2015, ജൂലൈ 30, വ്യാഴാഴ്‌ച

ദുല്‍ഖര്‍ കുഞ്ഞുമോന്‍



സീന്‍ 1 
       "സലാമു അലൈക്കും...ഹാ...ഇതാര്..അളിയനോ ?? എപ്പ വന്നു??

       അന്നത്തെ പണിയും കഴിഞ്ഞ് കുഞ്ഞുമോന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ കുടുസ്സ് ഹാളില്‍ ഭാര്യയുടെ ആങ്ങള അഷ്‌റഫ്‌..ഗള്‍ഫ് ക്കാരന്‍ അഷ്‌റഫ്‌..അഷ്‌റഫ്‌ തിരിച്ച് അഭിവാദ്യം ചൊല്ലി അളിയനെ അടി മുടി നോക്കി ..മുണ്ടിലും, ഇട്ടിരിക്കുന്ന ബനിയനിലും ഇട്ടിരിക്കുന്ന സപ്ത വര്‍ണ്ണങ്ങള്‍ കണ്ടാല്‍ അറിയാം കുഞ്ഞുമോന്‍ അളിയന്‍റെ ജോലി "പെയിന്റിങ്ങ് ആണെന്ന്...കുഞ്ഞുമോന്‍ തിരിച്ചും അളിയനെ നോക്കി..തന്റെ കൂടെ പെയിന്റടിക്കാന്‍ നടന്ന ചെക്കനാ..ഇപ്പോള്‍ ദാ ഗള്‍ഫ്ക്കാരന്‍..അതിന്‍റെ പത്രാസ്..കുഞ്ഞുമോന്‍ ഇരുമ്പ് കസേരയില്‍ ഇരുന്ന്‍ കൊച്ചു മേശയില്‍ നിരത്തി വെച്ച പത്രങ്ങളില്‍ ശേഷിക്കുന്ന അച്ചപ്പ കഷ്ണങ്ങളും, മിച്ചര്‍ തരിയും ആര്‍ത്തിയോടെ നോക്കി..മനസ്സില്‍ പറഞ്ഞു..."പഹയന്‍ എല്ലാം തീര്‍ത്തു"

      "എന്നാണ് അളിയന്‍ തിരിച്ച് പോണത്?"
  
     ഔപചാരികമായി കുഞ്ഞുമോന്‍ അളിയന്‍ ചോദിച്ച ആദ്യ ചോദ്യം അഷ്‌റഫ്‌ അളിയന് സുഖിച്ചില്ല.. അയാളുടെ മനസ്സ് അയാളോട് പറഞ്ഞു..
  
      "ഞാന്‍ വന്നുട്ട് ദെവസം രണ്ടായിട്ടില്ല..അപ്പോഴേക്കും നിങ്ങക്ക് അറിയണോ..എന്നാ തിരിച്ച് പോണെന്ന്??"

    ഭാര്യ ഖദീജ കയ്യില്‍ ഒരു വലിയ ഗ്ലാസില്‍ ജൂസുമായി അവിടേക്ക്...കുഞ്ഞുമോനെ കണ്ടതും

      "ആഹാ...നിങ്ങ ഇവിടിരിപ്പുണ്ടാര്‍ന്നാ..?കുടിക്കാന്‍ ഒരു ഗ്ലാസ്‌ പച്ചവെള്ളം എടുക്കട്ടെ"
  
     ഇത്തവണ കുഞ്ഞുമോന്‍ മനസ്സില്‍ പറഞ്ഞു..
    "പച്ചവെള്ളം നിന്റെ ......."
     അളിയന്‍ ജൂസ് കുടിക്കുമ്പോള്‍ കുഞ്ഞുമോന്റെ വായില്‍ അറബികടല്‍ ഇളകി മറിയുകയായിരുന്നു..ജൂസിനോടുള്ള കൊതിയും, കെട്ടിയോള്‍ ഖദീജയോടുള്ള കലിപ്പും മനസ്സില്‍ വെച്ച് കുഞ്ഞുമോന്‍ അടുത്ത കുശലത്തിലെക്ക് ...

     "അല്ല അളിയാ..ജോലി എങ്ങിനെ ...സുഖാണോ??"
  
     "പരമ സുഖം അളിയാ...എല്ലാം ഓട്ടോമാറ്റിക്കാ...ബ്രെഷ് കയ്യില്‍ പിടിക്കണ്ടാ കാര്യം ഇല്ല...എക്സികൂട്ടിവ് പെയിന്റിങ്ങ്.."

അളിയനുള്ള മറുപടിയ്ക്ക് ശേഷം അഷ്‌റഫിന്റെ മനസ്സ് മൊഴിഞ്ഞു...

    "പിന്നെ...ഓട്ടോമാറ്റിക്ക....മുപ്പതും, നാല്പതും നെലയുള്ള കെട്ടിടത്തിന്റെ മോളില്‍ നിന്ന് തൂങ്ങി കെടന്നു പൊരി വെയിലത്ത് പെയിന്റടി...എന്റുമ്മോ.."

      കുഞ്ഞുമോന്റെ അവസാന പ്രതീക്ഷയും തകര്‍ത്ത്..ഗ്ലാസിലെ ജൂസിന്റെ പാത പോലും അളിയന്‍ അകത്താക്കി..അത് കണ്ടപ്പോള്‍ ഭാര്യ ഖദീജയുടെ മുഖത്ത് റംസാന്‍ നിലാവ് വിരിഞ്ഞത് പോലെ...കുഞ്ഞുമോന്‍റെ മുഖം അഥവാ മോന്ത അമാവാസി പോലെ..

   "തീറ്റയും കുടിയും ഉശരാകും അല്ലെ?? പക്ഷെ നിന്റെ തടി അങ്ങ് പോന്നില്ല..."

     ഖദീജയുടെ ചോദ്യത്തിനു പിന്നാലെ വായില്‍ വീണ്ടും ബംഗാള്‍ ഉള്‍കടല്‍ അലയടിച്ച് കുഞ്ഞുമോനും ചോദിച്ചു..

   "എല്ലാ ദെവസോം ബിരിയാണീം, കോഴി പൊരിച്ചതും കിട്ടോ ?"

  അളിയനെയും, പെങ്ങളെയും അഷ്‌റഫ്‌ മാറി മാറി നോക്കി..മനസ്സിലുള്ളത് മറച്ച് വെച്ച് ആ വായ ഒരു കള്ളം പറഞ്ഞു..

    "രണ്ടു ദെവസം കൂടുമ്പോ...പിന്നെ ചോറ്, ചപ്പാത്തി...തിന്ന്‍ മടുത്ത് ..ഇപ്പൊ ഇത്താത്ത ഉണ്ടാക്കണ ബിരിയാണി കഴിക്കാനാ പൂതി.."

  മനസ്സ് അഷ്‌റഫിനോട് ചോദിച്ചു...

     "എന്തിനാടാ പുളുവടിക്കുന്നെ...പെരുന്നാള്‍ ദിവസം ആല്ലാതെ നീ ബിരിയാണി തിന്നിട്ടുണ്ടോ??കുബ്ബൂസ് അല്ലേടാ നിന്റെ മൂന്ന്‍ നേരത്തെ കാലി തീറ്റ..."

    അഷ്‌റഫ്‌ ഉന്നയിച്ച ആവശ്യം കേട്ടപ്പോള്‍ ഖദീജ ആവേശം പൂണ്ടു...കുഞ്ഞാങ്ങളയെ സല്‍ക്കരിക്കാന്‍ അവരുടെ നെഞ്ച് തുടിച്ചു..പക്ഷെ കടയില്‍ ഇരിക്കുന്ന ബിരിയാണി അരിയും, കോഴിയും, മറ്റും ...

     ''ഇത്താത്ത നിന്നെ ഒരു ഞാറാഴ്ച വിളിക്കാം...നല്ല ദം ബിരിയാണി വെച്ചിട്ട്.."

   അഷ്‌റഫ്‌ മനസ്സില്‍ മോഹിച്ച മോഹം ഒരു മോഹഭംഗം പോലെ അടര്‍ന്നു വീണു..ചുരുക്കം പറഞ്ഞാല്‍ ഇരുന്നിട്ട് കാര്യമില്ല..വേഗം വീട്ടില്‍ പോയാല്‍ ഉള്ള കഞ്ഞി കുടിച്ച് ചുരുണ്ട് കൂടാം...അഷ്‌റഫ്‌ യാത്ര പറഞ്ഞ് പോകാന്‍ തുനിയുമ്പോള്‍ പോക്കറ്റില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ എടുത്ത് കുഞ്ഞു മോന്‍റെ നേരെ നീട്ടി...

    "ഇത് ഞാന്‍ അളിയന് വേണ്ടി വാങ്ങീതാ..ഉഗ്രന്‍ മൊതലാ..."

  കുഞ്ഞുമോന്‍ വാങ്ങുക ആയിരുന്നില്ല..തട്ടി പറിക്കുകയായിരുന്നു...പുതിയ മൊബൈല്‍ കണ്ടതും റബ്ബര്‍ ബാന്‍ഡ് ചുറ്റി, മങ്ങിയ സ്ക്രീനോടെ അയാളുടെ പോക്കറ്റില്‍ ഇരിക്കുന്ന പഴഞ്ചന്‍ നോക്കിയ മൊബൈല്‍ പ്രതിഷേധം പോലെ ഒന്ന് മൂളി..ബാറ്ററി ചാര്‍ജ്ജ് ലോ ആണെന്ന് അറിയിച്ച്..

  ഖദീജ സ്നേഹം കലര്‍ന്ന പരിഭവത്തോടെ കുഞ്ഞാങ്ങളയെ തലമുടിയില്‍ തഴുകി പരാതി അറിയിച്ചു..

   "വെറുതെ കാശ് കളഞ്ഞു ...ഇതിനിപ്പോ കാശ് ഒരു പാടായിട്ടുണ്ടാകും??"

  മറുപടി "ഏയ്‌" അല്ല എന്നര്‍ത്ഥം വെച്ചൊരു ശബ്ദം മാത്രം അഷ്റഫ് പുറപ്പെടുവിച്ചു..പക്ഷെ അവന്‍റെ മനസ്സ് അവനോടു പറഞ്ഞു..

   "നീ മൂന്ന്‍ മാസം ആകാശത്ത് കയ്യും കാലും ഇട്ടടിച്ച് പണിയെടുത്ത അധ്വാനം അല്ലേടാ ഈ മൊബൈല്‍.."

   ഭക്ഷണം കിട്ടില്ലെന്ന പ്രതീക്ഷ ഉറപ്പായപ്പോള്‍ അഷ്‌റഫ്‌ പോകാനായി എഴുന്നേറ്റ് ..അവനു പുറകില്‍ അവനെ ഉന്തി തള്ളി പുറത്ത് വിടാന്‍ പെങ്ങളും, അളിയനും..ചെരിപ്പ് ഇടുമ്പോള്‍ ഇത്ത വീണ്ടും അവനെ ഒരു വലിയ കാര്യം ഓര്‍മ്മിപ്പിച്ചു...

 "അശ്രപ്പേ..ഇത്തത്തയ്ക്ക് രണ്ട്‌ പെണ്‍കുട്ടികളാ..അത് നീ മറക്കണ്ട..അളിയനെ കൊണ്ട് ഒന്നിനും കൂട്ട്യാ കൂടില്ല..അവറ്റുങ്ങളെ കെട്ടിച്ച് വിടാന്‍ മോന്‍ മനസ്സ് വെക്കണം.."

  അഷ്‌റഫ്‌ ഒന്ന് മൂളിയെങ്കിലും മനസ്സ് അയാളോട് വീണ്ടും പറഞ്ഞു..

  "ഞാന്‍ ഒരുത്തന്‍ മൂത്തത് നരച്ച് പടവലങ്ങ പരുവത്തിലായി...എന്നെ കെട്ടിക്കാനല്ല മോഹം..""

 അഷ്‌റഫ്‌ നടന്നകന്നപ്പോള്‍ കുഞ്ഞുമോന്‍ വീണ്ടും ആ മൊബൈല്‍ ഫോണില്‍ നോക്കി..പതുക്കെ അക്ഷരം കൂട്ടി വായിച്ചു...

"സ..സാം..സാംസ്..ഷംസു...(samsung)"

സീന്‍ 2

   കൊടുങ്ങല്ലൂര്‍ ടൌണിലെ മൊബൈല്‍ കടയില്‍ തന്റെ ഇനിയും മാറാത്ത സംശയവുമായി കുഞ്ഞുമോന്‍ എത്തി..സാംസങ്ങ് ഗ്യാലക്സി അയാളെ അറിയുവാനുള്ള ആഗ്രഹത്തിന്റെ പുതിയ ലോകത്തിലേക്ക് നയിച്ചു..സംശയങ്ങള്‍ പിന്നെയും ബാക്കി..

   "ഇയില് പതിനാല് മാജിക്ക് പിക്ചര്‍ ഉണ്ടെന്ന് കണ്ടല്ലാ..പക്ഷെ ഞാന്‍ നോക്കീട്ട് ഒരു പിക്ച്ചറും കണ്ടില്ല.."

  "ഇക്കാ..അത് മാജിക്ക് പിക്ചര്‍ അല്ല..മെഗാപിക്സല്‍..ക്യാമറ...അതാ.."

    ഇയില് പേസ് ബുക്കും, വട്സാപ്പും ആക്കി തരാമോ??

  കുഞ്ഞുമോന്‍ ആഗ്രഹിച്ചത് അനുസരിച്ച് ഫോണില്‍ അങ്ങിനെ സോഷ്യല്‍ മീഡിയ കയറി പറ്റി..ഇനി അക്കൌണ്ട് ഉണ്ടാക്കണം..അതിനും കുഞ്ഞുമോന്‍ ആളെ കണ്ടെത്തി..പെയിന്റിങ്ങിന് ഹെല്‍പര്‍ ആയി വരുന്ന ഒരു ന്യൂ ജെനഷന്‍ ഫ്രീക്കന്‍...ഇടത് വശം മാത്രം മുടി വളര്‍ത്തി കറുത്ത കൈകളില്‍ പച്ച കുത്തി കൂര്‍ത്ത താടിയും വെച്ച് നടക്കുന്ന  കരൂപ്പടന്ന ഫ്രീക്കന്‍ തോമസ്‌ കുട്ടി..
 കരൂപ്പടന്ന പാലത്തിനു കീഴെ ആളൊഴിഞ്ഞ ഒരു സന്ധ്യയില്‍ ഫ്രീക്കന്‍ ചരിത്രപരമായ ആ സംഭവത്തിനു തുടക്കമിട്ടു...കുഞ്ഞുമോന് വേണ്ടി ഒരു ഫേസ്ബുക്ക് അക്കൌണ്ട്..

  "പേര് എന്ത് കൊടുക്കണം ഇക്കാ.." ഇരുവരും കുറേ ചിന്തിച്ചു,,കുഞ്ഞുമോന്‍ കരുപ്പടന്ന, കൊടുങ്ങല്ലൂര്‍ കുഞ്ഞുമോന്‍, മുസിരിസ് കുഞ്ഞുമോന്‍..

   "പേരിനു ഒരു നല്ല ദുംധുബി വേണം ഇക്കാ..എന്റെ ഫേസ്ബുക്ക് പേര് പോലെ.. ..."ടോം..മാസ്.." അതാണ് എന്റെ ഫേസ് ബുക്ക് പേര്...അത് പോലെ..
ഒടുവില്‍ സാക്ഷാല്‍ കുഞ്ഞുമോന്‍ തന്നെ പേരിടല്‍ കര്‍മ്മം പൂര്‍ത്തികരിച്ചു...

               "ദുല്‍ഖര്‍ കുഞ്ഞുമോന്‍"
               "വയസ്സ് 27
          
               "കെ.കെ.ടി.എം. കോളേജ് പുല്ലൂറ്റ്      ( പാവം കരൂപ്പടന്ന സ്കൂളില്‍ നിന്നും ഏഴ് കടക്കാന്‍ മൂന്ന്‍ കൊല്ലം പാട് പെട്ട് ഒടുവില്‍ പഠിപ്പ് നിര്‍ത്തിയ കഥ ആര്‍ക്കറിയണം..)
              
               "അവിവാഹിതന്‍"
               "ബിസിനസ് മാന്‍  (പെയിന്റില്‍ കുളിച്ച് ആരും കാണാതിരുന്നാല്‍ ഭാഗ്യം)
               "കൊടുങ്ങല്ലൂര്‍"
  ഇതിനെല്ലാം പുറമേ ഒടുവില്‍ സൂട്ടും കോട്ടുമിട്ട് കുഞ്ഞുമോന്‍ ചിരിച്ചു നില്‍ക്കുന്ന ഒരു തകര്‍പ്പന്‍ ഫോട്ടോ..കുഞ്ഞുമോനെ മൊത്തം ധവള വിപ്ലവത്തില്‍ മുക്കിയ ഒരു ചിത്രം..അങ്ങിനെ ഒടുവില്‍ ദുല്‍ഖര്‍ കൊച്ചുമോന്‍ തന്റെ പ്രൊഫൈലില്‍ നിന്നും മാലോകര്‍ക്ക് തിരഞ്ഞെടുത്ത ചില സ്ത്രീ ജന്മങ്ങള്‍ക്ക് സുഹ്രത്ത് ആകാനുള്ള റിക്വസ്റ്റ് അയച്ചു തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ദുല്‍ഖര്‍ വളര്‍ന്ന്‍ വലുതായി വലിയ ഒരു സൗഹൃദ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത്..അതില്‍ പകുതിയും സ്ത്രീ ജന്മങ്ങള്‍..ഫിലിപ്പീന്‍സ് ക്കാരി കാര്‍ല മുതല്‍ റഷ്യ ക്കാരി താനിയ വരെ..അതിനിടയില്‍ യാതൊരു പ്രത്യേകതയും ഇല്ലാത്ത ആ ദിവസം പണി സ്ഥലത്ത് വെച്ച് പെയിന്റില്‍ മുങ്ങി നില്ക്കുമ്പോള്‍ ഫേസ്ബുക്ക് മണി മുഴങ്ങി...

           "അംബികാ ദേവി..."

സീന്‍ 3

    അംബിക ദേവി ഫേസ്ബുക്കിലെ ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു...മുപ്പതിനായിരം ഫോളോവേഴ്സ് ...ദിവസവും പുതിയ പോസ്റ്റുകള്‍..പകുതിയും മോഷണം..അതില്‍ ലൈക്കുകള്‍, കമന്‍റുകള്‍...അവരില്‍ ഒരാളായി കുഞ്ഞുമോനും..കുഞ്ഞു മോന്‍ പകലും, രാത്രിയും ഫേസ്ബുക്ക് ജീവിതത്തില്‍ ലയിച്ചു...അംബികാ ദേവി ഇടയ്ക്ക് കൊച്ചുമോനെ തിരിച്ച് കമന്റി..കുഞ്ഞുമോന്റെ ഫോട്ടോയില്‍ ഒരു ലൈക്ക്...അതോടെ ദുല്‍ഖര്‍ കുഞ്ഞുമോന്‍ പ്രണയ തരളിതനായി..ഖദീജ എന്ന മുതുക്കിയെ കാണുമ്പോള്‍ വെട്ടാന്‍ കൊണ്ട് വന്ന എരുമയെ പോലെ അയാള്‍ക്ക് തോന്നി...കുറേ നാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ദിനം വാട്സ് ആപ്പ് വഴി പാതി രാത്രിയില്‍ ഒരു കോള്‍..ഒരു കിളി ശബ്ദം..അതോടെ ദുല്‍ഖര്‍ കുഞ്ഞുമോന്‍ ഫ്ലാറ്റ് ആയി..

    "ഇങ്ങേര്‍ക്കെന്താ വല്ല പിരാന്തായാ..ഏത് നേരം നോക്ക്യാ മൊവൈല്‍"
    "പാതി രാത്രി പിരുപിരുപ്പ്...കക്കൂസില്‍ കേറ്യാ ഒരു മണിക്കൂര്‍..പടച്ചോനെ വല്ല ജിന്നും കൂട്യാ..."

   പണി സ്ഥലത്തും കുഞ്ഞു മോന്‍ പുറകിലായി...കണ്ണടച്ചാല്‍ അംബിക ദേവി.. എന്നും കിട്ടുന്ന ചുംബനങ്ങള്‍...അതെല്ലാം കൊണ്ട് സ്വപ്നത്തില്‍ അയാള്‍ ഒരു മാളിക തീര്‍ത്തു..അവളെ ചുറ്റി വരിഞ്ഞു...അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു...    "എന്‍റെ ദുല്‍ഖര്‍.. "  പിന്നെ തീരാത്ത പ്രണയത്തിന്‍റെ ആവേശം...അയാള്‍ കഴുത്തില്‍ മുഖം അമര്‍ത്തി..ഒരു കടി..പ്രണയ കടി..അതിനു പിന്നെ ഒരു നിലവിളി...ഇരുട്ടത്ത്..അയാള്‍ ഞെട്ടി ഉണര്‍ന്നതും കരയുന്നത് ഖദീജ ആണെന്ന് തിരിച്ചറിഞ്ഞു..ചാടി ഉണര്‍ന്ന്‍ ലൈറ്റ് ഇട്ടപ്പോള്‍ ഖദീജ കഴുത്ത് പിടിച്ച് കരയുന്നു..ചോര കിനിയുന്ന കഴുത്ത്...

    "നിങ്ങ മുഴു പ്രാന്തനാ..കണ്ട പെണ്ണിന്‍റെ പേരും പറഞ്ഞ് കഴുത്ത് കടിച്ച് മുറിച്ച്.."

