ട് തന്നതാണ് നിന്നെ..എന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളാണ് അടുത്ത ആഴ്ച എനിക്കൊരു ജീവിതം തരുന്നത്...ആ ജീവിതത്തില്‍ നിനക്കും ഒരു സ്ഥാനമുണ്ടാകും വിനു...എല്ലാം പറഞ്ഞു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്താന്ന്‍ നിനക്കറിയോ???"

   "നിന്‍റെ അടുത്ത് നിന്നേ വിനുവിനെ അവര്‍ക്ക് ആട്ടി പായിക്കാന്‍ പറ്റൂ..നിന്‍റെ മനസ്സില്‍ നിന്നും ഒരിക്കലും കഴിയില്ല.അവനുണ്ടാകണം നമ്മുടെ ജീവിതത്തില്‍..പെങ്ങളുടെ സുഖം അന്വേക്ഷിക്കുന്ന നല്ല ഒരു സഹോദരനായി....ഇക്കാര്യത്തിന്ഞാനുണ്ടാകും നിന്‍റെ കൂടെ..നിങ്ങളുടെ കൂടെ..

                                                  ഞാന്‍ തിരികെ നോക്കിയപ്പോള്‍ അവളുടെ മുഖത്ത് സന്തോഷം കണ്ടു..അത് വരെ കാണാത്ത സന്തോഷം...ആ സന്തോഷം എന്നിലേക്കും...ഞങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോയവരുടെ ദുഷിച്ച മനസ്സിലെ ദുഷ് ചിന്തകള്‍ക്ക് ചെവി കൊടുക്കാതെ വീണ്ടും രണ്ട്‌ വഴികളിലേക്ക്..പക്ഷെ മുന്നില്‍ എന്നോ കണ്ട് മുട്ടുമെന്ന ഉറപ്പോടെ..കൂട പിറക്കാതെ പോയ കൂടപിറപ്പിനു മുന്നില്‍ നിന്നും എല്ലാ അനുഗ്രഹങ്ങളും നല്‍കി താല്‍ക്കാലികമായ ഒരു വിട ചൊല്ലല്‍ മാത്രം.....

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....

   

                                                     

 

                                                 

                                             


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