2015, ജൂലൈ 11, ശനിയാഴ്‌ച

"ഇരുപതാമാണ്ട്.."

                                                                     
                                                            ഡോക്ടര്‍ ലോപ്പസ് കുര്യന്‍ കണ്ണാടിയിലേക്ക് നോക്കി..നര പടര്‍ന്ന തലയും, ഫ്രഞ്ച് താടിയും, ഇരുപത് വര്ഷം തന്നില്‍ വരുത്തിയ മാറ്റങ്ങള്‍.രാവിലെ വാട്ട്സ് ആപ്പില്‍ രഞ്ചിത്ത് അയച്ച മെസ്സേജ്, അത് വായിച്ചപ്പോള്‍ കടന്നു പോയ കാലം,പ്രായം എല്ലാം ഓര്‍മ്മകളിലേക്ക്...ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത ആ ദിനത്തിന്..ഇരുപത് വര്‍ഷത്തിന്റെ പഴക്കമാകാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം...അയാള്‍ ചായ കപ്പും എടുത്ത് വരാന്തയിലേക്ക് നടന്നു..ദൂരെ "നോല"(ന്യൂ ഓര്‍ലിയന്‍സ്)യുടെ കാഴ്ചകള്‍..കെട്ടിടങ്ങള്‍ക്ക് മറവില്‍ ദൂരെ കാണുന്ന നില നിറം..മിസിസിപ്പി കടലിനോട് ചേരുന്ന ആഴി മുഖം...അവിടെ ചെറിയ തിരകളുടെ ആരവം..അയാള്‍ വേദനയോടെ ഒന്ന്‍ നോക്കി മുഖം തിരിച്ചു..നോലയില്‍ വന്നിട്ട് ഇത് വരെ കാണാന്‍ പോകാത്ത, ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത നീല നിറം..കടല്‍..

                                                         അയാള്‍ വീണ്ടും ഫോണിലെ മെസ്സെജില്‍ കണ്ണോടിച്ചു..അതിലെ വരികള്‍..അതിലെ വേദന..

                 "ലോപ്പസ്..ഇരുപത് വര്‍ഷമാകുന്നു..നമുക്ക് എല്ലാര്‍ക്കും അവിടെ വരെ പോകണ്ടേ? ഇത് വരെ ഞാനും നീയും അവിടെ  പോയിട്ടില്ല.....അവനെ കാണണം..നിനയ്ക്ക് ഒന്ന്‍ വന്നു കൂടെ..നമ്മള്‍ മൂന്ന് പേര്‍..ഞാനും,നീയും, കിച്ചുവും..."

                 "what happens Lopez" പുറകില്‍ ഭാര്യ ഡോക്ടര്‍ ലിഡിയ ലോപ്പസ്..
അയാള്‍ ഫോണ്‍ എടുത്ത് മെസ്സേജ് അവളെ കാണിച്ചു..ആ മുഖത്ത് വിഷമം പടരുന്ന കാഴ്ച അയാള്‍ തിരിച്ചറിഞ്ഞു..അവര്‍ അയാളുടെ ചുമലില്‍ കൈ വെച്ച് പോകണം എന്ന അര്‍ഥം വെച്ച് ദൂരേക്ക് നോക്കി..കടലിന്റെ നീലനിറം..ലോപ്പസ് കണ്ണുകള്‍ തുടച്ച് ഭാര്യയോട്

               "ലിഡിയ...how i..?"ഇനി ഒരിക്കലും പോകരുതെന്ന് ഉറപ്പിച്ച സ്ഥലത്തേക്ക്..??"

ലിഡിയ അയാളുടെ വിഷമം തിരിച്ചറിഞ്ഞ് അയാളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു..

               "ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം..ഒരു 7 days..that i will manage myself..don't worry darling.."എനിക്കറിയാം..കടലിനെ വെറുക്കുന്നുവെന്ന സത്യം...but you must go..അവര്‍ എല്ലാം ഉണ്ടാകില്ലേ....എന്റെ മോന്‍ ഒരു ഏഴ് ദിവസം ഈ നോലയില്‍  നിന്നും വിട്ടു നില്‍ക്കുന്നു..നാട്ടില്‍ പോകുന്നു..OK??..be my good boy.."