    ദുല്‍ഖര്‍ കുഞ്ഞു മോന്‍ മറ്റൊരു ലോകത്ത് ആയിരുന്നു..
സംഭവിച്ചതെല്ലാം നല്ലതിന്..സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിന്...അംബിക ദേവി സിനിമ നടി നയന്‍ താരയുടെ രൂപത്തില്‍ വന്ന് സ്വപ്നത്തില്‍ നടത്തിയ വിദേശ യാത്ര..അവിടെ വെച്ച് ഒരു മലയാള ഗാനം...അതി ഗംഭീരം..ഉറങ്ങുന്നതിനു മുന്‍പ് സംസാരിച്ച കോളിളക്കത്തിന്റെ ബാക്കിആയിരുന്നു..കഴുത്തില്‍ കടി..

  ഖദീജ കരച്ചിലോടെ ഉണ്ടായ കാര്യങ്ങള്‍ മുഴുവന്‍ മൂത്ത മകളോട് പറഞ്ഞു..പ്ലസ്ടു വിദ്യാര്‍ത്ഥിനി ഉമ്മയ്ക്ക് ഒരു ഉപായം ചൊല്ലി കൊടുത്തു...അംബിക ദേവിയെ കണ്ടെത്താന്‍ ..അങ്ങിനെ എല്ലാം അവസാനിക്കേണ്ട ആ ദിവസം പതിവ് പോലെ..ഫ്രീക്കന്‍ ടോം-മാസ് ഒന്ന്‍ ചിരിച്ച് കാണിച്ചപ്പോള്‍ ഉണ്ടായ എല്ലാ കാര്യങ്ങളും, പാസ് വേര്‍ഡ്‌ സഹിതം മകളുടെ മുന്നില്‍ അടിയറവ് വെച്ചു...ഒരു‍ പ്രേമം ചുളുവില്‍ കിട്ടുമെന്ന് ധരിച്ച ഫ്രീക്കന് ബുദ്ധിയുള്ള പെങ്കൊച്ച് ഒരു നന്ദി മാത്രം കൊടുത്ത് വിട ചൊല്ലി..
പതിവ് കലാപരിപാടികള്‍ മുഴുവന്‍ കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ പെയിന്റടി ക്ഷീണം മൂലം വേഗം ഉറക്കമായി..മകള്‍ ബാപ്പയുടെ തലയണ കീഴില്‍ നിന്നും ആ ന്യൂ അവയവം പുറത്തെടുത്ത് ഫെസ് ബുക്കില്‍...ഒന്നുമറിയാതെ മിഴിച്ച് നോക്കി ഖദീജ...ഫോണില്‍ നിന്നും ഒരു മെസ്സേജ് അയച്ചു..തിരിച്ച് വന്ന കോള്‍ അവള്‍ എടുത്തപ്പോള്‍ മറു തല നിശബ്ദം..മകളുടെ സംസാരം കേട്ടപ്പോള്‍ മറു തലയ്ക്കല്‍ കിളി നാദം മാറി നല്ല പുരുഷ ശബ്ദം..ഒരൊറ്റ നിമിഷം കൊണ്ട് "അംബികാ ദേവി " അല്ലു അര്‍ജ്ജുന്‍ ആയി മാറി..കയ്യോടെ ഉമ്മയും, മകളും കള്ളനെ പിടി കൂടി ..പിന്നെ സംസാരിച്ചത് ഖദീജ ...ഭരണി പാട്ടുകള്‍ പലതും പാടി കേള്‍പ്പിച്ചു...അംബികാദേവി ജീവനും കൊണ്ട് ഓടി...പോകുന്ന വഴി കുഞ്ഞുമോനെ  ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കി രക്ഷ നേടി.. പാതിരാത്രി തന്നെ ദുല്‍ഖര്‍ കൊച്ചുമോനെ വിളിച്ചുണര്‍ത്തി റെക്കോര്‍ഡ്‌ ചെയ്ത ഗാഥകള്‍ പാടി കേള്‍പ്പിച്ചു..ദുല്‍ഖര്‍ കള്ളനെ പോലെ തല താഴ്ത്തി...

  "നിങ്ങക്ക് നാണമില്ലല്ലോ....ഇത്രേം നാള്‍ ആ കള്ളന്‍ പെണ്ണിന്‍റെ ശബ്ദത്തില്‍ പറ്റിച്ചപ്പോ"..

    അതോടെ അംബിക ദേവിയുടെ കാര്യത്തില്‍ തീരുമാനമായി...കരച്ചിലും, മാപ്പ് പറച്ചിലും, കുറ്റം പറച്ചിലും, ഭീഷണിയും, എല്ലാം നിറഞ്ഞ ഒരു രാത്രി ഉറക്കമില്ലാത്ത രാത്രി...കാലത്ത് കുളിച്ച് പണിയ്ക്ക് പോകാന്‍ കുഞ്ഞുമോന്‍ (ദുല്‍ഖര്‍ അന്നത്തെ രാത്രിയോടെ കൊച്ചുമോനെ വിട്ടു പിരിഞ്ഞ് പോയിരുന്നു..) അയാള്‍ ഭാര്യയോട് ചോദിച്ചു..

  "അന്‍റെ പഴേ ഫോണ്‍ എന്തിയെ മുത്തേ.."

  "അപ്പ നിങ്ങക്ക് പേസ്ബുക്ക് വേണ്ടേ??

  "എനിക്ക് ഒരു ബുക്കും വേണ്ടാ...നെന്‍റെ ആങ്ങളെയെ എന്റെ കയ്യീ കിട്ട്യാ തല്ലി കൊല്ലും ഞാന്‍.."

   "അപ്പൊ ഈ പുത്യേ ഫോണ്‍ എന്തൂട്ട് ചെയ്യണം??'

    "അത് മോള്‍ക്ക് കൊടുത്തേക്ക്...അവള്‍ക്ക് ഫേസ്ബുക്ക് ഇല്ലല്ലാ..."

  അയാള്‍ പഴയ ഫോണ്‍ എടുത്ത് "ഇതികര്‍ത്തവ്യഥാമൂഢനായി" (വലിയ മൂഡന്‍) പണിയ്ക്ക് പോയി...റബ്ബര്‍ ബാന്‍ഡ് ചുറ്റി, മങ്ങിയ സ്ക്രീനോടെ അയാളുടെ പോക്കറ്റില്‍ ഇരിക്കുന്ന പഴഞ്ചന്‍ നോക്കിയ മൊബൈല്‍ അയാളോട്സ്നേഹം പ്രകടിപ്പിച്ച് ഒന്ന് മൂളി..ഒരു മെസ്സേജ് രൂപത്തില്‍

  ഖദീജ പുതിയ ഫോണ്‍ എടുത്ത് ക്ലാസ്സില്‍ പോകാന്‍ ഒരുങ്ങുന്ന മകള്‍ക്ക് കൊടുത്തു..പെണ്ണ് മനസ്സില്ലാമനസ്സോടെ ഫോണ്‍ വാങ്ങി..തനിക്ക ഒരു ഫോണ്‍ വേണ്ട എന്നുള്ള അവളുടെ ആവശ്യം ഖദീജ സ്നേഹപൂര്‍വ്വം നിരസിച്ച് ആ മന്ത്ര പേടകം മകള്‍ക്ക് നല്‍കി...ഉമ്മ മുറിയില്‍ നിന്നും പോയതും പെണ്ണിന്‍റെ ഉള്ളില്‍ നിന്നും ഒരു പേടമാന്‍ ഓടിയിറങ്ങി മുറിയില്‍ മുഴുവന്‍ തുള്ളി ചാടി നടന്നു..ഒപ്പം അവളുടെ മനസ്സ് പറഞ്ഞു...

    "ഷംല കുഞ്ഞുമോന്‍"...(face book)
    "19"
    "ഗവര്‍മെന്റ് ഗേള്‍സ്‌‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍"
     "add friend..."
 

2015, ജൂലൈ 25, ശനിയാഴ്‌ച

ഇന്ദുലേഖ, പിന്നെ അവള്‍, ചില ഓര്‍മ്മകള്‍..

       



     സമര്‍പ്പണം:- "നീലകണ്‌ഠ ശര്‍മ്മയ്ക്കും....കുടുംബത്തിനും.."

                                                   ഇന്ദുലേഖ ആ കവര്‍ തുറന്ന് വീണ്ടും അത് നോക്കി മനസ്സില്‍ പറഞ്ഞു..

                   "നല്ല ഭംഗിയുണ്ട്..ഇതവള്‍ക്ക് നന്നായി ചേരും.."

                                                    അതൊരു കസവ് വെച്ച പട്ടു പാവാട ആയിരുന്നു...പെണ്‍കുട്ടികളില്‍ നിന്നും അന്യമായി പോയ വസ്ത്ര രീതി..ഇപ്പോള്‍ എല്ലാവര്‍ക്കും ഇറുകിയ ജീന്‍സും, അയഞ്ഞ ടോപ്പും, ലെഗ്ഗിന്സും മതി..ആര്‍ക്കും വേണ്ട പട്ടു പാവാട..തന്‍റെ ചെറുപ്പക്കാലത്ത് ഒരു പട്ടു പാവാട കിട്ടാന്‍ കൊതിച്ചിട്ടുണ്ട്..പലരും അണിയുന്നത് കണ്ട് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് താനും, അനുജത്തി ചന്ദ്രകാന്തയും..ഒടുവില്‍ അച്ചന്‍ ആ ആഗ്രഹം അറിഞ്ഞപ്പോള്‍ ഒരിക്കല്‍ ഓണത്തിന് മുന്‍പ് കാഞ്ഞാണിയില്‍ പോയി തുണി വാങ്ങി വന്ന് തയ്യല്‍ ക്കാരി ജാനകി ചേച്ചിയെ കൊണ്ട് തുന്നിച്ച ആ പട്ടുപാവാട..ഇന്നും അത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്..അച്ഛന്‍..അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍..ഓര്‍മ്മകള്‍ എന്നും കണ്ണുനീരില്‍ കുതിരുന്ന...ഇന്നും ആര്‍.സി,സി.യിലെ ഡോക്ടേഴ്സ് കോളനിയിലെ പത്താം നമ്പര്‍ വില്ലയില്‍ സ്വീകരണ മുറിയില്‍ ആ ഓര്‍മ്മകള്‍ എന്നും തുടച്ച് സൂക്ഷിച്ച് അലമാരയില്‍ സൂക്ഷിക്കുന്നു...

                "അച്ഛന്റെ ഷര്‍ട്ട്‌,മുണ്ട്,അവസാന സമയത്ത് അച്ചന്‍ ഉപയോഗിച്ചിരുന്ന തൊപ്പി, പഴയ വാച്ച്, ചെരിപ്പ്..എല്ലാം നിധിയാണ്‌..ദൈവങ്ങളുടെ പടങ്ങളുടെ കൂടെ അച്ഛന്‍റെ വലിയ ചിത്രവും..ആ ചിത്രത്തിലും അച്ചന്‍ ചിരിച്ചാണ് ഇരിക്കുന്നത്..എല്ലാ വേദനയും ഒളിപ്പിച്ച ആ ചിരി..എവിടെയും അഭിമാനത്തോടെ പറയാറുണ്ട്..അച്ഛന്റെ പേര്..

                " സത്യന്‍.."  അത് കൊണ്ട് തന്നെ തന്‍റെ പേരിനോട് അഭിമാനത്തോടെ ചേര്‍ത്തു..."ഇന്ദുലേഖ സത്യന്‍."

                                                         അടുത്തിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ശബ്ദമാണ് ഇന്ദുലേഖയെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തിയത്..മോണോ റെയില്‍ തിരുവനന്തപുരത്തിന്‍റെ കാഴ്ചകളിലൂടെ...അവള്‍ തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ വരാമെന്നാണ് പറഞ്ഞിരിക്കുന്നത്..കാണാന്‍ കൊതിയാകുന്നു..എത്ര നാളായി കണ്ടിട്ട്..അവളുടെ മുഖം,  ആ കണ്ണുകള്‍...ആ ചിരി..

                  "ഹലോ ഡോക്ടര്‍..ഇന്ദുലേഖ.."

                                                            മുന്നില്‍ നിറഞ്ഞ ചിരിയുമായി ഒരാള്‍..ആരാണെന്ന് ചിന്തിച്ചിട്ട് മനസ്സിലായില്ല..എവിടെയോ കണ്ടു മറന്നത് പോലെ..

                  "എന്നെ മനസ്സിലായില്ല അല്ലേ ? ഞാന്‍ ഡോക്ടര്‍ അനില്‍ നാരായണന്‍..നമ്മള്‍ ഒന്നിച്ച് കുറച്ച് നാള്‍  2020 ജൂലൈ മാസത്തില്‍ ‍ ഹൌസ് സെര്‍ജെന്സി ചെയ്തിരുന്നു....പിന്നീട് ഞാന്‍ കോട്ടയം മെഡിക്കല്‍കോളേജിലെക്ക് മാറി....ഇന്ദുലേഖ ഇപ്പോള്‍ ഏത് ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നു..

                    "ഓ..ഞാന്‍ ഓര്‍ക്കുന്നു...ആര്‍.സി.സി. യിലാ..സെര്‍ജിക്കല്‍ ഒന്കോലോജി വിഭാഗത്തില്‍..ഡോക്ടര്‍ ഇക്ബാലിന്റെ അസിസ്റ്റന്റ്‌ ആയി..."

                     "ഗ്രേറ്റ്...കണ്ടെതില്‍ വലിയ സന്തോഷം..എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയി..ഞാന്‍ ഹോസ്പിറ്റലില്‍ വരാം..വിരോധമില്ലെങ്കില്‍..."

                                                                 ഇന്ദുലേഖ സമ്മതം മൂളി..അയാള്‍ നിറഞ്ഞ ചിരിയോടെ ഇറങ്ങി പോയി..അവള്‍ വീണ്ടും പഴയ കാലത്തിലേക്ക്..അച്ഛന്‍ ..തന്‍റെയും, ചന്ദ്രകാന്തയുടെയും ജീവിത വിജയങ്ങള്‍ക്ക് പിന്നില്‍ ...അച്ഛന്‍ മാത്രം..രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു മഴക്കാലത്ത് കരിഞ്ഞ ഒരു ശരീരം പായ കെട്ടില്‍ വീടിന്റെ പൊട്ടി പൊളിഞ്ഞ കോലായില്‍ കൊണ്ട് വന്ന് വെച്ചപ്പോള്‍ മനസ്സിലായില്ല..അമ്മ പൂര്‍ണ്ണമായും ജീവിതത്തില്‍ നിന്നും നഷ്ടമായെന്ന്..പിന്നീട് അച്ഛന്‍ സ്വയം അമ്മയായി മാറുകയായിരുന്നു..രാവിലെ ഉണര്‍ത്തുന്നതും, പല്ല് തേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും, ഉടുപ്പുകള്‍ ഇട്ട് തരുന്നതും, കണ്ണെഴുതി തരുന്നതും, പുസ്തക സഞ്ചിയെടുത്ത് ചന്ദ്രയെ തോളില്‍ ഏറ്റി തന്റെ കൈ പിടിച്ച് സ്കൂള്‍ വരെ..പലപ്പോഴും സ്കൂളില്‍ നിന്നും വരുമ്പോള്‍ അച്ഛനെ കാണുക വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന രൂപത്തില്‍ ആയിരിക്കും...ആരുടെയെങ്കിലും പറമ്പില്‍ കിളച്ച് കൊണ്ട്, പാടത്ത് മെതിച്ച് കൊണ്ട്, വേലി കെട്ടി കൊണ്ട്, ലോറിയില്‍ വരുന്ന മണലും, സിമെന്റും ഇറക്കി കൊണ്ട്..നേരം ഇരുട്ടും മുന്‍പ് വെട്ടുവഴിയില്‍ ഒരു ചുമ കേള്‍ക്കാം..അച്ഛന്റെ വരവ്..കയ്യില്‍ ഒരു പൊതി ഉറപ്പാ..കപ്പലണ്ടി മിട്ടായി, എള്ളുണ്ട..പിന്നെ സഞ്ചിയില്‍ അരിയും, മീനും, പച്ചക്കറിയും..ചെറിയ വെളിച്ചത്തില്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും അച്ഛന്റെ തട്ടും മുട്ടും കേള്‍ക്കാം..അതുമല്ലെങ്കില്‍ അലക്ക് കല്ലിനടുത്ത് നിന്ന് തുണി അലക്കുന്ന ശബ്ദം..

                            "ടോ...സത്യാ..തനിക്ക് ഒരു കല്യാണം കഴിച്ചൂടെ..ഇതിപ്പോ അത്രയ്ക്ക് പ്രായമായോ തനിക്ക്..പെണ്ണ് ചെയ്യേണ്ട പണിയെല്ലാം തന്നെ കൊണ്ട് കൂട്ടിയാ കൂടുമോ? പിള്ളേര് വലുതായി വരേണ്.."

                                                                   പലരും അച്ഛനോട് പറയുന്നത് കേട്ടിട്ടും അച്ചന്‍ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞു കണ്ടിട്ടില്ല..അച്ചന്‍ അമ്മയും, അച്ഛനുമായി സ്വയം മാറുകയായിരുന്നു..വറുത്ത മീന്‍ തനിയ്ക്കും, ചന്ദ്രയ്ക്കും ചോറിന്റെ കൂടെ കിള്ളി തരുമ്പോള്‍ ആലോചിട്ടുണ്ട്..അച്ചന്‍ എന്താ കഴിക്കാത്തതെന്നു..അതിനു മറുപടി ഒരു ചിരിയായിരുന്നു...സ്കൂളില്‍ ഇരിക്കുബോള്‍ ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്..അച്ഛന്‍ ചോറ് കഴിച്ചിട്ടുണ്ടാകുമോ..? കുറച്ച് വലുതായപ്പോള്‍ അച്ഛന്‍ ദിവസവും കൊണ്ട് പോകുന്ന ചോറ് പാത്രം പരിശോധിച്ചപ്പോള്‍ അത് കണ്ട് പൊട്ടി കരഞ്ഞു..പാത്രത്തില്‍ കുറച്ച് കഞ്ഞിവെള്ളവും, വറ്റും മാത്രം..ഒരിക്കല്‍ അച്ഛനെ ചോദ്യം ചെയ്തപ്പോള്‍ പതിവ് ചിരിയോടെ അച്ചന്‍ പറഞ്ഞ വാചകം..

                              "നിങ്ങള് രണ്ടാളും പഠിച്ച് വല്യേ ഡോക്ടര്മാര് ആവുമ്പം അച്ഛന് ചോറും,മീന്‍ വറുത്തതും, ഇടയ്ക്ക് ചിക്കന്‍ കറീം വയറു നെറച്ച് കഴിക്കാം..അതോണ്ട്. എന്റെ തങ്ക കൊടങ്ങള്..നന്നായി പഠിച്ചോ.."

                                                                      ആ പറഞ്ഞ വാക്ക് എന്നും സത്യമായിരുന്നു..മുല്ലശ്ശേരി ഉപജില്ലയില്‍ നിന്നും ഏറ്റവും അധികം മാര്‍ക്ക്, പത്താം ക്ലാസ്സില്‍ എല്ലാത്തിനും എ പ്ലസ്..തന്നെ പോലെ ചന്ദ്രകാന്തയും...സ്കോളര്‍ഷിപ്പും, മറ്റുള്ളവരുടെ സഹായവും പിന്നെ അച്ചന്റെ അദ്ധ്വാനവും..കുറച്ച് വലുതായപ്പോള്‍ വീട്ടു ജോലികള്‍ ചെയ്യാന്‍ താനും, ചന്ദ്രയും പഠിച്ചെങ്കിലും അച്ചന്‍ സമ്മതിക്കാത്ത അവസ്ഥ..പക്ഷെ ഞങ്ങള്‍ അച്ഛന്‍ വരുന്നതിനു മുന്‍പ് എല്ലാം തീര്‍ത്ത്...പ്ലസ് ടു പഠിക്കുന്ന സമയത്ത് അച്ഛന്റെ ശരീരം ക്ഷീണിച്ച് വരുന്ന പോലെ തോന്നി..ഒരിക്കല്‍ ഇറയത്ത്‌ ഇരുന്ന്‍ വൈകുന്നേരം അച്ഛന്‍ ഇടുപ്പിനു  താഴെ നോക്കുന്നത് കണ്ടപ്പോള്‍ അടുത്തേക്ക് ചെന്നു.."ഒരു മുഴ" .തന്നെ കണ്ടതും അച്ഛന്‍ അത് വേഗം മുണ്ട് കൊണ്ട് മറച്ചു വെച്ചു..പിന്നെ അതിന്‍റെ പേരില്‍ കുറേ പിണക്കങ്ങളും, നിരാഹാരസമരം വരെ നീണ്ട പ്രതിഷേധം..ഒടുവില്‍ അച്ഛന്‍ ഡോക്ടറെ കാണാനുള്ള ഞങ്ങളുടെ തീരുമാനത്തിന് വഴങ്ങി..എം.ഇ.എസ്സിലെ ഡോക്ടര്‍ മുഹമ്മദ്‌ സൈയ്തിനെ കണ്ടു..ഒരു ചെറിയ സര്‍ജറി..പക്ഷെ വിശ്രമം വേണമെന്ന ഡോക്ടറുടെ നിര്‍ദേശം വകവെക്കാത അച്ചന്‍ ജോലിയ്ക്ക് പോയി..ആശുപത്രിയില്‍ നിന്നും റിസള്‍ട്ട് വാങ്ങി വന്ന്‍ ചിരിയോടെ, നിസ്സാരമായ്...