                                                         .നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി പുറത്ത് ചെല്ലുമ്പോള്‍ സ്വതസിദ്ധമായ വളിച്ച ചിരിയോടെ സുപ്രസിദ്ധ സംവിധായകന്‍ രഞ്ചിത്ത് മേനോന്‍ പുറത്ത്..ഒരു വലിയ ആലിംഗനം..ഒടുവില്‍ സംവിധായകന്‍ കുതറി മാറി തെന്നി പോയ വിഗ്ഗ് തലയില്‍ ശരിക്കും ഉറപ്പിച്ച് ചുറ്റും നോക്കി..മറ്റാരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി..

               "ഡാ..നാണം കെടുത്തല്ലേ..വിഗ്ഗും, പിന്നെ ഒന്നാന്തരം കളറും കൊണ്ട് ഒരു കണക്കിന് സിനിമ ഗ്ലാമറില്‍ ജീവിച്ച് പൊയ്ക്കോട്ടെ..." വാ നടക്ക്.."

                                                  കാറില്‍ ഇരുന്ന്‍ രഞ്ചിത്ത് കൂടതല്‍ സംസാരിച്ചത് അയാളുടെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചാണ്..മെഡിസിന്‍ കഴിഞ്ഞിട്ടും, രണ്ടും കല്പിച്ച് ഫിലിം ഫീല്‍ഡില്‍ ഇറങ്ങി, ഹിറ്റുകള്‍ മാത്രം കൊയ്ത, സൂപ്പര്‍ സംവിധായകന്‍..അയാളുടെ തന്നെ സിനിമയില്‍ നായികയായി അരങ്ങേറി താര റാണിയായി മാറിയ നടിയെ ജീവിത സഖിയാക്കിയ കഥ..ഒടുവില്‍ പൊരുത്ത പെടാതെ ഇരുവരും പിരിഞ്ഞ കഥ..അവര്‍ക്കിടയില്‍ അകപെട്ടുപോയ രണ്ടു കുഞ്ഞുങ്ങളുടെ കഥ..

              "ലോപ്പസേ...ഈ ഫീല്‍ഡ് പുറത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന തിളക്കം മാത്രമേ ഉള്ളൂ..അകത്ത് ചീഞ്ഞു നാറുന്ന കഥകളാ...എന്‍റെ ഭാര്യ ആയിരുന്ന മഹാ നടി..ജീവിതത്തിലേക്ക് വന്നിട്ടും സിനിമ എന്ന വിസ്മയ ലോകത്തിന്‍റെ പിടിയിലായിരുന്നു..പ്രസവിച്ച കുഞ്ഞിനു പോലും മുലപ്പാല്‍ നിഷേധിച്ച മാതൃത്വം...അവള്‍ക്ക് അവളുടെതായ ന്യായങ്ങള്‍..ഫിറ്റ്നസ്,ഗ്ലാമര്‍..ഒടുവില്‍ ഇപ്പൊ സിനിമയില്‍ വീണ്ടും സജീവം..അമ്മ വേഷങ്ങളില്‍.."

                                                     കുറേ ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ കിച്ചു..എന്ന കൃഷ്ണന്‍കുട്ടി..തടിച്ച് വയര്‍ ചാടി മുടി നരച്ച ഒരു ടിപ്പിക്കല്‍ ഗവര്‍മെന്റ് ജീവനക്കാരന്‍..അവനെയും ലോപ്പസ് കുറേ നേരം ചേര്‍ത്ത് പിടിച്ചു..വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വിഷമത്തില്‍ കരഞ്ഞു..

           "ഇപ്പോള്‍ ഡി.എം.ഓ '' ആയി..കഴിഞ്ഞ ജൂണില്‍ പ്രൊമോഷന്‍..ഞാന്‍ കുറേ നാള്‍ അവന്‍റെ നാട്ടില്‍ ആയിരുന്നു..ഹെല്‍ത്ത് സെന്‍റരില്‍..മനസ്സ് മരവിച്ച്, അവിടെ...ആ കടല്‍ കാണുമ്പോ ചങ്ക് പൊട്ടും..ഓരോ മാസവും ഒരാളെങ്കിലും...ഹോ മടുത്തിട്ടാ ട്രാന്‍സ്ഫര്‍ വാങ്ങിയത്..എന്നാലും ഞാന്‍ ഇടയ്ക്ക് പോകും..അവിടെ ആ കോട്ടയുടെ മറവില്‍ ഇരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കും..അവന് വേണ്ടി.."