                                   "ഇപ്പ ഡോക്ടര്‍ ഇന്ദുലേഖയ്ക്ക് സമാധാനയല്ലോ...അത് വെറൊരു കുരു ആരുന്നു..''

                                                                     ആ വാക്കുകളില്‍ ഒളിപ്പിച്ച സത്യം തിരിച്ചറിയാന്‍ വൈകി.."ക്യാന്‍സര്‍.."അതായിരുന്നു അച്ഛന്..എല്ലാം തകരുന്ന അവസ്ഥ..എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ചികിത്സ നടത്താന്‍ തീരുമാനമായി..പക്ഷെ പണം..അച്ഛന് തന്‍റെ മെഡിക്കല്‍ എന്ട്രന്‍സ് കോച്ചിങ്ങും, ചന്ദ്രയുടെ പഠിപ്പും അതായിരുന്നു പ്രധാനം..ആരു പറഞ്ഞിട്ടും കേള്‍ക്കാതെ ജോലിയ്ക്ക് പോകാന്‍ തുടങ്ങി..ഒടുവില്‍ ജോലി ചെയ്യാന്‍ കഴിയാത്ത ആരോഗ്യ സ്ഥിതി ..തന്‍റെ തീരുമാനമായിരുന്നു എല്ലാം വില്‍ക്കാന്‍..തല്‍ക്കാലം വാടക വീട്..അച്ഛന്‍ ചങ്ക് പൊട്ടിയാണ് സമ്മതിച്ചത്..പിന്നെ ആര്‍.സീ.സി.യില്‍ ട്രീറ്റ്മെന്റ്..കീമോതെറാപ്പി..അച്ചന്‍റെ രൂപം മാറുകയായിരുന്നു..കവിളുകള്‍ ഒട്ടി..മുഖമെല്ലാം കരിവാളിച്ച്, മുടിയെല്ലാം നഷ്ടമായ്..എന്നാലും അച്ചന്‍ എല്ലാവര്‍ക്ക് മുന്നിലും സന്തോഷം അഭിനയിച്ചു...ചിരിച്ചു..വേദന മറച്ച് വെച്ച് അഭിനയിച്ചു..പലരും സഹായിക്കാന്‍ മുന്നില്‍ വന്നു..നാട്ടിലെ സംഘടനകള്‍, ക്ലബ്ബുകള്‍,..എന്നാലും എല്ലാം വെറുതെ...ആന്തരിക അവയവങ്ങളെ രോഗം കാര്‍ന്നു തിന്നുന്ന...അച്ഛന്‍ ചിരിച്ചാല്‍ അറിയാം..അത് വേദന കൊണ്ടാണെന്ന്...

               മോണോ റെയിലില്‍ നിന്നും അടുത്ത സ്റ്റോപ്പ്‌ തമ്പാനൂര്‍ ആണെന്ന അനൌന്‍സ്മെന്റ് ചിന്തയില്‍ നിന്നും പിടിച്ചുയര്‍ത്തി..കണ്ണുകള്‍ തുടച്ച് ഇന്ദുലേഖ പുറത്തേക്ക്..ബസ്സ്‌ സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അച്ഛന്‍ ഇതിലൂടെ നടന്ന കാര്യം ആലോചിച്ചു..തിരക്കിനിടയില്‍ നിന്നും ഒരു വിളി..ഒരു അന്ധനായ യാചകന്‍..

                                 "ചേട്ടാ..ചേച്ചി സഹായിക്കണേ..കണ്ണ്‍ കാണാന്‍ കഴിയാത്ത..."

                 പേഴ്സില്‍ നിന്നും അമ്പത് രൂപ നോട്ട് എടുത്ത് ആ കൈകളില്‍ നല്‍കിയപ്പോള്‍ അച്ഛന്‍ മരിക്കുന്നതിനു മുന്‍പ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു..

                                 "ടോ..ഭാവീലെ  ഡോക്ടര്‍ ഇന്ദുലേഖേ..ഞാന്‍ മരിച്ചാല്‍ എനിക്ക് എന്‍റെ കണ്ണുകള് ആര്‍ക്കെങ്കിലും കൊടുക്കണം...അതിനെന്താ വഴി..?? അങ്ങിനെയാണേല്‍ എനിക്ക് പിന്നേം നിങ്ങളെ കാണാലോ.??ആരുടെയെങ്കിലും കണ്ണീ കൂടെ...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."

                  അത് പറഞ്ഞു അച്ചന്‍ പതിവ് പോലെ പൊട്ടി ചിരിച്ചു...എന്‍റെ കണ്ണുകളില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുള്ളികള്‍ കണ്ടപ്പോള്‍ അച്ഛന്റെ മുഖം മാറുന്നത് കണ്ടു..പക്ഷെ അച്ഛന്‍ പറഞ്ഞത് പോലെ ചെയ്യ്തു..കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പ് വെച്ചു...അതിനു പുറകെ ഒരു ദിവസം അച്ഛന്‍ തിരിച്ചത് വന്നത് മറ്റൊരു ആവശ്യമായാണ്‌..."എന്നെയും, ചന്ത്രകാന്തയെയും ശാരദാ മഠത്തില്‍ ആക്കാനുള്ള തീരുമാനം..എതിര്‍ത്ത് നോക്കി...ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി കൊടുത്തു..അച്ഛന്‍ അടുത്തില്ലാത്ത ലോകം..അവസാന നാളുകളില്‍ അച്ചന്‍ വളരെ സന്തോഷവാനായിരുന്നു...അച്ഛന് സന്തോഷം ഇരട്ടിയാക്കി കൊണ്ടായിരുന്നു  മെഡിക്കല്‍കോളേജ് എന്ട്രന്‍സ് പാസ്സായത്..അച്ഛന്‍ ചിരിച്ച് കൊണ്ട് വിരലില്‍ തൊട്ട് പറഞ്ഞു...

                                  "ഡോക്ടര്‍ ഇന്ദുലേഖ...ഇനി ചന്ത്രകാന്തയെയും ഒരു ഡോക്ടര്‍ ആക്കണം..രണ്ടു പേരും ക്യാന്‍സര്‍ രോഗത്തിനു ചികിത്സ നടത്തുന്ന വല്യേ ഡോക്ടര്‍മാര്‍ ആകണം.."

                 അന്ന്‍ അച്ചന്‍ സ്വപ്നം കണ്ടത് ഇന്ന്‍ യഥാര്‍ത്ഥമായിരിക്കുന്നു..ഡോക്ടര്‍ ഇന്ദുലേഖ സത്യന്‍..കോഴിക്കോട് ഹൌസ് സെര്‍ജെന്സി ചെയ്യുന്ന ഡോക്ടര്‍ ചന്ത്രകാന്ത സത്യന്‍...കാലം വരുത്തിയ ആ മാറ്റങ്ങള്‍ കാണാന്‍ അച്ഛന്‍ ഇല്ല...ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍, ഏറ്റവും ആരാധിക്കുന്ന ദൈവം..അതായിരുന്നു അച്ചന്‍..നടന്ന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ദൂരെ കണ്ടു...അവളെ..മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി...അവള്‍ കുറേ കൂടി വലുതായിരിക്കുന്നു..തന്നെ കണ്ടതും അവള്‍ ദൂരെ നിന്ന് ഓടി വരാന്‍ തുടങ്ങി..അവള്‍ അടുത്ത് വന്നു..നിറഞ്ഞ കണ്ണുകള്‍..ആ കണ്ണുകള്‍...ദൈവമേ..അവള്‍ സ്വയം മറന്ന്‍ ആ പെണ്‍കുട്ടിയെ കെട്ടി പിടിച്ചു..പരിസരം മറന്നു പോയ നിമിഷങ്ങള്‍...അവളുടെ ഇരു കണ്ണുകളിലും ഇന്ദുലേഖ ഉമ്മ വെച്ചു...ആ കണ്ണുകള്‍..

"തന്‍റെ അച്ഛന്റെ കണ്ണുകള്‍..."

NB:-"നേത്രദാനം...മഹാദാനം...അവയവ ദാനം..ജീവ ദാനം.."

എന്റെ അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍ കഥയുടെ തുടര്‍ച്ച പോലെ എഴുതിയതാണ്..ഇതും ഒരു കഥ തന്നെ...നമുക്ക് പണം നല്‍കി ആരെയും സഹായിക്കാം..ജീവിച്ചിരിക്കുമ്പോള്‍...എന്നാല്‍ ചില സാഹചര്യങ്ങളില്‍ പണം പോലും ഒരു ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍..?ഒരാള്‍ മരിച്ചതിനു ശേഷം കുറച്ച് സമയത്തേക്ക് ജീവനോടെ ഇരിക്കുന്ന അവയവങ്ങള്‍..അത് രക്ഷിക്കുന്നത് മറ്റൊരു ‍ ജീവന്‍ ആയിരിക്കും.."മറ്റൊരു ജീവിതമായിരിക്കും...
               













2015, ജൂലൈ 23, വ്യാഴാഴ്‌ച

യാഥാര്‍ത്ഥ്യങ്ങളില്‍ വീശിയ കാറ്റ്...

                                              2013   നവംബര്‍ 9, ഗയാന്‍, ഈസ്റ്റ്‌ സമര് ദ്വീപ്‌..



              ആബേല്‍  ലനേറ്റ കടല്‍ തീരത്ത് ചെളി മണ്ണില്‍ കൈകള്‍ കുത്തി ആകാശത്തെക്ക് നോക്കി ഉറക്കെ കരഞ്ഞു..

                       "ഹേ..ദൈവ പുത്രാ..എവിടെ എന്‍റെ പ്രിയതമ...അവളെ എനിക്ക് തിരിച്ച് നല്‍കേണമേ..അവളില്ലാതെ എനിക്കൊരു ജീവിതമില്ല..."
           
              ആ മണ്ണില്‍ കുഴഞ്ഞു വീണ ആബേലിനെ ഒരു റെഡ് ക്രോസ് അംഗം പിടിച്ചുയത്തി..അവനു നേരെ ഒരു കുപ്പി ശുദ്ധ ജലം അയാള്‍ നീട്ടി..ആബേല്‍ അത് വാങ്ങി കൊതിയോടെ കുടിച്ചു..മൂന്ന്‍ ദിവസമായി കുടിക്കുന്ന മലിനമായ ഉപ്പ് വെള്ളത്തിന്റെ രുചി മറന്ന്‍ അയാള്‍ ആ കുപ്പി കാലിയാക്കി..അയാളെ താങ്ങി റെഡ് ക്രോസ് അംഗം തകര്‍ന്ന ഭരങ്ങായ് കാഴ്ചകളിലൂടെ മുന്നോട്ട്..തകര്‍ന്ന്‍ കിടക്കുന്ന വീടുകള്‍..എങ്ങും ചീഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധം...കടപുഴകിയ മരങ്ങള്‍...പാവപെട്ട ഒരു ഫിലിപ്പീന്‍ ഗ്രാമം മുഴുവന്‍ തുടച്ച് മാറ്റിയ കാറ്റ്..."ഹയാന്"..ജീവന്‍ തിരിച്ച് കിട്ടിയവര്‍ തങ്ങളുടെ ഉറ്റവരെ തേടി അലയുന്ന കാഴ്ച...എല്ലാ ഞായര്‍ ദിനത്തിലും ഒത്ത് കൂടുന്ന ഇടവക പള്ളി തകര്‍ന്ന്‍...അതിനിടയില്‍ ഒടിഞ്ഞു തൂങ്ങിയ ക്രൂശിത രൂപം..അപ്പോഴും ആബേല്‍ കണ്ടു...ആ രൂപത്തിന്‍റെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കം...അവന്‍ ഉറക്കെ കരഞ്ഞു...

                          "ഹേ...ഇസബെല്‍ നീ എവിടെയാണ്...?


                       2013 നവംബര്‍ 5, ബവാന്‍,ബാതാങ്ങസ് ദ്വീപ്‌...



                                       
                         "വലിയ ഒരു കൊടുങ്കാറ്റ് ഫിലിപ്പീസിലൂടെ കടന്നു പോകാന്‍ തയ്യാറെടുക്കുന്നു..പസഫിക്ക് ട്യ്ഫൂണ്‍ സീസണില്‍ ഏറ്റവും ഭീകരവും, അഞ്ചാം  കാറ്റഗറിയില്‍ പെട്ട കാറ്റ്..ഒരു പക്ഷെ ഇത് വരെ ലോകം കണ്ടെതില്‍ വെച്ച് ഏറ്റവും ഭീകരം..ജോയിന്റ് ട്യ്ഫൂണ്‍ വാണിംഗ് സെന്‍റര്‍ കണക്ക് കൂടിയത് പ്രകാരം നവംബര്‍ 7-ന് ഈസ്റ്റ്‌ സമറില്‍ രാത്രിയോടെ കരയില്‍ പതിക്കും..ഒരു പക്ഷെ ഭീകരമായ ഒരു രാത്രി..രാജ്യത്തിലെ മുഴുവന്‍ ദ്വീപിനേയും ബാധിക്കുന്ന ഈ കാറ്റ് നമ്മുടെ യാര്‍ഡിലും ബാധിക്കും..അത് കൊണ്ട് നമുക്ക് ഒത്തിരി മുന്‍കരുതലുകള്‍ എടുക്കേണ്ട സാഹചര്യം ആണ്..."

             ഇ.എസ്.എച്ച്. (environment safety and health) മാനേജര്‍ റോസ്സ് ബേക്കര്‍ മാനെജ്മെന്റ് മീറ്റിങ്ങില്‍ പറഞ്ഞ വാക്കുകള്‍ ആലോചിച്ച് ഓഫീസിലേക്ക്..ഇവിടെ ഞാന്‍ മാത്രമല്ല..boom ടൌണിലെ വീട്ടില്‍ ഭാര്യയും, രണ്ട്‌ മക്കളും..ഇളയ മകള്‍ അന്നുവിന് 5 മാസം മാത്രം പ്രായം..സ്വന്തം കുടുംബത്തെ കുറിച്ച് ആലോചിച്ച് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ ആബേല്‍ ലനേറ്റ മുന്നില്‍..നല്ലൊരു ലീഡ് മെക്കാനിക്ക്..അതിനൊപ്പം തന്നെ എല്ലാ കാര്യത്തിലും മുന്നില്‍ നില്ക്കുന്ന ആ ചെറുപ്പക്കാരന്‍റെ കണ്ണില്‍ ഒരു ഭീതി ഒളിഞ്ഞ് കിടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...അയാള്‍ മുഖ വരയില്ലാതെ കാര്യം തുറന്നു പറഞ്ഞു...

                      "എനിക്ക് നാട്ടില്‍ പോകണം..കൊടുങ്കാറ്റ് വരുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നു...വീട്ടില്‍ എന്റെ ഭാര്യ മാത്രം..അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്..ഹരീഷ് സാര്‍..എനിക്ക് പോകണം...സമറില്‍ ആണ് എന്റെ കുടുംബം..കുടുംബം എന്ന് പറയാന്‍ ഒന്നുമില്ല...ആദ്യം അച്ഛന്‍, പിന്നെ സഹോദരിമാര്‍, പിന്നെ അമ്മ..കഴിഞ്ഞ തവണ കാറ്റ് വീശിയപ്പോള്‍ എന്റെ രണ്ട്‌ മക്കള്‍...എല്ലാം പ്രകുതിയുടെ കലിയില്‍...ഈ ഭൂമിയില്‍ തന്നെ ഇത്രയും ദുരിതം നിറഞ്ഞ മറ്റൊരു സ്ഥലം ഉണ്ടാവില്ല...വര്‍ഷത്തില്‍ തഗലോഗില്‍ പതിക്കുന്ന ഒരു ഡസന്‍ കാറ്റുകള്‍..അവയില്‍ ഭൂരിഭാഗവും കലിയോടെ കരയില്‍ പതിക്കുന്ന സ്ഥലമാണ്..സമര്..."

            അവന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ മറ്റൊന്നും തോന്നിയില്ല..പോകാന്‍ അനുവാദം നല്‍കി..എനിക്ക് എന്റെ കുടുംബം പോലെ അവനു അവന്‍റെ കുടുംബം..എന്തായാലും വീശാന്‍ പോകുന്ന വിപത്തിനെ നേരിടുന്ന അബേലിനെ പോലെയുള്ളവര്‍ എനിക്ക് ധൈര്യം തന്നു..അങ്ങിനെ വാര്‍ത്തകളും, ഭീതിയുമായി....    

                                         2013 നവംബര്‍ 7, ഗയാന്‍








            ആബേല്‍ രാവിലെ മുതല്‍ പള്ളിയില്‍ തന്നെ ചടഞ്ഞിരുന്നു..അടുത്ത് പൂര്‍ണ്ണ ഗര്‍ഭിണിയായ ഇസബെല്ലും...അവളുടെ കണ്ണുകളില്‍ ഭൂതകാലത്ത് വീശിയടിച്ച കാറ്റുകള്‍ വിതച്ച വേദന...രണ്ടു കുട്ടികള്‍ അവരെ ദൈവം തിരിച്ചെടുത്തു...ഒരു കാറ്റിന്റെ രൂപത്തില്‍...ഇനിയും...അറിയില്ല...ഗയാന്റെ തീരങ്ങളില്‍ ജീവിക്കുന്ന ആയിരകണക്കിന് പാവങ്ങള്‍ക്ക് അറിയാത്ത ആ ഉത്തരം..കാലത്ത് മുതല്‍ വരാന്‍ പോകുന്ന മഹാവിപത്തിന്റെ സൂചന പോലെ ചെറിയ കാറ്റുകള്‍..കുര്‍ബാന സമയത്ത് അച്ഛന്‍ പോലും നിരവികാരനായ് ..എല്ലാ കണ്ണുകളും ഭയം നിറഞ്ഞ്..ആരും ശബ്ദിക്കാന്‍ പോലും കഴിയാതെ..പലരും ഒഴിഞ്ഞ് പോകുന്നു...പണക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ രാജ്യം വിട്ട് മറ്റിടങ്ങളില്‍..മറ്റ് ചിലര്‍ മനിലയിലെക്ക് പോയിരിക്കുന്നു..നഗരം ഭരിക്കുന്ന മേയര്‍, കൊണ്ക്രസ് മാന്‍, ഭരങ്ങായ്‌ ക്യാപ്റ്റന് അവരെല്ലാം നാട് കടന്ന്‍ സുരക്ഷിത സ്ഥലം തേടി പോയിരിക്കുന്നു..പാവങ്ങള്‍ മാത്രം ആ മണ്ണില്‍...അവര്‍ വീട് വിട്ട് പള്ളി മേടയില്‍..ആരും ഭക്ഷണം പോലും കഴിക്കാതെ ആ മഹാവിപത്തിനെ അതി ജീവിക്കാന്‍ പ്രാര്‍ത്ഥനയോടെ...

                 "കരയില്‍ പതിച്ചു..."

        രാത്രിയുടെ മറവില്‍ ഒരു ഭീതി നിറഞ്ഞ ശബ്ദം പള്ളി മേടയില്‍ കേട്ടു..അതിന്റെ തുടര്‍ച്ചയായി തെങ്ങ് ഒടിഞ്ഞ് വീഴുന്ന ശബ്ദം..എല്ലാവരും ഉറക്കെ പ്രാര്‍ത്ഥിച്ചു..അടുത്ത കാറ്റിന്‍റെ ശക്തിയില്‍ മേല്‍കൂര ഒന്ന്‍ ഇളകി മാറി..വലിയ നിലവിളികള്‍..ആര്‍ത്ത നാദങ്ങള്‍..പള്ളിയുടെ മേല്‍കൂര പറന്നു പോകുന്നത് കണ്ടപ്പോള്‍ ആബേല്‍ ഇസബെല്ലിനെ പിടിച്ച് പുറത്തിറങ്ങി..പള്ളിയ്ക്കുള്ളില്‍ നിന്നും രോദനങ്ങള്‍...വെളിച്ചമില്ലാത്ത വീഥികള്‍...അവളെ ചേര്‍ത്ത് പിടിച്ച് ഒരു വലിയ മരത്തിനു അടിയില്‍..ഒരു വേള ഇസബെല്‍ വേദനയോടെ വാവിട്ടു കരഞ്ഞു...വയര്‍ പൊത്തി പിടിച്ച്..പള്ളിയില്‍ നിന്നും മരത്തിനടിയില്‍ വന്ന ആരോ വിളിച്ച് പറഞ്ഞു...

            "പ്രസവ വേദന..."

       ആബേല്‍ നിശ്ചലന്‍..ഒന്നും പറയാന്‍ കഴിയാതെ പള്ളി മേടയില്‍ അവശേഷിക്കുന്ന കുരിശിനെ നോക്കി..അത് ഒന്ന്‍ ഇളകിയാടി തകര്‍ന്ന്‍ താഴെ വീണു..ആരോ ഒരാള്‍ അയാളെ പിടിച്ച് വലിച്ച്...

           "വാ നമുക്ക് ജിപ്പിനി എടുത്ത് കൊണ്ട് വരാം..ഇവരെ എങ്ങിനെയെങ്കിലും ആശുപത്രിയില്‍ ..എത്തിക്കണം." ജിപ്പിനി കൊണ്ട് വരാന്‍ അയാളുടെ കൂടെ കാറ്റിനെ മറി കടന്ന്‍...മുന്നില്‍ തകര്‍ന്ന്‍ വീണ വീടുകള്‍, മരങ്ങള്‍, പറന്നു പോകുന്ന മേല്‍ക്കൂരകള്‍...അയാളുടെ ജിപ്പിനിയില്‍ കയറിയതും വീശിയ കാറ്റ് ജിപ്പിനിയെ മൊത്തം ഉയര്‍ത്തി താഴെ വെച്ചു..അടുത്ത കാറ്റിന് മുന്പ് ..അയാള്‍ ജിപ്പിനി സ്റ്റാര്‍ട്ട്‌ ചെയ്തു ഒരല്പം മുന്നില്‍ പോയതും അടുത്ത കാറ്റില്‍ വാഹനം തല കീഴായ്‌ മറിഞ്ഞ്...ഒരു കടലാസ്സ് കഷ്ണം പോലെ ദൂരേക്ക്...അതില്‍ നിന്നും തെറിച്ച് പോയ ആബേല്‍ ബോധരഹിതനായി നിലംപതിച്ചു..കാറ്റ് പിന്നെയും വീശി...എല്ലാം തകര്‍ത്ത്...ഗയാനും, ടാക്ലോബാനും,ലെയ്തിയും ശവ പറമ്പുകള്‍ ആയി...





          ‍

                                      2013 നവംബര്‍ 10, മാസലോഗ്, ഈസ്റ്റ്‌ സമര്....

          എല്ലാം നഷ്‌ടമായ വേദനയില്‍ ആബേല്‍ പ്രാണ വേദനയോടെ അവിടെ മൊത്തം അലഞ്ഞു..തിരിച്ചറിയാനാകാത്ത ശരീരങ്ങള്‍..ദുര്‍ഗന്ധം നിറഞ്ഞ ഭൂമി..എല്ലാം തകര്‍ത്ത് തരിപ്പണമായ തന്‍റെ ഭൂമി...മാസലോഗ് ടൌണ്‍ ഹാളില്‍ അയാള്‍ക്ക് ഇസബെല്ലിനെ കണ്ടെത്താനായില്ല..കലിയടങ്ങി തെളിഞ്ഞ് നില്‍ക്കുന്ന ആകാശത്തെക്ക് അയാള്‍ നോക്കി...ദൈവകൃപ പോലെ ഒരു കുരിശടയാളം പോലെ വെട്ടി തിളങ്ങി ചലിക്കുന്ന ഒരു വിമാനം..അവനു തോന്നി സര്‍വശക്തനായ ദൈവത്തിന്‍റെ അടയാളമെന്ന്..അവന്‍ കൈ കൂപ്പി..ഉറക്കെ വിളിച്ചു...

                         "എവിടെ എന്‍റെ പ്രിയതമ...നീ എവിടെ പോയി ഇസബെല്‍...
                           നാഥാ..എനിക്ക് നീ വഴി കാണിക്കൂ..."

       അയാള്‍ മൃതപ്രായനായ് നടന്ന് മുന്നില്‍ നീങ്ങിയപ്പോള്‍ ടൌണ്‍ ഷിപ്പിന്റെ പുറത്ത് ഒരു മരത്തിനു കീഴെ കുറേ പേര്‍...പരിക്ക് പറ്റിയവര്‍..മുറിവ് വെച്ച് കെട്ടിയവര്‍..മരത്തില്‍ കെട്ടിയ ഒരു തൊട്ടിലില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ അവര്‍ തലോലിക്കുകയായിരുന്നു...അയാള്‍ വെറുതെ അവിടേക്ക് നോക്കി..ഒരു കുഞ്ഞ്..ചോരാകുഞ്ഞു...വെച്ച് വെച്ച് ആബേല്‍ അങ്ങോട്ട് നടന്നു..എത്തി നോക്കി..സുന്ദരനായ ഒരാണ്‍ കുട്ടി..തൊട്ടിലില്‍ നോക്കി കുറച്ച് നേരം നിന്നൂ..തിരിയാന്‍ തുടങ്ങുമ്പോള്‍ മരത്തിന്‍റെ മറവില്‍ നിന്നും ഒരു നിലവിളി...ഇസബെല്‍..എല്ലാം മറന്നുള്ള ആലിംഗനം...കൂടി നിന്നവര്‍ ആ വേദനയില്‍ കൈകള്‍ അടിച്ച് സന്തോഷം കൊണ്ട്...ആബേല്‍ ആകാശത്തേക്ക് നോക്കി..കുരിശ് വരച്ചു..തന്‍റെ പിന്ഗാമിയെ തൊട്ടിലില്‍ നിന്നും എടുത്ത് ആദ്യത്തെ ഉമ്മ...പിന്നെ പതുക്കെ കരച്ചിലോടെ അവനെ വിളിച്ചു...

                      "ഹയാന്‍..."
                               


ഭരങ്ങായ്‌:- വാര്‍ഡ്‌..
ഹയാന്‍ :- കൊടുങ്കാറ്റിന്റെ പേര്..
തഗാലോഗ് :- ഫിലിപ്പീന്‍സ് സംസാര ഭാഷ
കോണ്‍ഗ്രസ്‌ മാന്‍ :-ഹൌസ് ഓഫ് റെപ്പ്
ജിപ്പിനി:-ജീപ്പ് പോലെയുള്ള ഒരു വാഹനം..
ഗയാനും, ടാക്ലോബാനും,ലെയ്തിയും ; ഫിലിപ്പീന്‍സിലെ ടൌണുകള്‍...







‍‌
                      

2015, ജൂലൈ 22, ബുധനാഴ്‌ച

അരവയര്‍ സദ്യ

                                      


                                     
                                    വാവിട്ട് കരയുന്ന അനുജത്തിയെ ചേര്‍ത്ത് പിടിച്ച് ബിബിന്‍ എല്ലാവരെയും നോക്കി..അമ്മ സാരി തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്നു..ചിറ്റമ്മ കരച്ചിലടക്കാന്‍ പാട് പെടുന്നു..അച്ചന്‍ എല്ലാ ദുഖവും ഒതുക്കി അവളുടെ ചെക്കന്‍റെ അടുത്ത്..ഇന്നലെ വരെ അവള്‍ ഈ വീടിന്‍റെ വിളക്ക് ആയിരുന്നു..ഇന്ന്‍ മുതല്‍ മറ്റൊരു വീട്ടിലേക്ക്..അവള്‍ കരഞ്ഞു കൊണ്ട് ബിബിന്റെ കാല് പിടിച്ച് അനുഗ്രഹം വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ തടഞ്ഞു..പിന്നെ സങ്കടം സഹിക്കാന്‍ കഴിയാതെ വിതുമ്പുന്ന പെങ്ങളെ ചേര്‍ത്ത് പിടിച്ച്..ചെറുപ്പത്തില്‍ എന്‍റെ നെഞ്ചില്‍ കിടന്നു ഉറങ്ങിയിരുന്ന പെണ്ണ്...

       "അതെ രാഹു കാലത്തിനു മുന്ന് ഇറങ്ങാം..അധികം വൈകണ്ടാ..."

                                   രാമുണ്ണി മാമന്‍ പറയുന്നത് കേട്ടപ്പോള്‍ കുട നിവര്‍ത്തി അവളെ ചേര്‍ത്ത് പിടിച്ച്, മറ്റേ കൈ കൊണ്ട് അവളുടെ ചെക്കനെ ചേര്‍ത്ത് പിടിച്ച് കാറിനടുത്തേക്ക്..അവരെ കാറില്‍ കയറ്റി കുറച്ച് നേരം അവളുടെ മുഖത്ത് നോക്കി നിന്നു..പിന്നെ ഡോര്‍ അടച്ച് അവര്‍ക്ക് യാത്ര പറഞ്ഞു..അവളുടെ കണ്ണുനീര്‍ നിറഞ്ഞ മുഖത്ത് ഒരു മന്ദഹാസം കണ്ടു..ദൂരെ പോകുന്നത് വരെ ആ കാറിനെ നോക്കി നിന്നു..ഒരു സ്വപ്ന ലോകത്ത് എന്ന പോലെ..അതില്‍ നിന്നും ഉണര്‍ത്തിയത് ദൈന്യം നിറഞ്ഞ ഒരു കുട്ടിയുടെ വിളിയാണ്..

      "പഴേ കുപ്പീ..പാട്ട, പ്ലാസ്ടിക്ക് കൊടുക്കാനുണ്ടോ??"

                                  മലയാളത്തില്‍ "കരുണനിധി " എന്നെഴുതിയ ഒരു പാട്ടവണ്ടിയും തള്ളി രണ്ട്‌ കുട്ടികള്‍..മുതിര്‍ന്നവന്‍ തള്ളുന്നു...ചെറിയ കുട്ടി വണ്ടിയില്‍ ഇരിക്കുന്നു..അവരില്‍ നിന്നും മുഖമെടുത്ത് പന്തലില്‍ എത്തിയപ്പോള്‍ അവസാനത്തെ പന്തിയ്ക്ക് ഇല ഇട്ടിരിക്കുന്നു...ഒന്നും കഴിക്കാന്‍ രുചി തോന്നുന്നില്ല..പക്ഷെ അതിനു മുന്‍പേ രാമനുണ്ണി മാമന്റെ ശബ്ദം ഉയര്‍ന്നു..

     "ഡാ..ചെക്കാ നീ കഴിക്കുന്നില്ല..."

     ''ഉവ്വ്..ഞാന്‍ കൈ കഴുകീട്ട് ദാ വരുന്നു..."

                               നല്ല തളിര്‍ തൂശനിലയില്‍ ഇഞ്ചി ക്കറി, മാങ്ങാ അച്ചാര്‍, നാരങ്ങ അച്ചാര്‍, ഉപ്പ്, പരിപ്പും, നെയ്യും,കായ വറുത്തത്,ശര്‍ക്കര വരട്ടി,ഇഷ്ടു,മസാലക്കറി,കാബേജ് തോരന്‍,ഓലന്‍, പച്ചടി, തീയല്‍,കിച്ചടി,അവിയല്‍,പൈനാപ്പിള്‍ കറി, പപ്പടം,പഴം  എന്നിവ വിളമ്പി ആവി പറക്കുന്ന തൂവെള്ള ചോറിനു മുകളില്‍ സാമ്പാര്‍ ഒഴിച്ച്...രാമനുണ്ണി മാമന്‍ കസേര വലിച്ച് ഒന്ന്‍ മുന്നോട്ട് ഇരുന്ന്‍ കഴിക്കാന്‍ ആരംഭിച്ചു..കഴിക്കാന്‍ ബിബിനു തോന്നിയില്ല..മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി ഇരുന്നു..പ്രത്യേകിച്ച് രാമനുണ്ണി മാമന്‍...

                            രാമനുണ്ണി മാമന്‍ ആദ്യത്തെ ഉരുള വായിലിട്ട് ആ രുചി അറിഞ്ഞ് ആരോടെന്നില്ലാതെ പറഞ്ഞു...

      "സ്വാമീസിന്റെ സദ്യ അതൊന്ന് വേറെ തന്നെ..."

                            അയാള്‍ വീണ്ടും ഇഞ്ചിക്കറി നടുവിരല്‍ കൊണ്ട് തൊട്ട് നാവില്‍ വെച്ച് പുളിയുടെ രുചി ആവോളം നുകര്‍ന്നു..അടുത്ത ഉരുള സാമ്പാറില്‍ പപ്പടത്തിന്റെ ഒരു കഷ്ണം പൊട്ടിച്ചെടുത്ത് ഒരല്പം നെയ്യും പരിപ്പും ചേര്‍ത്ത് വായിലിട്ട് രുചിയുടെ പെരുമഴ നുകര്‍ന്ന്‍ എല്ലാവരെയും നോക്കി ..സന്തോഷത്തോടെ..അവിയലില്‍ നിന്നും കുറച്ച്, തോരന്‍ കുറച്ച്, ഇടയ്ക്ക് മാങ്ങാ അച്ചാര്‍ വിരല് കൊണ്ട് തൊട്ടു നാവില്‍ തേച്ച്..പിന്നെയും ഉരുളകള്‍..ഇടയ്ക്ക് എരിഞ്ഞപ്പോള് ഇളം ചൂടാര്‍ന്ന ജീരക വെള്ളം കുടിച്ച് ഒന്ന്‍ നെടുവീര്‍പ്പിട്ട് മധുരമുള്ള പൈനാപ്പിള്‍ കറിയുടെ രുചി അറിഞ്ഞു..പിന്നെ മസാലക്കറി വാരിയെടുത്ത് വായിലേക്ക് വെച്ച് വിളമ്പുന്ന പിള്ളേരെ നോക്കി..

       "ആ മോരും, രസോം വന്നോട്ടെ..."

                          ബിബിന്‍ എന്തെല്ലാമോ കഴിച്ചെന്നു വരുത്തുന്നതിനിടയില്‍ രാമനുണ്ണി മാമനെ നോക്കി അയാളുടെ ആസ്വദിച്ചുള്ള കഴിക്കല്‍ നോക്കി വീണ്ടുമിരുന്നു..രസം കൈകളില്‍ വാങ്ങി എയര്‍ വലിക്കുന്ന ശബ്ദത്തോടെ മൂന്നു വട്ടം കുടിച്ച് ഇലയ്ക്ക് മുന്നില്‍ ഗ്ലാസ്‌ വെച്ച് വിളമ്പുന്നവനെ നോക്കി..

   "അതില് നെറയെ രസം ഒഴിച്ചോ...ഡാ..കുട്ടാ..ആ പച്ചമോര് കൊണ്ട് വാ..."

                          അടുത്ത ഊഴം പച്ചമോര് ...കൈ കുമ്പിളില്‍ ഇഞ്ചിയും, മുളകും, വേപ്പിലയുമിട്ട ഇളം പുളിയുള്ള പച്ച മോര് വാങ്ങി മാമന്‍ നാലു തവണ കുടിച്ചു..മറ്റൊരു ഗ്ലാസില്‍ മോര് വാങ്ങി അനങ്ങാതെ ഇലയില്‍ ഇരിക്കുന്ന നാരങ്ങ അച്ചാറിനെ നോക്കി..അതും തോണ്ടി വായില്‍ വെച്ചു..അതിന്റെ എരിവിലും, പുളിയിലും സ്വയം മറന്ന്‍ കണ്ണടച്ച്...അവിയല്‍ എടുത്ത് അതിന്റെ രുചികരമായ സ്വാദ് ആസ്വദിച്ച്..ഒഴിഞ്ഞ ഇലയില്‍ വീണ്ടും ചോറ് നിറഞ്ഞു..ചോറില്‍ രസവും, മോരും കലര്‍ത്തി ഒരല്പം ദ്രവരൂപത്തില്‍ തന്നെ ആസ്വദിച്ച് വായില്‍ നിറച്ച്...ഉപ്പേരിയില്‍ കണ്ണിട്ടു..ഉരുളയ്ക്ക് പുറകെ ഉപ്പേരി..അതിനു പുറകെ വീണ്ടും ഗ്ലാസില്‍ നിന്നും മോര്..പന്തിയില്‍ പയസക്കാരന്റെ വിളി വന്നു...

   "ആര്‍ക്കാ പാലട.."

                           ചോറ് ഒഴിഞ്ഞ ഇലയില്‍ രാമനുണ്ണി മാമന്‍ പാലട വാങ്ങി..വെറും പാലട ഇലയില്‍ നിന്ന് വടിച്ച് എടുത്ത് അകത്താക്കി..ഒലിച്ചിറങ്ങിയ പാലട കയ്യില്‍ നിന്നും നക്കി എടുത്ത്..ഇടയ്ക്ക് രുചി മാറുവാന്‍ വേണ്ടി അച്ചാറില്‍ വിരല്‍ മുക്കി നാക്കില്‍ തൊട്ടു..പാലട കമ്പം തീര്‍ന്നത് ഗോതമ്പ് പ്രഥമന്റെ മുന്നില്‍..കൊഴുത്ത ഗോതമ്പ് പായസം ഇലയില്‍ .ഒരു പഴം പൊളിച്ച് അതില്‍ ചേര്‍ത്ത് കുഴച്ച്, ഒരു പപ്പടം വാങ്ങി പൊടിച്ചിട്ട് രുചിയോടെ വായിലേക്ക്..നെറ്റിയില്‍ ചാലിട്ട വിയര്‍പ്പ് തുള്ളി തുടച്ച് ഒരു ഏമ്പക്കം വിട്ട് അടുത്തിരിക്കുന്ന ബാബു ചേട്ടനെ നോക്കി...

    "നമ്മട തേവാലി അനന്തകൃഷ്ണന്‍റെ ശ്രീലക്ഷ്മി നുറുക്കാ..എന്താ രുചി.."

                           അവസാനത്തെ തുള്ളി പായസവും അകത്താക്കി ഇല ക്ലീന്‍ ക്ലീന്‍ ആക്കി ഒന്ന്‍ നിവര്‍ന്നിരുന്ന്

   "ടാ..വിനോദെ..ഒരിത്തിരി ചോറ് തന്നേ..."
            
                            ചോറില്‍ മോരോഴിച്ച് ഒന്ന് കൂടി കുഴച്ച്  ബാക്കിയായ രസവും ഒഴിച്ച് ഒന്ന്‍ കൂടി ഉരുട്ടി അവസാന ഉരുളയും ആസ്വദിച്ച് കഴിച്ച് ഒരു ഏമ്പക്കം വിട്ട് മാമന്‍ എച്ചിലില എടുത്ത് എഴുന്നേറ്റു.ആരോ വിളിച്ച് പറഞ്ഞു...ഇല എടുക്കാണ്ടായെന്നു"

   " എച്ചിലില മറ്റൊരാള്‍ എടുക്കാനോ...ഏയ്‌..അത് ശരിയല്ല.."‍

                            രാമനുണ്ണി മാമന്റെ പുറകെ ബിബിനും കൈ കഴുകാനായി ടാപ്പിനടുത്ത് എത്തി..അപ്പോള്‍ അവന്‍ കണ്ടു ദൂരെ മാറി നില്‍ക്കുന്ന കുപ്പി പാട്ട പെറുക്കാന്‍ നടക്കുന്ന ആ കുട്ടികളെ..ഇരുവരും അവനെ നോക്കി..ബിബിന്‍ അവരെ കൈ കാണിച്ച് വിളിച്ചു..

  "ഇവിടെ വാ..."

                             അവര്‍ മടിച്ച് മടിച്ച് അവിടേക്ക്‌...അപ്പോള്‍ രാമനുണ്ണിയും അവരെ കണ്ടു..മുഷിഞ്ഞ വേഷം..ഒട്ടിയ വയര്‍..ദൈന്യം നിറഞ്ഞ കണ്ണുകള്‍..അവര്‍ ബിബിന്റെ അടുത്ത്‌ വന്ന്‍ പേടിയോടെ അധിലേറെ ബഹുമാനത്തോടെ മുതിര്‍ന്നവന്‍ ചോദിച്ചു...

  ''സേട്ടാ...അന്ത മൂലയില്‍ പളെയ കുപ്പി കേട്ക്കട്ത്..എടുക്ക മുടിയുമാ..."

                            അതിനു മറുപടി പറഞ്ഞത്‌ രാമനുണ്ണിയാണ്...

  " നിങ്ങള്‍...ശാപ്പിട്ടാ....ഇല്ലെങ്കില്‍ വാ..ശാപ്പാട് തരാം..."

                            കുട്ടികള്‍ ഭീതിയോടെ പിന്നോക്കം പോയി ഒരുമിച്ച് പറഞ്ഞു...

  "അയ്യോ...വേണ്ടാ അയ്യാ..."

  "ബിബിന്‍...ഇവരെ കൊണ്ട് പോയി ഭക്ഷണം കൊടുക്ക്...പിള്ളാരെ കണ്ടാല്‍ അറിയാം കഴിച്ചിട്ടില്ലെന്ന്.."

                                 ബിബിന്‍ ആ കുട്ടികളെ നിര്‍ബന്ധിച്ച് പന്തലിനകത്തെക്ക് കൊണ്ട് പോയി..ബിബിന്റെ പുറകെ ഭയത്തോടെ കുട്ടികള്‍..അവരുടെ കണ്ണുകളില്‍ അരുതാത്ത എന്തോ ചെയ്യുന്ന ഭീതി..മടിച്ച് മടിച്ച് അകത്തേക്ക് കയറിയ അവരെ എല്ലാവരും നോക്കി..കസേര ചൂണ്ടി ബിബിന്‍ തന്നെ അവരോട് ഇരിക്കാന്‍ പറഞ്ഞു..അവര്‍ മടിച്ച്, ഭീതിയോടെ...പിന്നില്‍ വന്ന രാമനുണ്ണി മാമന്‍ അവരെ നിര്‍ബന്ധിച്ച് കസേരയില്‍ ഇരുത്തി..അവര്‍ക്ക് മുന്നില്‍ ഇല വന്നു..കറികളും, ചോറും, പപ്പടവും, പഴവും..കുട്ടികള്‍ പരസ്പരം നോക്കി..എന്തോ അരുതാത്തത് ചെയ്യുന്ന ഭാവത്തോടെ..ആ ഭാവത്തില്‍ എല്ലാവരെയും നോക്കി..പേടിച്ച് നില്‍ക്കുന്ന നാലു കണ്ണുകള്‍..

    "അല്ല..ഇവന്മാര്...ആ കരുണനിധിയുടെ പിള്ളാരല്ലേ...അഞ്ചപ്പാലത്തെ സ്ക്രാപ്പ് നടത്തുന്ന പാണ്ടിയുടെ ഷെഡില്‍ താമസിക്കുന്ന..."

                                   ആരോ ചോദിച്ചു...അതിനുത്തരമായി കുട്ടികള്‍ "അതെയെന്ന്‍" തലയാട്ടി..കരയുമെന്ന ഭാവത്തില്‍..അവര്‍ക്ക് മുന്നിലിരിക്കുന്ന  സമൃദ്ധമായ ഭക്ഷണം പോലും വിലക്കപെട്ട  പോലെ, ഭക്ഷണവും, ചുറ്റും നില്‍ക്കുന്ന ആളുകളും..ആ നാലു കണ്ണുകള്‍ മാറി മാറി നോക്കി..പതുക്കെ പതുക്കെ അവരുടെ വേദന ബിബിനും, രാമനുണ്ണിയും തിരിച്ചറിഞ്ഞു..

     "കഴിക്ക്...വിശക്കുന്നില്ലേ??" ബിബിന്‍ ചോദിച്ചപ്പോള്‍ അവര്‍ പരസ്പരം നോക്കി മടിച്ച് മടിച്ച്..

      "ഇല്ല...സാര്‍..ഇന്ത സമയത്ത് നാങ്കള്‍ ശാപ്പിടമാട്ടെ...ഒരു നാലു മണി..അതുക്ക് അപ്പുറം മധ്യാഹ്ന ശാപ്പാട്...കാലയിലെ ഒമ്പത് മണിയ്ക്ക് ശാപ്പിട്ടാച്ച്..."ഇപ്പൊ പശി ഇല്ല..നിജമാ.."

      "കഴിക്കെടാ മക്കളെ..." രാമനുണ്ണി സ്നേഹത്തോടെ പറഞ്ഞു..

     "സാര്‍ ഇന്ത ശാപ്പാട്..കൊഞ്ചം തണ്ണി കെടക്കുമാ...നാങ്കള്‍ കഞ്ഞി താന്‍ ദിനം..കാലയിലെ ഒരു പൊറോട്ട...അപ്പുറം കുപ്പി, പാട്ട പെറുക്കി വീട്ടുക്ക് പോയി ഒരു നാലു മണി നേരത്ത് കഞ്ഞി..അത് താന്‍...അന്ത മൂലയില്‍ കൊറേ കുപ്പി, പാട്ട ഇരുക്കത്...അത് മട്ടും മതി അയ്യാ..ഇന്ത ശാപ്പാട് തേവയില്ലേ.."

                                      കുട്ടികള്‍ പറയുന്ന ഓരോ വാക്കും സമൃദ്ധമായ ഭക്ഷണം കഴിച്ച് അവര്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് അനുകമ്പയുടെ അലകള്‍ സൃഷ്ടിച്ചു..

      "ഇവരുടെ അപ്പനാ നമ്മടെ ബൈപ്പാസില്‍ വെച്ച് ...അരയ്ക്ക് താഴെ എല്ലാം പോയി..രാത്രി സമയത്ത് ഇടിച്ചവന്‍ നിര്‍ത്താതെ പോയി..കണ്ടെത്തിയില്ല..കൊറേ നാള് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെടന്നു...ഇപ്പൊ അഞ്ചപ്പാലത്തെ ഷെഡില്‍ ഉണ്ടെന്നാ കേട്ടത്...എഴുന്നേറ്റ് നടക്കാന്‍ ത്രാണിയില്ല..."

                                      ആരോ പറഞ്ഞത് ആ കുട്ടികളും കേട്ടു..വാര്‍ന്നു വീണ കൊച്ചു കണ്ണുകളില്‍ നിന്നുമുള്ള കണ്ണ് നീര്‍ മുഷിഞ്ഞ ഷര്‍ട്ട് കൊണ്ട് തുടച്ച് ഇരുവരും എഴുന്നേറ്റ് എല്ലാവരെയും നോക്കി..ഭയത്തോടെ അതോടൊപ്പം ആശങ്കയോടെ..

     "അയ്യാ..ഇത് വേണ്ടാ സാര്‍..നാലു മണി നേരത്തുക്ക് മുന്നാടി വണ്ടി നെറയെ പളെയ സാധനം കൊടുക്കണം...അത്ക്ക് അപ്പുറം അമ്പത് രൂപ കെടക്കും...അപ്പ കാലയിലെ മരുന്ത് ശപ്പിടവേ ഇല്ല..തീര്‍ന്ത് പോയാച്ച്..ഇന്ത ശാപ്പാട് കൊഞ്ചം പാക്ക് പണ്ണി തരുമാ..അപ്പുറം നാലു മണിക്ക് അപ്പാ കൂടെ ശാപ്പിടാലാം.."

                                      പറഞ്ഞു കഴിഞ്ഞതും രാമനുണ്ണി മാമന്‍ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി..പിന്നെ കേട്ടത് ഒരു വലിയ ഓക്കാനം ...ബിബിനും കഴിച്ചത് മുഴുവന്‍ ഉരുണ്ട് കൂടിയത് പോലെ..അവന്‍ പാചക ക്കാരനെ വിളിച്ചു ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറഞ്ഞു..എല്ലാ കണ്ണുകളും ആ കുരുന്നുകളില്‍...നിറ കണ്ണുകളുമായി രാമനുണ്ണി മാമന്‍ അവിടേക്ക് വന്നു..

    "അയാളെ ആശുപത്രിയില്‍ കൊണ്ട് പോകണം..എനിക്ക് മക്കള്‍ രണ്ടാ..രണ്ട്‌ പേരും ജോലിക്കാര്‍..എന്‍റെ പെന്‍ഷന്‍ കാശ് വെറുതെ ബാങ്കില്‍ കെട്ടി കേടക്കെയാ...ഈ കാര്യത്തിനു എന്‍റെ കൂടെ ഇവിടെയുള്ള ആര്‍ക്കും നില്‍ക്കാം..(കുട്ടികളെ നോക്കി) പഠിക്കണം...അതിനു ഞങ്ങള്‍ സഹായിക്കും...വിദ്യ കൊണ്ട് മാത്രമേ മക്കളെ വിശപ്പ് മാറ്റാന്‍ കഴിയൂ..കൊറച്ച് മുന്പ് ഞാന്‍ കഴിച്ചത് വെറും മാലിന്യമായിരുന്നു..ബിബിന്‍ നമുക്ക് ഇവരുടെ കൂടെ അഞ്ചപ്പാലം വരെ പോകണം, നീ വണ്ടിയെടുക്ക്..ആ വാക്കുകളെ അനുഗമിച്ച് കുറേ പേര് മുന്നോട്ട്..

    "വാ പോകാം.." ബിബിന്‍ അവരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുമ്പോള്‍ അവര്‍ ഒന്നും മനസ്സിലാകാതെ...

    "സാര്‍ അന്ത വണ്ടി..." പിന്നെയും പരിഭ്രമം നിറഞ്ഞ് പോക്കറ്റില്‍ നിന്നും മുഴിഞ്ഞ ഒരു മരുന്നിന്‍റെ ചീട്ട് എടുത്ത് കാണിച്ച്..

     "സാര്‍..അന്ത പളെയ കുപ്പീം, പാട്ടയും..മരുന്ത് വാങ്ങണം സാര്‍..അപ്പാവുക്ക് ഒരേ ബരത്തം.."

                                            രാമനുണ്ണി ആ ചീട്ട് വാങ്ങി പോക്കറ്റില്‍ ഇട്ട് അവരെയും ചേര്‍ത്ത് പിടിച്ച് ബിബിന്റെ പുറകെ..അവരുടെ പുറകില്‍ മറ്റ് ചിലര്‍...ആ കുരുന്നുകളുടെ ജാതകം മാറ്റി തിരുത്താനുള്ള യാത്ര ആയിരുന്നു അവിടെ തുടങ്ങിയത്....

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...


NB:- "ഈ കഥ നടന്ന കഥയില്‍ നിന്നും സംഭവിച്ചതാണ്..രണ്ടു ദിവസം മുന്പ് അവന്‍ (ഈ കഥയില്‍ ഞാന്‍ അവനെ ബിബിന്‍ എന്ന് വിളിക്കട്ടെ) എനിക്ക് വൈകുന്നേരം ചെയ്ത ഒരു ഫോണ്‍ കോളില്‍ കഥയുടെ ഒരു പ്രധാന ഭാഗം തന്നു..അവനു വേണ്ടി എഴുതാന്‍..അളിയാ......."(ബിബിനെ) ഇത് ഞാന്‍ എഴുതുന്ന സമയത്ത് നീയായി മാറി തന്നെ എഴുതിയ കഥയാണ്..നീ വലിയവന്‍..ഇത് നിനയ്ക്ക് സമര്‍പ്പിക്കുന്നു..നീ പേര് വിളിപെടുത്താന്‍ ആഗ്രഹിക്കാത്ത കാരണം ഞാന്‍ നിന്നെ കുറിച്ച് മൗനം പാലിക്കുന്നു...

       



                          

2015, ജൂലൈ 19, ഞായറാഴ്‌ച

കൊല്ലുന്നതിന് ഒരൊറ്റ നിമിഷം മുന്‍പ്....

                         












             "അവന്‍ ഇല്ലാതെയാകണം..നമ്മുടെ പാര്‍ട്ടിയുടെ രണ്ട് പേര്‍ രക്തസാക്ഷികള്‍     ആയതിനു പിന്നിലെ ബുദ്ധികേന്ദ്രം അവനാണ്.."

         നേതാവിന്‍റെ  വാക്കുകള്‍ അവരെ ഉത്തേജിപ്പിച്ചു..ഓരോ വാക്കിനും അവരുടെ കൈകള്‍ക്ക്‌ ബലവും .മനസ്സിന് കാഠിന്യവും കൂട്ടിയത്‌ പോലെ..പടര്‍ന്ന്‍ കയറുന്ന ചുവപ്പ് നിറം..അത് പാര്‍ട്ടി ഓഫീസില്‍ നിറയുന്നു..ഒപ്പം ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ള ആ ചെറുപ്പക്കാരുടെ മനസ്സിലും..അവര്‍ പരസ്പരം നോക്കി..ഒരു തയ്യാറെടുപ്പ്‌ പോലെ നാലു ചെറുപ്പക്കാരുടെ മനസ്സും ഒന്നായി ഒരു വഴിയ്ക്ക് സഞ്ചാരം തുടങ്ങി.."കൊല്ലുക"..അവനെ കൊല്ലുക...

      ക്യാമ്പസിലെ വിദ്യാര്‍ഥി സംഘടനയുടെ നേതാവായിരുന്നു നാല്‍വര്‍സംഘത്തിലെ പ്രധാനി..അവന്‍ തന്നെ മറ്റുള്ളവര്‍ക്ക് അയാളെ കൊല്ലാനുള്ള പദ്ധതി വിശദീകരിച്ചു..വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്‌ അയാള്‍ മകളെ എടുക്കാന്‍ ബൈക്കുമായി വരുന്ന വഴി..അതായിരുന്നു പറ്റിയ സമയം..

                              "നമ്മള്‍ നാലു പേരും നാലിടത്ത്‌..വളവ് കഴിഞ്ഞ് കാടു പിടിച്ച് കിടക്കുന്ന പറമ്പിലെ വേലിയുടെ മറവില്‍ നീ ഇരിക്കണം..വടിവാള്‍ വേലിയില്‍ ഒളിപ്പിച്ച്...പൊളിഞ്ഞു കിടക്കുന്ന വെയിറ്റിംഗ് ഷെഡില്‍ നീങ്ങള്‍ രണ്ടു പേരും ഒരു സൈക്കിളുമായി...ഞാന്‍ ഇലക്ട്രിക്‌ പോസ്റ്റിനടുത്ത്  കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ കൂന മറവില്‍...അയാള്‍ വരുമ്പോള്‍ സൈക്കിള്‍ വട്ടം വെക്കുക...നിങ്ങളെ നോക്കുന്ന സമയത്ത്‌ എതിര്‍ വശത്തെ വേലിക്കൂട്ടില്‍ നിന്നും ചാടിയിറങ്ങി കാലിന്റെ കുറുവിന് താഴെ ആദ്യ വെട്ട്..അതിന്‍റെ അടുത്ത നിമിഷം കഴുത്തില്‍ അടുത്ത വെട്ട്..വീണു കഴിഞ്ഞാല്‍ നിമിഷം കൊണ്ട് എല്ലാവരും ചേര്‍ന്ന്‍...മരിച്ചു എന്ന് ഉറപ്പായാല്‍ ആളൊഴിഞ്ഞ പറമ്പില്‍ കയറി സ്കൂളിന്റെ പിന്നില്‍ കൂടി പുറത്തേക്ക്..അവിടെ നേതാവ്‌ വണ്ടിയുമായി കാത്ത്‌ നില്‍ക്കുന്നുണ്ടാകും..."

       ''എക്സ്സലന്റ്റ്‌... '' നേതാവിന്‍റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു,,എതിര്‍ പാര്‍ട്ടിയുടെ തലവന്‍റെ ചോര കാണാനുള്ള കൊലച്ചിരി..

       മുന്‍കൂര്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം പിറ്റേന്ന് വൈകീട്ട് ...സമയം അടുത്ത് വരുന്തോറും നാലു പേരുടെ മനസ്സില്‍ അയാളെ കൊല്ലാനുള്ള ഊര്‍ജ്ജം ഏറി വന്നു..കൈകള്‍ക്ക്‌ ബലവും, മനസ്സിന് കാഠിന്യവും...ചുവപ്പ് നിറത്തില്‍ മുങ്ങി ഉറക്കെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ ആവേശം..വെയിറ്റിംഗ് ഷെഡില്‍ സൈക്കിളുമായി രണ്ട് പേര്‍...വേലിയുടെ മറവില്‍ ഒരാള്‍, മെറ്റല്‍ കൂനയ്ക്ക്‌ മറവില്‍ മറ്റൊരാള്‍..മുറുകെ പിടിച്ച ആയുധമായി.. ദൂരെ നിന്നും അയാളുടെ ബൈക്കിന്‍റെ ശബ്ദം..അതടുത്ത് വരുന്നു..മരണത്തിന്‍റെ സംഗീതം പോലെ..കണ്ണുകള്‍ കൊണ്ട് അവര്‍ പരസ്പരം ആശയ വിനിമയം...ശബ്ദം അടുത്ത്‌ വരുന്നു...ആയുധത്തില്‍ മുറുകെ പിടിച്ച്..ചോര കാണാന്‍ വെമ്പുന്ന മനസ്സ്‌...അടുത്ത ഏതാനും നിമിഷത്തിനുള്ളില്‍ അയാള്‍ കൊല്ലപ്പെടും..

കൊല്ലുന്നതിന് ഒരൊറ്റ നിമിഷം മുന്‍പ്......

       അവര്‍ കാത്ത്‌ നിന്ന സ്ഥലത്തിന് ഇരുപതടി ദൂരത്തില്‍ അയാള്‍ തന്‍റെ ബൈക്ക്‌ നിര്‍ത്തി..നിര്‍ത്തുന്നതിനു മുന്‍പ് തളര്‍ന്ന്‍ താഴെ വീണു..നെഞ്ച് പൊത്തി പിടിച്ച്..അവരുടെ കൈകളില്‍ നിന്നും ആയുധത്തിന്റെ പിടി അയഞ്ഞു...അയാള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍...ആദ്യം ഓടിയെത്തിയത് മെറ്റല്‍ കൂനയുടെ മറവില്‍ നിന്നും ആ ചെറുപ്പക്കാരന്‍ ...പിന്നാലെ മറ്റ് മൂന്ന്‍ പേര്‍..ആയുധമില്ലാതെ..അത് വരെ തയ്യാറാക്കി വെച്ച പദ്ധതി മറന്ന്‍...അയാള്‍ അപ്പോഴും നെഞ്ചില്‍ കൈ വെച്ച്...കണ്‍ മുന്നില്‍ മരണം..ചോര ചിതറാതെ നിശബ്ദമായ മരണം..വീണ് കിടക്കുന്ന ബൈക്ക്‌ ആരോ ഉയര്‍ത്തി..പിടയുന്ന ആ മനുഷ്യനെ അവര്‍ പിടിച്ചുയര്‍ത്തി..അയാളെ നടുവില്‍ ഇരുത്തി ബൈക്ക്‌ അധിവേഗം അടുത്തുള്ള ആശുപതിയിലെക്ക്...ആയുധങ്ങള്‍ അനാഥമായി...പദ്ധതികള്‍ക്ക് സമാപ്തിയായി..

    ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആ ചെറുപ്പക്കാര്‍...അവരുടെ മനസ്സ്‌ ശൂന്യമായിരുന്നു..കൈകള്‍ക്ക്‌ ബലവും, മനസ്സിനു കാഠിന്യവും നഷ്‌ടമായ ഒരവസ്ഥ...മനസ്സില്‍ നിന്നും ചുവപ്പ് നിറം നഷ്ടമായി..എല്ലാം കറുപ്പില്‍...ആര്‍ത്തലച്ച് വന്ന ഒരു കുടുംബം...അതയാളുടെ ഭാര്യയും, ബന്ധുക്കളും..ആരോ അയാളുടെ ആറു മാസം പ്രായമുള്ള കുട്ടിയെ ആ ചെറുപ്പക്കാരുടെ കൈകളില്‍ നല്കി..അലമുറയിടുന്ന അവര്‍ക്ക്‌ മുകളില്‍  ഡോക്ടറുടെ കനത്ത ശബ്ദം മുഴങ്ങി..

        "he is ok...നിങ്ങള്‍ ഇങ്ങിനെ ബഹളം വെക്കരുത്..ഒരു മേജര്‍ അറ്റാക്ക്‌ ആയിരുന്നു..സമയത്തിനു ഈ ചെറുപ്പക്കാര്‍ ഇവിടെ എത്തിച്ചു..ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.ഈ ചെറുപ്പക്കാരുടെ രൂപത്തില്‍..."

    ഡോക്ടര്‍ പറഞ്ഞു തീര്‍ത്തതും അയാളുടെ ഭാര്യ എന്ന്‍ തോന്നിക്കുന്ന യുവതി ആ നാല്‍വര്‍ സംഘത്തിന്‍റെ കാലില്‍ വീണു..ആ സ്ത്രീയുടെ കണ്ണ് നീര്‍ ആ പാദങ്ങളെ നനച്ചു...കണ്ടു നിന്നവരുടെ കണ്ണുകളെയും...അവരില്‍ ഒരാളുടെ കൈയ്യില്‍ ഇരുന്ന്‍ ആറു മാസം പ്രായമുള്ള കുട്ടി പല്ലില്ലാത്ത മോണ കാണിച്ച് അവരെ നാലു പേരെയും നോക്കി ചിരിച്ചു..ഭൂമിയില്‍ ദൈവത്തിന്‍റെ സാന്നിധ്യമായ നിഷകളങ്കമായ ചിരി..അവര്‍ പരസ്പരം നോക്കി..കണ്ണുകള്‍ കൊണ്ട് ആശയമിനിമയം...ആ മനസ്സുകള്‍ ഒന്നിച്ചു...അവരില്‍ നിന്നും ആയുധങ്ങള്‍ പിടി അയഞ്ഞു..അവര്‍ മനസ്സില്‍ നിന്നും ആയുധങ്ങള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു..ആയുധം കൊണ്ടല്ല. ...ആശയങ്ങള്‍ കൊണ്ടാണ് പോരടെണ്ടത് എന്ന തിരിച്ചറിവിന്റെ വെളിച്ചം അവരുടെ മനസ്സില്‍ പുതിയ വര്‍ണ്ണങ്ങള്‍ വിരിയിച്ചു....


NB:- ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ എന്‍റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ട അറിഞ്ഞ കാഴ്ചകള്‍...പരസ്പരം പാര്‍ട്ടിയുടെ പേര് പറഞ്ഞ് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് നഷ്‌ടമായ ജീവനുകള്‍ ഒത്തിരിയാണ്‌..കൊല്ലുന്നവനും കൊല്ലപെടുന്നവനും നഷ്ടമാകുന്നത് ജീവിതം..അവരെ ചുറ്റി പറ്റി നില്‍ക്കുന്ന കുടുംബം..എന്തെങ്കിലും ഇവര്‍ നേടിയോ??ഒന്നുമില്ല...നഷ്ടം ഇതില്‍ ഉള്‍പ്പെട്ട പാവങ്ങള്‍ക്ക്....ഞാന്‍ ഈ കഥ എഴുതിയത് ഒരാളെയും ലക്ഷ്യം വെച്ചല്ല..എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല...എന്റെ നാടിന്‍റെ വേദന ഞാന്‍ പങ്ക് വെക്കുന്നു...കൊടുങ്ങല്ലൂരില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്...ആരെല്ലാമോ ആര്‍ക്കെല്ലാം വേണ്ടി ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്നു...എന്തിനു വേണ്ടി എന്ന് ചോദിച്ചാല്‍ ഉത്തരം അവര്‍ക്കുമറിയില്ല..

2015, ജൂലൈ 15, ബുധനാഴ്‌ച

""കരകാണാപ്പാലം""

         



                                        "ഐക്യ ജനാധിപത്യ മുന്നണിയുടെ കരുത്തനായ സാരഥി ശ്രീ.കെ.മോഹന്‍ദാസിനെ മുകുന്ദപുരം പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും ആന അടയാളത്തില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം....

                              തോട്ടിലെ  വെള്ളത്തില്‍ മീന്‍ കുട്ട കഴുകി വൃത്തിയാക്കി കൊണ്ടിരുന്ന മൊയ്തു കടപ്പുറം റോഡിലൂടെ പോകുന്ന അനൌന്‍സ്മെന്റ് വാഹനത്തിനു ചെവി കൊടുത്ത് ആരോടെന്നില്ലാതെ പറഞ്ഞു...

                "അയാള്‍ ജയിക്കട്ടെ പടച്ചോനെ..അഴീക്കോട് കടവില്‍ നിന്നും പ്രസംഗിച്ചപ്പാ..പറയണ കേട്ട്..ജയിച്ചാ പാലം പണിയൂന്നു..എന്തായാലും അന്‍റെ ഓട്ടു ഇത്തവണ ആനയ്ക്കാ.."

                "മൊയ്തു..അരിവാളിനെ മറക്കല്ലേ..പാവപെട്ട തോയിലാളികളുടെ പാര്‍ട്ടിയാ.."

                            തോട്ടിനപ്പുറം ചെളി വാരി ഉന്ത് വണ്ടിയില്‍ നിറച്ച നാണു തന്റെ നിലപാട് വ്യക്തമാക്കി..അവന്‍റെ കൂട്ടാളിയും ചുമട്ട് ക്കാരനുമായ ഔസേപ്പ് അത് കേട്ട് വയറില്‍ നിന്നും ചെളി വടിച്ച് കളഞ്ഞ് തന്‍റെ നിലപ്പാട് അറിയിച്ചു..

               "നാണു..തന്‍റെ പാര്‍ട്ടി ഇത്തവണ പച്ച തോടുല്ലാ...കണ്ടോ.."

                           മൊയ്തു അവരുടെ ചര്‍ച്ചയില്‍ നിന്നും തന്റെ കുട്ടയെടുത്ത് വിട വാങ്ങി..വീടിന്റെ ഇറയത്ത്‌ വന്ന്‍കുട്ട ചാരി കമിഴ്ത്തി വെച്ച് കോലായില്‍ ചടഞ്ഞിരുന്ന്, ഒരു കിംഗ്‌ ബീഡിയ്ക്ക് തീ കൊടുത്തു..മുറ്റത്ത് കളം വരച്ച് വട്ടു കളിച്ചു കൊണ്ടിരുന്ന മകള്‍ പത്ത് വയസ്സ് ക്കാരി കുഞ്ഞി പാത്തു അത് കണ്ടതും വിലക്കിന്റെ ഒരു വാറോല വായിച്ചു..

               "ഉപ്പാ..ബീഡി വലിക്കരുതെന്ന് ഞാന്‍ എത്ര വട്ടം പറഞ്ഞി..ബീഡി വലിച്ചാല്‍ കേന്സര്‍ വരൂന്ന്‍ പദ്മാവതി ടീച്ചര്‍ സ്കൂളില്‍ പഠിപ്പിച്ചി...

                       ആ വാറോലയുടെ മുന്നില്‍ മൊയ്തു ബീഡി കെടുത്തി നിരുപാധികം കീഴടങ്ങി.."അഴീക്കോട് ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാളുടെ മക്കള്‍ കുഞ്ഞി പാത്തുവും, കുഞ്ഞഹമ്മദും..തോടിനടുത്തെ വേലിയേറ്റം വരുമ്പോള്‍ വെള്ളം കയറുന്ന പുറമ്പോക്കിലെ കൊച്ചു കുടിലില്‍ അയാളും, ഭാര്യ കദീശുവും, പിന്നെ രണ്ട്‌ കുഞ്ഞി മക്കളും,അഴീക്കോട് മുനമ്പം പാലം വരാന്‍ അയാള്‍ കൊതിക്കുന്നതിന്റെ പ്രധാന കാരണവും, ആ വെള്ളകെട്ടില്‍ നിന്നും ഒരു മോചനം കിട്ടാന്‍ വേണ്ടിയാണ്..പാലം വരുമ്പോള്‍ അവര്‍ അവിടെ നിന്നും അപ്രോച്ച് റോഡിനു വേണ്ടി അവരെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കേണ്ടി വരും..അങ്ങിനെ ആ ചെളി വെള്ള കെട്ടില്‍ നിന്നും എന്നേക്കുമായി ഒരു മോചനം...അതിനു പുറമേ മീന്ക്കാരന്‍ മോയ്തുവിനു പാലം വരുന്നതിനുള്ള ആഗ്രഹത്തിന് പിന്നില്‍ മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട്..
          
             "നാരായണ ചോനെ...അഴീക്കോട് പാലം വന്നാ...ഒരഞ്ച് മിനുറ്റ് മതി മൊനംബം വരെ പോയി വരാന്‍..ഇതിപ്പാ കാലത്ത് സുബഹി കേക്കനതിനു മുന്നിക്ക് കെടക്ക പായെന്നു എണീച്ച് കൊട്ടയും ചൊന്നു ഫഷ്ടത്തെ ബോട്ടില് കേറി പോയാ ആഴി ചുറ്റി മണല്‍ തിട്ട മുട്ടാതെ അക്കരെ എത്താന്‍ ഒരു മണിക്കൂറു വേണം..അവടെ മോനന്ബത്ത് ചെന്ന് ലേലം വിളിക്കരോട് മീനും വേടിച്ച് പിന്നേം ബോട്ടീ കയറ്റി തിരിച്ച് വന്നു സൈക്കിളീ കെട്ടി കേയക്കോട്ടു കൂകി വിളിച്ച് ഇങ്ങു  പൂപ്പത്തി വരെ എത്തുമ്പോ നട്ടുച്ച ആകും..അപ്പൊ പിന്നെ നിങ്ങള് പറയൂല മീന്‍ ചീഞ്ഞെന്നും, പുയ്ത്തെന്നും.." പാലം വന്നാ..നിങ്ങടെ ചോത്തി കാലത്ത് പായെന്നു എണീച്ച് വരിമ്പോ ഈ വെട്ടു വഴീല് മീന്‍കാരന്‍ മൊയ്തു പെട പെടക്കണ മീനായിട്ടു വന്നു നിപ്പുണ്ടാകും..എങ്ങനെ???"അതോണ്ടാ പറയണേ ആനയ്ക്ക് ഓട്ടു ചെയ്യാന്‍.."

                       വോട്ട് ചെയ്ത ആള്‍ ജയിപ്പിച്ചപ്പോള്‍ ഒന്ന്‍ നാട് കാണാന്‍ വന്നു..പിന്നെ അഞ്ച് കൊല്ലം മഷിയിട്ട് നോക്കിയിട്ടും അയാളെ കണ്ടില്ല..അയാള്‍ക്ക് പുറമേ പലരും വന്നു..പലരും പോയി..മൊയ്തു അപ്പോഴും പാലം വരുമെന്ന വിശ്വാസവും പേറി കാലത്ത് തുടങ്ങുന്ന ജീവിത സമരവുമായി മുന്നോട്ട് പോയ്‌ കൊണ്ടിരുന്നു...അയാളുടെ വിശ്വാസത്തെക്കാള്‍ വേഗതയില്‍ മക്കള്‍ വളര്‍ന്നു...കുഞ്ഞി പാത്തു വലിയ പെണ്ണായി..അതോടെ പഠിപ്പ് നിര്‍ത്തി..കുഞ്ഞഹമ്മദ് പഠനത്തെക്കള്‍ ശ്രദ്ധ കൊടുത്തത് സിനിമയിലും, ക്രിക്കറ്റിലും ആയിരുന്നു..

            "എടാ ചെക്കാ...നീ പോയി അലവീടെ പീടികെന്നു ഒഴക്ക് വെളിച്ചെണ്ണ ബാങ്ങി ബാ.."

            "നീ പോയി ബാങ്ങിയാ മതി പാത്തു..നിക്ക് കടപൊറത്ത്  ക്രികറ്റ്‌ മേച്ച് ഉണ്ട്"
            "ഡാ...ചയ്ത്താന്‍ മോറാ...ഉച്ചയ്ക്ക് കഞ്ഞിവെള്ളം നെനയ്ക്ക് തരൂല...എന്‍റെ റബ്ബേ...
             ഈ ചെക്കന് കിറുക്കന്‍ കളീന്ന വിചാരം മാത്രേ ഉള്ളൂ..."
                   
                      കദീശുമ്മ പറഞ്ഞ പരിഭവം ചെറുക്കന്‍ കേട്ടില്ല...അത് ഉള്‍ക്കൊള്ളാന്‍ അവന്‍റെ പാകത അവനെ അനുവദിച്ചില്ല..

             "ഞാന്‍ ബാങ്ങി കൊണ്ട് വന്നാ നിങ്ങ എനിക്ക് രണ്ടുര്‍പ്യ താരോ...മുഗള്‍ ടിയെട്ടരില്‍ പുത്യേ സിനിമ വന്നട്ടുണ്ട്...കമലന്തളം...മോഹന്‍ ലാലിന്‍റെ കമലന്തളം.."
           
             "തച്ച് കൊല്ലും നിന്നെ ഞാന്‍ നായെ..." കദീശുമ്മ അലറി..

             "എന്നാ മുസായിബ്‌ തന്നാണേ ഞാന്‍ പോകൂല വെളിച്ചെണ്ണ ബാങ്ങാന്‍..

                     കുഞ്ഞഹമ്മദ് കടപ്പുറത്തേക്ക് ഓടി.മൂന്ന്‍ കമ്പ് കുത്തിവെച്ച് ചുട്ടു പൊള്ളുന്ന പൂഴി മണലില്‍ ക്രിക്കറ്റ്‌ കളിക്കാന്‍..മൊയ്തു അപ്പോഴും തന്റെ സൈക്കിളില്‍ വിറ്റ്  തീരാത്ത മീനുമായി..ഈയിടെയായി അയാള്‍ പതിവിലും വൈകുന്നു..പഴയ ഊര്‍ജ്ജം നഷ്‌ടമായ പോലെ..പലപ്പോഴും കുട്ടയില്‍ മീന്‍ ബാക്കി വരുന്നു.തിരികെ വീട്ടിലെത്തുമ്പോള്‍ കുഞ്ഞി പാത്തു ബാക്കി വരുന്ന മീന്‍ വെട്ടി കഴുകി ഉണക്കിയെടുക്കും..പാലക്കാട്‌ നിന്നും ഉണക്ക മീന്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ക്ക് കൊടുത്ത്‌ കിട്ടുന്ന വരുമാനം കൊണ്ട് ആഴ്ചയില്‍ റേഷന്‍ അറിയും, മണ്ണെണ്ണയും വാങ്ങും.മൊയ്തു തന്‍റെ പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സുമായി ഉച്ചയോടെ പൂപ്പത്തി കയറ്റം കയറും..പതിവ്‌ പാട്ടും കൂക്കി വിളിയുമായി..

             "അയീക്കോട് മയ പൈയ്ത്‌ വയീലപ്പടി കൊയ കൊയ...." ഓടി ഓടി വര്..നല്ല പെടക്കണ               പച്ചയില...വാരി കൊടുക്കണ്..ഒരുര്‍പ്യക്ക് അഞ്ചെണ്ണം...പെട പെടപ്പന്‍ അയില..."

                     വേലിയുടെ മറവില്‍ നിന്നും പെണ്ണുങ്ങള്‍, കുട്ടികള്‍, പൂച്ചകള്‍ ഒരു കൂട്ടമായി സൈക്കിളിന്റെ അടുത്തേക്ക്‌..രാവിലെ മുതല്‍ കാത്തിരിക്കുന്ന ശബ്ദം..രാവിലെ മുതല്‍ തേങ്ങ അരച്ച് വെച്ചുള്ള കാത്തിരിപ്പ്‌..മീനിന്‍റെ മണം ഇല്ലാതെ ചോറ് ഇറങ്ങാത്ത കേട്ടിയോന്മാരോടുള്ള പ്രതിബദ്ധത..മീന്‍ കുട്ടയില്‍ നിന്നും മൊയ്തു എറിയുന്ന ഒരു മീനിനു വേണ്ടി കാത്തിരിക്കുന്ന പൂച്ചകള്‍..എല്ലാം മൊയ്തുവിന്റെ ഒരു വിളിയില്‍...ഒരു പാട്ടില്‍ ആകാംഷയുടെ വിരാമം..

            ''മൊയ്തു മാപ്ലേ...അയില പെടക്കണ പോലെ ഞങ്ങട മനസ്സാ ഇപ്പ                    പെടക്കണേ...ഇതൊന്ന് വെട്ടി കഴുകി അടുപ്പത്ത്‌ ആക്കും വരെ...കാലത്ത്‌ ഇതിലെ ലൂണ  വണ്ടീല്‍ മീന്‍ കൊണ്ട് പോകണ ചെല ചെക്കന്മാര്‍ ഒന്ന്‍ വിളിച്ചാ നിക്കില്ല..അവര്‍ടെ   മീന്‍ ചാലക്കുടിക്കാരെ തിന്നൂ...എന്തൊരു കിബര്‍ ആണെന്നാ...പേര്‍ഷ്യക്കാരന്മാരെ  പോലെ.."

                      മൊയ്തു തന്‍റെ കാലില്‍ വന്നു സ്നേഹം നടിച്ച പൂച്ചകള്‍ക്ക് മീന്‍ ഇട്ടു കൊടുത്ത്‌...കാത്ത് നിന്ന പെണ്ണുങ്ങള്‍ക്ക് മീന്‍ പൊതിയാന്‍ ആരംഭിച്ച് തന്‍റെ പതിവ്‌ ശുഭാപ്തി വിശ്വാസം തുറന്നു...

            "അന്നമ്മ താത്തി..നിങ്ങള് കണ്ടില്ലേ...യു.പി.ക്കാരന്മാര് കണ്ണ് ചിമ്മണാ നേരം കൊണ്ട്  കോട്ടപ്പുറത്ത് പാലം പണിതത്‌..ഇപ്പ കൊടുങ്ങല്ലൂര്‍കാര്‍ക്ക്‌ "ശൂന്ന്‍ " കൊച്ചി പോയി  വരാം..പാലം പണി കഴിഞ്ഞിട്ടും യു.പി.കാരന്മാര്‍ അവറ്റിങ്ങടെ സാധനങ്ങള്‍  കൊണ്ടോയിട്ടില്ല..അത് നേരെ അഴീക്കോട് പാലം പണിയാന്‍ കൊണ്ടോരും..ഒരു കോടി  ഉറുപ്യ മതി പാലം പണി തീര്‍ക്കാന്‍..നമ്മടെ വി.കെ.രാജേട്ടന്‍ എം.എല്‍.എ നെയമ സഭേല് ഒള്ളത് എന്തിനാ...രണ്ടു കൊല്ലം കൊണ്ട് പാലം വരും...പാലം വന്നാ പിന്നെ കാലത്ത്‌      നിങ്ങ ചട്ടി കഴുകണേ മുന്ന് മീന്‍ വരും..കണ്ടോ..

                          അയാളുടെ വിശ്വാസങ്ങള്‍ക്കും മീതെ കാലം ഒരു മന്ത്രജാലവും നടത്താതെ വേഗത്തില്‍ കടന്നു പോയി..ഏഴില്‍ തോറ്റ കുഞ്ഞഹമ്മദ് പഠിപ്പ് നിര്‍ത്തി കുറെ നാള്‍ ക്രിക്കറ്റും, സിനിമയും ആയി മുന്നോട്ട് പോയി..ഒടുവില്‍ പുരോഗതിയില്ലാത്ത കുടുംബ ജീവിതത്തില്‍ വയസ്സായി വരുന്ന പിതാവിന്‍റെ വരുമാനം തികയാതെ വന്നപ്പോള്‍ മീന്‍ കുട്ടയെടുത്ത്‌ വില്പന ആരംഭിച്ചു..കഴിക്കുന്ന മീനിന്‍റെ സുഗന്ധം മീന്‍ വിറ്റ്‌ നടക്കുമ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം സൃഷിക്കുന്ന അവസ്ഥ വന്നപ്പോള്‍ അയാള്‍ മീന്‍ കുട്ട എന്നന്നേക്കുമായി കമിഴ്ത്തി വെച്ച് പുതിയ തരംഗമായ പറമ്പ് കച്ചവട ബ്രോക്കരായ്‌ പുതു വേഷം കെട്ടി..ഉണക്കമീന്‍ വാങ്ങാന്‍ വന്ന യുവാവായ മൊത്ത കച്ചവടക്കാരന്‍ കുഞ്ഞി പാത്തുവിനെ ബീവിയാക്കി കൊണ്ട് പോയി..മൊയ്തു എന്നിട്ടും തന്‍റെ ജീവിത ചക്രം യാതൊരു മാറ്റവുമില്ലാതെ മുന്നോട്ട് കൊണ്ട് പോയി..മില്ലേനിയം ലോകാവസാനം പേടിച്ച് ഉണ്ടായ ആടുകളെ വിറ്റ്‌ പുട്ടടിച്ച കഷ്ടപ്പാട്‌ കൃഷ്ണന്‍ കുട്ടിയും, ചീനവല പണി വേണ്ടാന്ന് വെച്ച് മുനയ്ക്കല്‍ ബീച്ചില്‍ തട്ടുകട തുടങ്ങിയ ലോനച്ചനും, ചെളി വാരി നടന്ന നാണു ഒരൊറ്റ ഓണം ബംബരില്‍ "ലക്ഷം നാണു ആയതും" കാലത്തിന്റെ മാറ്റങ്ങള്‍..ആ മാറ്റങ്ങള്‍ അഴീക്കോട് പാലത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു ചോദ്യമായി...ചോദ്യചിഹ്നമായി..

           "നിങ്ങള്‍ കരുതുന്നത് പോലെ അല്ല..ഞങ്ങള്‍ മുന്നോട്ട് വെച്ച എക്സ്പ്രസ് ഹൈവേ  ഹരിതകേരളം രണ്ടായി തീരുമെന്ന് പറഞ്ഞ് ഇല്ലാതാക്കിയത് ആരാണ്? എന്നിട്ട് അവര്‍  ഭരിച്ചപ്പോള്‍ കൊണ്ട് വരാന്‍ ശ്രമിച്ചത്‌ "തെക്ക്‌ വടക്ക്‌ അതിവേഗ പാത..."എന്നിട്ടു  എന്തായി??ഇപ്പോള്‍ ഞങ്ങള്‍ പറയുന്നു..കോഴിക്കോട് വല്ലാര്‍പ്പാടം തീരദേശ ഇടനാഴി ഈ               സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു      കൊടുക്കുമെന്ന്..അതിന്‍റെ ഭാഗമായി അഴീകോട് പാലം തൊണ്ണൂറ് കോടി രൂപ ചിലവില്‍ പണിയും..പരിസ്ഥിതി ആഘാത പഠനം കഴിഞ്ഞാല്‍ ഭരണാനുമതി കിട്ടും...കാലത്ത്‌  കോഴിക്കോട്‌ നിന്ന്‍ യാത്ര തിരിച്ച് കൊച്ചിയില്‍ വന്ന്‍ ജോലി ചെയ്ത് വൈകീട്ട് തിരിച്ച്  പോകുന്ന അവസ്ഥയിലേക്ക് പോകാന്‍ ഇനി അധിക നാള്‍ വേണ്ട...''

                    യുവ നേതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ചായകടയില്‍ ഇരുന്ന മൊയ്തുവിന്റെ വയസ്സന്‍ കണ്ണുകളില്‍ വെളിച്ചം വീണു..മൂന്ന് ദശാബ്ദം കാത്തിരുന്ന സ്വപ്നം വീണ്ടും പൂവണിയാന്‍ പോകുന്ന പോലെ..നാട് മാറി..കാലം മാറി..മുനയ്ക്കല്‍ ടൂറിസ്റ്റ്‌ കേന്ദ്രമായി.. ബീച്ചിലെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ലഹരിയും,പ്രണയവും നിത്യ കാഴ്ചകള്‍..കുഞ്ഞഹമ്മദ് രണ്ട് കുട്ടികളുടെ പിതാവായി..കദീശുമ്മ പുത്തന്‍പള്ളി കബര്‍ സ്ഥാനില്‍ രണ്ട് മീസാന്‍ കല്ലുകള്‍ നെഞ്ചില്‍ വെച്ച് എന്നേക്കുമായി നിദ്രയില്‍..കുഞ്ഞഹമ്മദ് പഴയ വീട് പൊളിച്ച് പുതിയ വീട് പണിതു..ഒരു വെള്ളെഴുത്ത് ഓപ്പറേഷന്‍ നടത്തിയതോടെ മൊയ്തു തന്‍റെ മീന്‍ കുട്ട എന്നേക്കുമായി കമിഴ്ത്തി വിശ്രമ ജീവിതം തുടങ്ങി..തോടിനക്കരെ ടിപ്പറില്‍ മണല്‍ നിറയ്ക്കാനും, ചെളി വാരാനും ബംഗാളില്‍ നിന്നും, ബീഹാറില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികള്‍..മുസിരിസ് തുറമുഖം പുനര്‍ജനിക്കുന്ന വാര്‍ത്തകള്‍...ആഴി ആഴം കൂട്ടല്‍, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേശീയ ജലപാത, ദിവസവും വാര്‍ത്തകള്‍...പദ്ധതികള്‍,പ്രഖ്യാപനങ്ങള്‍..യുവ നേതാവ്‌ പറഞ്ഞത്‌ പോലെ അവരുടെ ഭരണവും അവസാനിച്ചു..തീരദേശ ഇടനാഴി ഇരു ഇടനാഴി പോലെ വാക്കുകളില്‍ മാത്രമായ്...കുഞ്ഞഹമ്മദിന്റെ ഇളയ കുട്ടിയ മടിയില്‍ ഇരുത്തി മൊയ്തു വാല്‍സല്യത്തോടെ പാടി..

           "പബ്ലിക്കാ റോട്ടില്‍ വെച്ച് പൂട്ട്‌ തിന്നല്ലേ...
            നാട്ടാര് കണ്ടാല് പോക്കണ കേട്..."

                   എന്നും രാവിലെ പത്രം വരുമ്പോള്‍ കുഞ്ഞഹമ്മദിന്റെ മൂത്തമകള്‍ മൊയ്തുവിനെ പ്രധാന വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കും..അന്നും അവള്‍ പത്രമെടുത്ത് വായന ആരംഭിച്ചു..കൊച്ചു മകനെ മടിയില്‍ വെച്ച് മൊയ്തു നല്ലൊരു കേള്‍വിക്കാരനായി...

             "മലയാള മനോരമ...രണ്ടായിരത്തി പതിനാറ് ആഗസ്റ്റ്‌...

               കൊടുങ്ങല്ലൂര്‍ തുറമുഖം ഭരണ കക്ഷി തുടര്‍ച്ചായി അധികാരത്തില്‍ വന്നാല്‍  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി...തുറമുഖം വരുന്നതിനാല്‍   അഴീക്കോട് പാലം പണിയാനുള്ള പ്ലാനിലും മാറ്റങ്ങള്‍ വരുത്തി അടുത്ത ഭരണകാലത്ത്‌  ഗതാഗതത്തിനായി തുറന്ന്‍ കൊടുക്കുമെന്നും അഴീക്കോട് ജെട്ടിയില്‍ നിയമസഭാ തിരഞ്ഞടുപ്പ് യോഗത്തില്‍ സംസാരിക്കവേ മുന്‍ മന്ത്രി വ്യക്തമാക്കി..കാലങ്ങളായി അഴീക്കോട് നിവാസികള്‍ സ്വപ്നം കാണുന്ന അഴീക്കോട്‌ പാലം പണിയാന്‍ ഇരു നൂറ് കോടി രൂപ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി..

                      മോയ്തുവില്‍ നിന്നും ഒരു നെടു വീര്‍പ്പ് ഉയര്‍ന്നു..അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു..

                "കാട്ടുകള്ളന്മാര്‍..ഇരുനൂറ്‌ കോടി...എന്‍റെ അള്ളാ..ഒരു അമ്പത്‌ ലക്ഷം കൊണ്ട് കാലം  കൊറേ മുന്ന്‍ പണിയാന്‍ പറ്റുമായിരുന്ന പാലത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റ്‌ വേല  കോടികള്‍.."

                  "മോയ്തുക്കാക്ക.."

                         മുന്നില്‍ ഇലക്ഷന്‍ പ്രചാരണാര്‍ത്ഥം പ്രതിപക്ഷക്കാര്‍..നിലവിലെ എം.എല്‍.എ..അയാളുടെ അണികള്‍..വെളുക്കെ ചിരിച്ച്..സ്ഥാനാര്‍ഥി മൊയ്തുവിന്റെ തഴമ്പ് നിറഞ്ഞ കൈ പിടിച്ച് കുലുക്കി..ജീവിതത്തില്‍ ഒരു പണിയും ചെയ്യാത്ത ഒരു കൈ മൊയ്തു തിരിച്ചറിഞ്ഞു..

                "മോയ്തുക്കാ..മറക്കരുത്‌..വോട്ട് ചെയ്യണം...ഇത്തവണ ഞങ്ങളെ അധികാരത്തില്‍  എത്തിക്കണം..അഴിമതി നിറഞ്ഞ അവരുടെ ഭരണത്തിന് അവസാനം  കാണാന്‍...അഴീക്കോട് പാലം ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ത്തിയാക്കും...

                "നിങ്ങ ഇപ്പൊ പറഞ്ഞത്‌ ഒരു മുദ്ര കടലാസ്സി എഴുതി ഒപ്പിട്ട് തരോ??"
                     
                     മൊയ്തുവിന്‍റെ ചോദ്യത്തിന് ഉത്തരം പറയാതെ അവര്‍ തിരികെ നടന്നു..അപ്പോള്‍ എതിര്‍ പാര്‍ട്ടിയുടെ അനൌണ്സ്മെന്റ് വാഹനം കടപ്പുറം റോഡിലൂടെ കടന്ന്‍ പോകുന്നുണ്ടായിരുന്നു..

                 "കേരളത്തിന്റെ വികസനം ഉറപ്പ്‌ വരുത്താന്‍ വീണ്ടും അധികാരത്തില്‍   തുടരാന്‍..അഴീക്കോട് പാലം പൂര്‍ത്തികരിക്കാന്‍  നിങ്ങളുടെ വിലയേറിയ   സമ്മതിദാനാവകാശം കൈ അടയാളത്തില്‍..."
                       
                      മൊയ്തു അത് കേട്ട് ചിരിച്ചു...പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു...

                   "അഴീക്കോട് പാലം...ഹും...കരകാണാപ്പാലം..''

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

             





2015, ജൂലൈ 11, ശനിയാഴ്‌ച

"ഇരുപതാമാണ്ട്.."

                                                                     
                                                            ഡോക്ടര്‍ ലോപ്പസ് കുര്യന്‍ കണ്ണാടിയിലേക്ക് നോക്കി..നര പടര്‍ന്ന തലയും, ഫ്രഞ്ച് താടിയും, ഇരുപത് വര്ഷം തന്നില്‍ വരുത്തിയ മാറ്റങ്ങള്‍.രാവിലെ വാട്ട്സ് ആപ്പില്‍ രഞ്ചിത്ത് അയച്ച മെസ്സേജ്, അത് വായിച്ചപ്പോള്‍ കടന്നു പോയ കാലം,പ്രായം എല്ലാം ഓര്‍മ്മകളിലേക്ക്...ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത ആ ദിനത്തിന്..ഇരുപത് വര്‍ഷത്തിന്റെ പഴക്കമാകാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം...അയാള്‍ ചായ കപ്പും എടുത്ത് വരാന്തയിലേക്ക് നടന്നു..ദൂരെ "നോല"(ന്യൂ ഓര്‍ലിയന്‍സ്)യുടെ കാഴ്ചകള്‍..കെട്ടിടങ്ങള്‍ക്ക് മറവില്‍ ദൂരെ കാണുന്ന നില നിറം..മിസിസിപ്പി കടലിനോട് ചേരുന്ന ആഴി മുഖം...അവിടെ ചെറിയ തിരകളുടെ ആരവം..അയാള്‍ വേദനയോടെ ഒന്ന്‍ നോക്കി മുഖം തിരിച്ചു..നോലയില്‍ വന്നിട്ട് ഇത് വരെ കാണാന്‍ പോകാത്ത, ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത നീല നിറം..കടല്‍..

                                                         അയാള്‍ വീണ്ടും ഫോണിലെ മെസ്സെജില്‍ കണ്ണോടിച്ചു..അതിലെ വരികള്‍..അതിലെ വേദന..

                 "ലോപ്പസ്..ഇരുപത് വര്‍ഷമാകുന്നു..നമുക്ക് എല്ലാര്‍ക്കും അവിടെ വരെ പോകണ്ടേ? ഇത് വരെ ഞാനും നീയും അവിടെ  പോയിട്ടില്ല.....അവനെ കാണണം..നിനയ്ക്ക് ഒന്ന്‍ വന്നു കൂടെ..നമ്മള്‍ മൂന്ന് പേര്‍..ഞാനും,നീയും, കിച്ചുവും..."

                 "what happens Lopez" പുറകില്‍ ഭാര്യ ഡോക്ടര്‍ ലിഡിയ ലോപ്പസ്..
അയാള്‍ ഫോണ്‍ എടുത്ത് മെസ്സേജ് അവളെ കാണിച്ചു..ആ മുഖത്ത് വിഷമം പടരുന്ന കാഴ്ച അയാള്‍ തിരിച്ചറിഞ്ഞു..അവര്‍ അയാളുടെ ചുമലില്‍ കൈ വെച്ച് പോകണം എന്ന അര്‍ഥം വെച്ച് ദൂരേക്ക് നോക്കി..കടലിന്റെ നീലനിറം..ലോപ്പസ് കണ്ണുകള്‍ തുടച്ച് ഭാര്യയോട്

               "ലിഡിയ...how i..?"ഇനി ഒരിക്കലും പോകരുതെന്ന് ഉറപ്പിച്ച സ്ഥലത്തേക്ക്..??"

ലിഡിയ അയാളുടെ വിഷമം തിരിച്ചറിഞ്ഞ് അയാളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു..

               "ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം..ഒരു 7 days..that i will manage myself..don't worry darling.."എനിക്കറിയാം..കടലിനെ വെറുക്കുന്നുവെന്ന സത്യം...but you must go..അവര്‍ എല്ലാം ഉണ്ടാകില്ലേ....എന്റെ മോന്‍ ഒരു ഏഴ് ദിവസം ഈ നോലയില്‍  നിന്നും വിട്ടു നില്‍ക്കുന്നു..നാട്ടില്‍ പോകുന്നു..OK??..be my good boy.."

                                                         .നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി പുറത്ത് ചെല്ലുമ്പോള്‍ സ്വതസിദ്ധമായ വളിച്ച ചിരിയോടെ സുപ്രസിദ്ധ സംവിധായകന്‍ രഞ്ചിത്ത് മേനോന്‍ പുറത്ത്..ഒരു വലിയ ആലിംഗനം..ഒടുവില്‍ സംവിധായകന്‍ കുതറി മാറി തെന്നി പോയ വിഗ്ഗ് തലയില്‍ ശരിക്കും ഉറപ്പിച്ച് ചുറ്റും നോക്കി..മറ്റാരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി..

               "ഡാ..നാണം കെടുത്തല്ലേ..വിഗ്ഗും, പിന്നെ ഒന്നാന്തരം കളറും കൊണ്ട് ഒരു കണക്കിന് സിനിമ ഗ്ലാമറില്‍ ജീവിച്ച് പൊയ്ക്കോട്ടെ..." വാ നടക്ക്.."

                                                  കാറില്‍ ഇരുന്ന്‍ രഞ്ചിത്ത് കൂടതല്‍ സംസാരിച്ചത് അയാളുടെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചാണ്..മെഡിസിന്‍ കഴിഞ്ഞിട്ടും, രണ്ടും കല്പിച്ച് ഫിലിം ഫീല്‍ഡില്‍ ഇറങ്ങി, ഹിറ്റുകള്‍ മാത്രം കൊയ്ത, സൂപ്പര്‍ സംവിധായകന്‍..അയാളുടെ തന്നെ സിനിമയില്‍ നായികയായി അരങ്ങേറി താര റാണിയായി മാറിയ നടിയെ ജീവിത സഖിയാക്കിയ കഥ..ഒടുവില്‍ പൊരുത്ത പെടാതെ ഇരുവരും പിരിഞ്ഞ കഥ..അവര്‍ക്കിടയില്‍ അകപെട്ടുപോയ രണ്ടു കുഞ്ഞുങ്ങളുടെ കഥ..

              "ലോപ്പസേ...ഈ ഫീല്‍ഡ് പുറത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന തിളക്കം മാത്രമേ ഉള്ളൂ..അകത്ത് ചീഞ്ഞു നാറുന്ന കഥകളാ...എന്‍റെ ഭാര്യ ആയിരുന്ന മഹാ നടി..ജീവിതത്തിലേക്ക് വന്നിട്ടും സിനിമ എന്ന വിസ്മയ ലോകത്തിന്‍റെ പിടിയിലായിരുന്നു..പ്രസവിച്ച കുഞ്ഞിനു പോലും മുലപ്പാല്‍ നിഷേധിച്ച മാതൃത്വം...അവള്‍ക്ക് അവളുടെതായ ന്യായങ്ങള്‍..ഫിറ്റ്നസ്,ഗ്ലാമര്‍..ഒടുവില്‍ ഇപ്പൊ സിനിമയില്‍ വീണ്ടും സജീവം..അമ്മ വേഷങ്ങളില്‍.."

                                                     കുറേ ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ കിച്ചു..എന്ന കൃഷ്ണന്‍കുട്ടി..തടിച്ച് വയര്‍ ചാടി മുടി നരച്ച ഒരു ടിപ്പിക്കല്‍ ഗവര്‍മെന്റ് ജീവനക്കാരന്‍..അവനെയും ലോപ്പസ് കുറേ നേരം ചേര്‍ത്ത് പിടിച്ചു..വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വിഷമത്തില്‍ കരഞ്ഞു..

           "ഇപ്പോള്‍ ഡി.എം.ഓ '' ആയി..കഴിഞ്ഞ ജൂണില്‍ പ്രൊമോഷന്‍..ഞാന്‍ കുറേ നാള്‍ അവന്‍റെ നാട്ടില്‍ ആയിരുന്നു..ഹെല്‍ത്ത് സെന്‍റരില്‍..മനസ്സ് മരവിച്ച്, അവിടെ...ആ കടല്‍ കാണുമ്പോ ചങ്ക് പൊട്ടും..ഓരോ മാസവും ഒരാളെങ്കിലും...ഹോ മടുത്തിട്ടാ ട്രാന്‍സ്ഫര്‍ വാങ്ങിയത്..എന്നാലും ഞാന്‍ ഇടയ്ക്ക് പോകും..അവിടെ ആ കോട്ടയുടെ മറവില്‍ ഇരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കും..അവന് വേണ്ടി.."

                                              കൃഷ്ണന്‍ക്കുട്ടി പറയുന്നത് കേട്ടപ്പോള്‍ അവരിലും ദുഃഖം നിറഞ്ഞു..കാര്‍ മുന്നോട്ട് നീങ്ങി ഒരു നാല്‍ക്കവല തിരിഞ്ഞപ്പോള്‍ ഡോക്ടര്‍ കൃഷ്ണന്‍ക്കുട്ടി കാര്‍ നിര്‍ത്താന്‍ പറഞ്ഞു..മുന്നില്‍ ഒരു നരച്ച രൂപം..ഒരു കിഴവന്‍..ഒരു വശം ഒടിഞ്ഞ് തൂങ്ങി ..വടിയുമായി..തമ്പി സാറിനെ പോലെ..അവരുടെ പരിഭ്രമം തിരിച്ചറിഞ്ഞ് കൃഷ്ണന്‍ക്കുട്ടി ചിരിയോടെ പറഞ്ഞു...

        "ആളെ മനസ്സിലായില്ല അല്ലേ..ഇത് നമ്മുടെ പഴയ കവല ചേട്ടനാ..."

                                         വൃദ്ധന്‍ അവരെ മാറി മാറി നോക്കി....കൃഷ്ണന്‍ക്കുട്ടി അയാളെ പിടിച്ച് കാറില്‍ കയറ്റി...ആ കണ്ണുകള്‍ നിറഞ്ഞ്‌ ഒഴുകുന്നു..കണ്ടാല്‍ അറിയാം ഒരു വശം പരാലിസിസ് ബാധിച്ച് അവശനെന്നു..ഒന്നും സംസാരിച്ചില്ല..ഊര്‍ജ്ജമില്ലാത്ത മുഖം..കടലിനേക്കാള്‍ ആഴമുള്ള ദുഃഖം നിറഞ്ഞ കണ്ണുകള്‍.പണ്ട് "കവലേ"എന്ന് വിളിക്കുന്നവര്‍ക്ക് നല്ല പുളിച്ച തെറിയും, പിന്നെ മുണ്ട് പൊക്കി കാണിക്കലും.."ഇന്ന്‍ മൗനം...ദുഃഖം...കടലിനോളം ആഴത്തില്‍ കണ്ണ് നീര്‍....

                                       "ചേട്ടന് എന്നെ മനസ്സിലായോ??"

                                          രഞ്ജിത്തിന്റെ ചോദ്യത്തിന് ആ വൃദ്ധന്‍ ഒന്നും മറുപടി പറഞ്ഞില്ല....ദൂരെ കാണുന്ന കടലിന്റെ നീല നിറത്തില്‍ ആയിരുന്നു ആ നിറഞ്ഞ കണ്ണുകള്‍..അവ്യക്തമായ ശബ്ദങ്ങള്‍ ആ ചുണ്ടുകളില്‍ കണ്ടു..കരുണ തോന്നുന്ന മുഖഭാവത്തില്‍ ഇടയ്ക്ക് മിന്നി മറയുന്ന വേദനയുടെ കടലലകള്‍..

       "കവല ചേട്ടന്‍ സംസാരിക്കില്ല...അന്ന്‍ അമ്മാവന്‍ കടലില്‍ പോയതിനു ശേഷം അദ്ദേഹം സംസാരിച്ചിട്ടില്ല..ഒരു വശം തളര്‍ന്നു..കുറേ നാള്‍ ഞാനാണ്‌ ചികിത്സ നല്‍കിയത്..നിങ്ങള്‍ക്ക് ഓര്‍മ്മുണ്ടോ..അവന്‍റെ വീട്ടില്‍ അന്നുണ്ടായ മുറപ്പെണ്ണ്‍.."നളിനി" അവരാണ് ചേട്ടനെ ഇപ്പോള്‍ നോക്കുന്നത്..അമ്മാവന്‍ പോയപ്പോള്‍ ആ വീടും, പറമ്പും നളിനിയ്ക്ക് ‍ അവന്‍റെ അമ്മ എഴുതി  നല്‍കി..അവര്‍ തന്നെ മുന്‍കൈ എടുത്ത് കല്യാണവും നടത്തി..ഇപ്പോള്‍ നന്നായി ജീവിക്കുന്നു..എന്തായാലും കവല ചേട്ടനെ അവര്‍ മറന്നില്ല...ഇന്നും എത്ര വൈകി ചെന്നാലും ഈ പാവത്തിന് ഒരു പിടി ചോറ് ആ വീട്ടില്‍ ഉണ്ടാകും.."പക്ഷെ അവന്‍റെ പഴയ കാമുകി ഭദ്ര...അവരുടെ കാര്യമാണ് കഷ്ടം..ആള് ഡല്‍ഹിയില്‍ ഉണ്ട്..ഒരു ഇന്‍റര്‍ നാഷണല്‍ പബ്ലിക്ക് സ്കൂളില്‍ പ്രിന്‍സിപ്പല്‍..well known human activist..പക്ഷെ ഇന്നും അവന്റെ ഓര്‍മ്മകളില്‍..വിവാഹം കഴിക്കാതെ...അല്ലെങ്കിലും ആര്‍ക്കാ അവനെ മറക്കാന്‍ കഴിയാ.."

                                                 കടല്‍ അടുത്ത് വരുന്തോറും ലോപ്പസിന്റെ നെഞ്ച് പിടച്ചു.ഒരിക്കലും വരില്ലെന്ന് രഞ്ജിത്തിനു വാക്ക് കൊടുത്ത സ്ഥലം..അവിടേക്ക് വീണ്ടും..അവന്റെ ഓര്‍മ്മകള്‍, ആ ചിരി, ലോപ്പസിനെ ആരോ പിടിച്ച് വലിക്കുന്ന പോലെ..ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്...അന്ന്‍ ആ കടല്‍ത്തീരത്ത് ഓടി നടന്നതെല്ലാം കണ്ണില്‍ നിറയുന്നു..തിര, തിരമാലകള്‍, അതില്‍ പെട്ട്, നിലവിളി, ആര്‍ത്ത് വിളിച്ച ശബ്ദങ്ങള്‍, എല്ലാം മനസ്സില്‍ നിറയുന്നു..കാറില്‍ നിന്നും പഞ്ചാര മണലില്‍ കാല് കുത്തിയപ്പോള്‍ ഷോക്കടിച്ച പോലെ,അങ്ങകലെ കടല്‍ തിരമാലകളില്‍ ചാടി മറയുന്നു അവന്‍..മാടി വിളിക്കുന്നു..അവര്‍ക്കൊപ്പം കടല്‍ തീരത്തേക്ക് നടക്കുമ്പോള്‍ ലോപ്പസ് ഒരു അപ്പൂപ്പന്‍ താടി പോലെ..ഇരുപത് വര്‍ഷത്തിനു ശേഷം കടല്‍ തീരത്ത്..ജീവിതത്തില്‍ ഒരു കാലത്ത് ഏറെ പ്രിയവും, ഇപ്പോള്‍ ഏറ്റവും വെറുപ്പും തോന്നിക്കുന്ന സ്ഥലം..കടല്‍..മുന്നില്‍ നടക്കുമ്പോള്‍ അവിടെ ഒരാള്‍ കൂട്ടം..പോലീസ്..ആരോ പറയുന്നത് കേട്ട്..

    "ഇന്നും പോയി..അതും അവരുടെ ഏക മകന്‍..പ്ലസ്‌ ടു പഠിക്കുന്ന ചെക്കന്‍..കോട്ടയുടെ അടുത്ത് കുളിക്കാന്‍ പോയതാ..പോയി..ഇനി "മൂന്നാം പക്കം"... കടല്‍ കൊണ്ട് വന്നാലായി..അതാണ് കടലമ്മയുടെ നിയമം.."

                                             വേദനയോടെ പഴയ ഓര്‍മ്മകളില്‍ ചവിട്ടി അവരെ കവല ചേട്ടന്‍ മുന്നോട്ട് നയിച്ചു..ആ കാണാതെ പോയ പയ്യന്‍ അവന്‍ ആണോ??ലോപ്പസ് കടലിലേക്ക് നോക്കി..അവന്റെ ശബ്ദം..അവന്‍ വിളിക്കുന്നു..ഇടയ്ക്ക് കടല്‍ വെള്ളം കാലില്‍ പുരണ്ടപ്പോള്‍ ചുട്ടു പൊള്ളിയത് പോലെ..നടന്ന്‍ നടന്ന്‍ ബലി പുരയുടെ അരികില്‍..അവിടെ വന്നപ്പോള്‍ കൃഷ്ണന്‍ക്കുട്ടി നിന്നൂ..അയാള്‍ ലോപ്പസിനെയും, രഞ്ചിത്ത് മേനോനെയും നോക്കി..

     "അവനു വേണ്ടി ബലിയിടനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്..ആരുമില്ല അവന്..വേണ്ടി..നമ്മുടെ ഭാസ്ക്കര്‍..നമ്മുടെ പാച്ചൂന് വേണ്ടി...നമുക്കത് ചൈയ്തൂടെ ഒരു വട്ടം.."

                                                 പൊട്ടി കരയുന്ന കൃഷ്ണന്‍കുട്ടിയുടെ കൈകളില്‍  ലോപ്പസും, രഞ്ജിത്തും ‍ ഞങ്ങള്‍ ഉണ്ട് എന്ന വാക്ക് പോലെ മുറുകെ പിടിച്ചു..ഒടുവില്‍ അവനു വേണ്ടി ബലിധര്‍പ്പണം...പൂജാരി വാക്കുകള്‍ ചൊല്ലി..അവര്‍ അത് ചൊല്ലി..കാക്കകള്‍ പാറി പറന്നു..കവല ചേട്ടന്‍ സന്തോഷത്തോടെ കണ്ണ് നീര്‍ ഒഴുക്കി..മൂവരും കടലിലേക്ക്..ലോപ്പസ് ഭീതിയോടെ..അവനെ കൃഷ്ണന്‍ക്കുട്ടിയും, രഞ്ജിത്തും ചേര്‍ത്ത് പിടിച്ചു..മൂവരും ആ തിരമാലയില്‍ നിന്ന് ഉറക്കെ വിളിച്ചു...

                             ""ഭാസീ......""

                                                  മുങ്ങിയെഴുന്നെറ്റ് കരയില്‍ കയറുമ്പോള്‍ അവരുടെ കാലില്‍ തഴുകിയ തിരകള്‍ക്ക് അവരുടെ ഭാസിയുടെ സമീപ്യമുണ്ടായിരുന്നു..അവന്‍റെ മുത്തച്ചന്‍ തമ്പി സാറിന്‍റെ വാത്സല്യം ഉണ്ടായിരുന്നു....



             

2015, ജൂലൈ 8, ബുധനാഴ്‌ച

അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍.....

                                  


                                   
                                     "ബസ്സില്‍ സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു വേണ്ടി കണ്ണോടിച്ചു..എല്ലാ സീറ്റിലും ആളുകള്‍..ആദ്യം കണ്ട സ്ത്രീകളുടെ സീറ്റില്‍ ഒരു ചെറുപ്പക്കാരനും, തല മൂടി പുതച്ച് സീറ്റില്‍ മറ്റൊരാളും ..ചെറുപ്പക്കാരന്‍ ഒന്ന്‍ നോക്കിയതിനു ശേഷം താന്‍ ഈ ലോകത്തില്‍ അല്ലെന്ന  മട്ടില്‍ പുറത്തേക്ക് കണ്ണോടിച്ച്..തല മൂടി പുതച്ച് ഉറങ്ങുന്ന ആള്‍ കള്ള ഉറക്കമാണെന്ന് തോന്നുന്നു. ??എന്തായാലും തലസ്ഥാനം വരെ ഹിയരിങ്ങിനു വേണ്ടി പോകേണ്ട ദേഷ്യവും, വീട്ടില്‍ നിന്നും ഒരു ദിവസം പിരിഞ്ഞ് നില്‍കേണ്ട വിഷമവും ചേര്‍ത്ത് കുറച്ച് ഉറക്കെ പറഞ്ഞു..


              "ഇത് സ്ത്രീകളുടെ സീറ്റാണ്.."


                                      ചെറുപ്പക്കാരന്‍  അവജ്ഞയോടെ ഒന്ന് നോക്കി..എല്ല് വീണ്ടും സീറ്റില്‍ ഉറപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ബസ്സിലെ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..


             "മഞ്ഞ ഷര്‍ട്ട്‌...സ്ത്രീകള്ടെ സീറ്റ് ഒന്ന്‍ ഒഴിഞ്ഞു കൊടുത്തേ..."


                                       ചെറുപ്പക്കാരന്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു..തല മൂടി പുതച്ച് കിടക്കുന്ന ആള്‍ സുഖാനുഭൂതിയില്‍ ചാരി കിടന്ന് ഉറക്കം..ഒടുവില്‍ കണ്ടക്ടര്‍ വന്ന് വിളിച്ചപ്പോള്‍ അയാള്‍ ഉണര്‍ന്നു..മുഖത്ത് ഒരു വളിച്ച ചിരിയോടെ എഴുന്നേറ്റ് മാറി. അയാള്‍ മുന്നില്‍ മാറി ഒരു ഇരുമ്പ് കമ്പിയില്‍ തൂങ്ങി നില്ക്കാന് തുടങ്ങി.മുഷിഞ്ഞ വേഷം, കയ്യില്‍ ഒരു പഴയ വസ്ത്ര സ്ഥാപനത്തിന്റെ കവര്‍...തലയില്‍ ഒരു തൊപ്പി..മുഖം നിറയെ ചിരി..അവര്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്ന്‍ സ്കാര്‍ഫ് എടുത്ത് തലയില്‍ വട്ടം കെട്ടി പുറത്തെ കാഴ്ചകളിലേക്ക്.പിന്നില്‍ നിന്നും ആരോ പറയുന്നത് കേട്ടു..


            "ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ എന്തോരം ബസ്സ്‌ ഓടീട്ടും തിരക്കോട് തെരക്ക്.."
  
                                    അവര്‍ തിരുവനന്തപുരത്ത് ചെന്നാല്‍ താമസിക്കേണ്ട കാര്യവും, കാലത്ത് ഹിയറിങ്ങിന് പറയേണ്ട കാര്യങ്ങള്‍ ആലോചിച്ചും, ജോലി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ബാലാരിഷ്ടതയെ കുറിച്ചും ചിന്തിച്ച് മെല്ലെ ഒന്ന്‍ മയങ്ങിപോയി.എന്തോ ഉരുണ്ട് വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്..നോക്കുമ്പോള്‍ കമ്പിയില്‍ പിടിച്ച് നിന്ന തൊപ്പിക്കാരന്‍ ബസ്സിനകത്ത് വീണു കിടക്കുന്നു.മറ്റുള്ളവര്‍ പിടിച്ച് ഉയര്‍ത്തും മുന്‍പേ അയാള്‍ ചാടി എഴുന്നേറ്റു..തൊപ്പി തെറിച്ച് പോയിരിക്കുന്നു..മുടിയില്ലാത്ത തല..മുന്നില്‍ കിടന്ന തൊപ്പിയും, കവറും അയാള്‍ ചാടിയെടുത്ത് തൊപ്പി വേഗം തലയില്‍ ധരിച്ച് എല്ലാവരെയും നോക്കി ചിരിച്ചു..

      
         "തൊപ്പിക്കാരന്‍ ചേട്ടാ...ദാ ഇവിടേക്ക് പോന്നോളൂ..സീറ്റ് തരാം..നിന്ന് ഒറങ്ങി ഇനിയും വീഴണ്ടാ..'' കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..അയാള്‍ വീണ്ടും ചിരിയോടെ ശബ്ദം കേട്ട ഭാഗത്തേക്ക്..


                                  ബസ്സ്‌ എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍  അവര്‍ ഇറങ്ങി..ഇനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് പിടിക്കണം..അവര്‍ സ്റ്റാന്‍ഡില്‍ കയറി ബസ്സ്‌ വരുന്ന ഭാഗത്ത് നിന്നപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..ഒരു കടയുടെ മുന്നില്‍ നിന്നും ചുടു ചായ അതിവേഗം അകത്താക്കി അയാള്‍..അവരെ കണ്ടതും വീണ്ടും അയാളുടെ ചുണ്ടില്‍ ഒരു ചിരി..അവര്‍ വെറുപ്പോടെ മുഖം തിരിച്ചു..


                                ബസ്സ്‌ വന്ന്‍ നിന്നപ്പോള്‍ അവര്‍ കയറി സീറ്റില്‍ ഇരുന്നു.കുറച്ച് കഴിഞ്ഞ് അയാളും കയറി..സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ തുടങ്ങി പിന്നീട് സംവരണം ചെയ്തിരിക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ച് പതിവ് ചിരിയോടെ അയാള്‍ മുന്നിലേക്ക് നടന്ന്‍ മുന്‍നിര സീറ്റില്‍ പോയി സ്ഥാനം പിടിച്ചു..ബസ്സിലെ കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ അയാളുടെ അടുത്ത് ചെന്നപ്പോള്‍ അയാള്‍ കവറില്‍ നിന്നും കുറേ ചില്ലറകള്‍ എണ്ണി കൊടുക്കുന്നത് കണ്ടു...


          "ഇതെന്താ സാറെ ചില്ലറ കൊറച്ച് ഉണ്ടല്ലോ??"

          "ചില്ലറ തരുന്നതല്ലേ സാറെ നിങ്ങള് കണ്ടക്ടര്‍ സാര്‍ന്മാര്‍ക്ക് ഇഷ്ടം.."

          "ഏയ്‌..ചില്ലറ ഇല്ലാത്തതാ ഞങ്ങള്‍ക്കിഷ്ടം...കണ്ടക്ടര്‍ ചിരിയോടെ പറഞ്ഞു.അയാളും അത് കേട്ട് പരിസരം മറന്ന്‍ ചിരിച്ചു  

                            
                            അവര്‍ ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാന്‍ തുടങ്ങി..കഥകളില്‍ മുഴുകി, കഥാപാത്രങ്ങളില്‍ മുഴുകി..ഒടുവില്‍ നിദ്രയിലേക്ക്..ഇടയ്ക്ക് കായംകുളം സ്റ്റാന്‍ഡില്‍ ഉച്ചയൂണ് കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അയാളും, അവരും മാത്രമായി ബസ്സില്‍..അയാള്‍ പതിവ് ചിരിയോടെ അവരെ നോക്കി ചോദിച്ചു..


        "പെങ്ങളെ ഇത് തിരുവനന്തോര്ത്ത് എത്ര മണിക്ക് എത്തും..?"

        "ആ എനിക്കറിയില്ല.."  കുറച്ച് ഈര്‍ഷ്യയോടെ മറുപടി നല്‍കി..പിന്നെ അയാളില്‍ നിന്നും ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല..വീണ്ടും പുസ്തകത്തില്‍ മുഴുകി..

                              തമ്പാനൂര്‍ എത്തിയപ്പോള്‍ വിശപ്പ് തിരിച്ചറിഞ്ഞു..കാലത്ത് ചായ കുടിച്ച് ഇറങ്ങിയതാണ്..വഴിയില്‍ നിന്നും ഒന്നും കഴിച്ചില്ല..യാത്രയില്‍ കഴിച്ചാല്‍ അത് ശര്‍ദ്ദിച്ചു പുറത്ത് കളയുന്നതാണ് ശീലം..അത് കൊണ്ട് ഒന്നും കഴിക്കില്ല..ഇന്ത്യന്‍ കോഫി ഹൌസിനു നേരെ നടന്ന്‍ ഒരിടത്ത് സീറ്റ് പിടിച്ചപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..അയാള്‍ക്ക് അവരുടെ എതിര്‍ തിരിഞ്ഞ് ഇരിക്കുന്നതിനാല്‍ അവരെ കണ്ടില്ല..അയാള്‍ ബസ്സില്‍ കൂടെ യാത്ര ചെയ്ത ആരോടോ സംസാരിക്കുന്നു..ചായ പറഞ്ഞു കാത്തിരിക്കുന്ന ആ വേളയില്‍ ഇടയ്ക്ക് അയാളുടെ സംസാരം ശ്രദ്ധിച്ചു..


         "ഇത് അവസാനത്തെയാ...ഇനിയൊരു കീമോ ഉണ്ടാകില്ല..ഡോക്ടര്‍ സാറിന് ഒരു ഉറപ്പില്ല..പിന്നെ നമുക്ക്..എന്ത്.."


അയാള്‍ ചിരിയോടെ പറഞ്ഞു.


       '' വെറും കൈയ്യും തന്നെയാ സാറേ ഭൂമിയില്‍ വന്നത്..വെറും കയ്യോടെ തിരികെ പോകാനും ‍ മടിയില്ല..എന്നാലും സാറെ കുടുംബം..അതോര്‍ക്കുമ്പോ വിഷമാ..ഒന്നും നീക്കിയിരിപ്പ് ഇല്ല..വെറും കൂലി പണിക്കാരനാ  ഞാന്‍..പിന്നെ കുടിയിടപ്പ് കിട്ടിയ പത്ത് സെന്‍ട് സ്ഥലം..ഒരു കൊച്ച് ഓടിട്ട വീട്..ഒരു കൂട്ട് വേണോന്നു തോന്നിപ്പോ കല്യാണം കഴിച്ചു..രണ്ട്‌ തങ്കം പോലത്തെ പെണ്‍ മക്കളുമായി...എന്നാ പെമ്പ്രന്നോത്തി ഒരു വാക്ക് പോലും പറയാതെ എന്നേം, പിള്ളേരേം തനിച്ചാക്കി ഒരു പോക്കങ്ങ് പോയി..തുലാവര്‍ഷം പെയ്യുമ്പോള്‍ ഞങ്ങള്‍ടെ ദേശത്ത് പാടത്ത് നിന്ന് മീന്‍ കേറി വരും..നല്ല മുഷീം, ബ്രാലും..അങ്ങനെ ഒരു മഴക്കാലത്ത് ഒരു മുഷിടെ പൊറകെ കുട്ടയുമായി പോയതാ..പെമ്പ്രന്നോത്തി..പാടത്ത് കറണ്ട് കമ്പി പൊട്ടി കെടക്കണെ മൂപ്പിലാത്തി കണ്ടില്ല..മൂത്തത് രണ്ടിലും, എളെത് അങ്ങനവാടിയിലും പോണ പൊടി കുഞ്ഞുങ്ങള്‍...തളന്നില്ല സാറെ..ഞാന്‍ അതുങ്ങളെ വളത്തി വലുതാക്കി..ഇപ്പൊ മൂത്തത് പ്ലസ് ടു കഴിഞ്ഞു.."


                                           ഇപ്പോള്‍ അയാളുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു..കൌണ്ടറില്‍ ഇരിക്കുന്ന ആളും, സപ്ലൈ ചെയ്യുന്ന ആളും, സീറ്റുകളില്‍ ഇരിക്കുന്നവരും..പതുക്കെ എല്ലാവരിലും ദുഃഖം വിതയ്ക്കുന്ന വാക്കുകള്‍..അയാള്‍ മാത്രം ചിരിയോടെ തന്‍റെ കഥ തുടര്‍ന്നു..


        "ചെയ്യാത്ത പണിയില്ല സാറെ...തെങ്ങിന് തടം കോരിയും, വിതയ്ക്കാന്‍ പോയും, വേലി കെട്ടാന്‍ പോയും പിള്ളാരെ പഠിപ്പിച്ചു..അവറ്റുങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കികളും..ഒരീസം എന്റെ പള്ളേല് ഒരു മോഴ കണ്ടു..ഞാന്‍ അത് കാര്യക്കില്ല..പിന്നെ അത് വലുതായപ്പോ മോള്‍ടെ നിര്‍ബന്ധം കാരണം എം.ഇ.എസിലെ മോമ്മദ് ഡോക്ടറെ കാണിച്ചു..അവര് അത് കീറി പൊളിച്ച് എങ്ങണ്ടെക്കും അയച്ചു..പിന്നെ കുറച്ചീസം കഴിഞ്ഞപ്പാ അവരാ പറഞ്ഞത് ക്യാന്‍സര്‍ രോഗാണെന്ന്...ഒരാളോടും പറയാതെ ഞാന്‍ പിന്നേം പണിക്ക് പോയി.."ചെട്ടി കപ്പലിന് ദൈവം തുണ..പക്ഷെ എങ്ങനെയോ മക്കളിത് അറിഞ്ഞു..പിന്നെ  ചികിത്സ..പക്ഷെ ഒന്നും ശരിയായില്ല..പിള്ളേര് നേരാത്ത നേര്‍ച്ച ഇല്ല...അവ്റ്റുങ്ങള്‍ കരയുന്ന കാണുമ്പോള്‍ എനിക്കും സഹിക്കൂല.പക്ഷെ ഞാന്‍ അവര്‍ക്ക് മുന്നില് ചിരിക്കും..രോഗം ചിരിച്ചാല്‍ മാറില്ല..എന്നാലും ചിരിക്കും...മനസ്സ് കരഞ്ഞാലും മൊഖം ചിരിച്ചിരിക്കും..


                                                ആ വാക്കുകള്‍ പറയുമ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു...അയാളുടെ ചിരിയും സംസാരവും ഇന്ത്യന്‍ കോഫീ ഹൌസില്‍ പിന്നെയും കണ്ണ് നീര്‍ വീഴ്ത്തി. കേള്‍വിക്കാര്‍ കൂടി വന്നു..എല്ലാവര്‍ക്കും സഹജീവിയോടുള്ള ദയ കണ്ണുകളില്‍..സങ്കടം മുഖത്ത്.


          "മരിക്കാന്‍ പേടിയാ...രണ്ടു പിള്ളേരേം കാണാന്‍ നല്ല ചേലാ...അവരടെ അമ്മയെ പോലെ..ദൈവം അഞ്ചു കൊല്ലം ആയുസ്സ് നീട്ടി തന്നാ മതി....പിച്ചയെടുത്തിട്ടായാലും ഞാന്‍ അവരെ പഠിപ്പിക്കും..മൂത്തവള്‍ക്ക് ഒരു ജോലി ആകുന്ന വരെ...കേറി കിടക്കാന്‍ ഒരു കിടപ്പാടം പോലുമില്ല...രോഗം വന്നപ്പോള്‍ ആരോടും കൈ നീട്ടില്ല...എല്ലാം വിറ്റ്.... വിറ്റിട്ടും ക്യാന്‍സര്‍..അയിന്റെ പക മാറീട്ടില...കാര്‍ന്നു തിന്ന് തോടങ്ങിന്നാ തോന്നുന്നേ..ചിലപ്പോള്‍ സഹിക്കാന്‍ പറ്റൂല വേദന..അപ്പോള്‍ ഞാന്‍ ചിരിക്കും..വേദന വരുമ്പോള്‍ ചിരി ഇപ്പൊ എനിക്കൊരു ശീലായി.....ആരോ പറഞ്ഞു..പെസ്ബുക്ക്  എന്ന സാധനം കമ്പൂട്ടറില്‍ ഉണ്ടെന്ന്..അതില്‍ എന്‍റെ രോഗത്തിന്‍റെ കാര്യം ഇട്ടാല്‍ ആളുകള്‍ സഹായിക്കുമെന്ന്..എന്നെ സഹായിക്കണ്ടാ..ഞാന്‍ ഇല്ലാതായാല്‍ കുട്ടികളെ സഹായിച്ചാ മതി..


                                                   എല്ലാം കേട്ടിരുന്ന അവര്‍ക്ക് സങ്കടം താങ്ങാന്‍ കഴിയാതെ വന്നു..സാരി തലപ്പ്‌ കൊണ്ട് കണ്ണുകള്‍ തുടച്ച് അയാളെ നോക്കി..ആ മനുഷ്യനെ സീറ്റില്‍ നിന്നും എഴുന്നേല്‍പിച്ച നിമിഷത്തെ അവര്‍ ശപിച്ചു..അയാള്‍ വീണ്ടും തിരിഞ്ഞ് എല്ലാവരെയും ഒന്ന്‍ നോക്കി. അവരെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു..എല്ലാ വേദനകളും കാറ്റില്‍ പരത്തുന്ന പ്രകാശം നിറഞ്ഞ ചിരി..


          "അയ്യോ..നിങ്ങളെയെക്കെ ഞാന്‍ എന്റെ വിഷമം പറഞ്ഞ് ...എന്താ ചെയ്യാ..ദൈവ നിശ്ചയം..ആര്‍.സി.സി.ചെല്ലുമ്പോള്‍ അവടെത്ത ഓരോ കാഴ്ചകള്‍ കാണുമ്പോ എന്റെ രോഗം നിസ്സാരം..പിറന്ന കുഞ്ഞു പോലും രോഗം വന്നു...കണ്ടാല്‍ മനസ്സ് മുറിയും സാറെ.."


                                                         അയാള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു...ആരെല്ലാമോ അയാള്‍ക്ക് നേരെ പൈസ നീട്ടി..അയാള്‍ വാങ്ങാന്‍ തയ്യാറായില്ല..തലയില്‍ തൊപ്പി ഉറപ്പിച്ച്, കയ്യിലെ കവറുമായി മുന്നോട്ട്..എല്ലാവരുടെയും നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലൂടെ..കൌണ്ടറില്‍ ചെന്ന് കുടിച്ച് ചായയുടെ പൈസ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ കാഷ്യര്‍ പൊട്ടി കരയാന്‍ തുടങ്ങി..പൈസ വാങ്ങാന്‍ കാഷ്യര്‍ വിസ്സമ്മതം കാണിച്ചപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ചില്ലറ പെറുക്കി വിലനിലവാര പട്ടിക നോക്കി പണം കൊടുത്തു...അയാള്‍ ചിരിയോടെ പറഞ്ഞു..


       "ആരോടും കടം വെക്കാന്‍ പാടില്ല ചേട്ടാ..അങ്ങ് ചെല്ലുമ്പോ ദൈവം ചോദിക്കും..


                                                           ചുറ്റുമുള്ള എല്ലാ നിറകണ്ണുകളും ഒന്ന് കൂടി നോക്കി അയാള്‍ സ്വത സിദ്ധമായ ചിരിയോടെ വീണ്ടും പറഞ്ഞു...


       "വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."


                                                              രണ്ടു തുള്ളി കണ്ണ് നീര്‍ വീഴ്ത്തി ആ മനുഷ്യന്‍ പുറത്തേക്ക് പോയപ്പോള്‍ ആ കോഫി ഹൌസില്‍ അവശേഷിച്ച എല്ലാവര്‍ക്കും കണ്ണുനീര്‍‍ നിറഞ്ഞ് കാഴ്ച നഷ്ടമായിരുന്നു..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....