                                              കൃഷ്ണന്‍ക്കുട്ടി പറയുന്നത് കേട്ടപ്പോള്‍ അവരിലും ദുഃഖം നിറഞ്ഞു..കാര്‍ മുന്നോട്ട് നീങ്ങി ഒരു നാല്‍ക്കവല തിരിഞ്ഞപ്പോള്‍ ഡോക്ടര്‍ കൃഷ്ണന്‍ക്കുട്ടി കാര്‍ നിര്‍ത്താന്‍ പറഞ്ഞു..മുന്നില്‍ ഒരു നരച്ച രൂപം..ഒരു കിഴവന്‍..ഒരു വശം ഒടിഞ്ഞ് തൂങ്ങി ..വടിയുമായി..തമ്പി സാറിനെ പോലെ..അവരുടെ പരിഭ്രമം തിരിച്ചറിഞ്ഞ് കൃഷ്ണന്‍ക്കുട്ടി ചിരിയോടെ പറഞ്ഞു...

        "ആളെ മനസ്സിലായില്ല അല്ലേ..ഇത് നമ്മുടെ പഴയ കവല ചേട്ടനാ..."

                                         വൃദ്ധന്‍ അവരെ മാറി മാറി നോക്കി....കൃഷ്ണന്‍ക്കുട്ടി അയാളെ പിടിച്ച് കാറില്‍ കയറ്റി...ആ കണ്ണുകള്‍ നിറഞ്ഞ്‌ ഒഴുകുന്നു..കണ്ടാല്‍ അറിയാം ഒരു വശം പരാലിസിസ് ബാധിച്ച് അവശനെന്നു..ഒന്നും സംസാരിച്ചില്ല..ഊര്‍ജ്ജമില്ലാത്ത മുഖം..കടലിനേക്കാള്‍ ആഴമുള്ള ദുഃഖം നിറഞ്ഞ കണ്ണുകള്‍.പണ്ട് "കവലേ"എന്ന് വിളിക്കുന്നവര്‍ക്ക് നല്ല പുളിച്ച തെറിയും, പിന്നെ മുണ്ട് പൊക്കി കാണിക്കലും.."ഇന്ന്‍ മൗനം...ദുഃഖം...കടലിനോളം ആഴത്തില്‍ കണ്ണ് നീര്‍....

                                       "ചേട്ടന് എന്നെ മനസ്സിലായോ??"

                                          രഞ്ജിത്തിന്റെ ചോദ്യത്തിന് ആ വൃദ്ധന്‍ ഒന്നും മറുപടി പറഞ്ഞില്ല....ദൂരെ കാണുന്ന കടലിന്റെ നീല നിറത്തില്‍ ആയിരുന്നു ആ നിറഞ്ഞ കണ്ണുകള്‍..അവ്യക്തമായ ശബ്ദങ്ങള്‍ ആ ചുണ്ടുകളില്‍ കണ്ടു..കരുണ തോന്നുന്ന മുഖഭാവത്തില്‍ ഇടയ്ക്ക് മിന്നി മറയുന്ന വേദനയുടെ കടലലകള്‍..

       "കവല ചേട്ടന്‍ സംസാരിക്കില്ല...അന്ന്‍ അമ്മാവന്‍ കടലില്‍ പോയതിനു ശേഷം അദ്ദേഹം സംസാരിച്ചിട്ടില്ല..ഒരു വശം തളര്‍ന്നു..കുറേ നാള്‍ ഞാനാണ്‌ ചികിത്സ നല്‍കിയത്..നിങ്ങള്‍ക്ക് ഓര്‍മ്മുണ്ടോ..അവന്‍റെ വീട്ടില്‍ അന്നുണ്ടായ മുറപ്പെണ്ണ്‍.."നളിനി" അവരാണ് ചേട്ടനെ ഇപ്പോള്‍ നോക്കുന്നത്..അമ്മാവന്‍ പോയപ്പോള്‍ ആ വീടും, പറമ്പും നളിനിയ്ക്ക് ‍ അവന്‍റെ അമ്മ എഴുതി  നല്‍കി..അവര്‍ തന്നെ മുന്‍കൈ എടുത്ത് കല്യാണവും നടത്തി..ഇപ്പോള്‍ നന്നായി ജീവിക്കുന്നു..എന്തായാലും കവല ചേട്ടനെ അവര്‍ മറന്നില്ല...ഇന്നും എത്ര വൈകി ചെന്നാലും ഈ പാവത്തിന് ഒരു പിടി ചോറ് ആ വീട്ടില്‍ ഉണ്ടാകും.."പക്ഷെ അവന്‍റെ പഴയ കാമുകി ഭദ്ര...അവരുടെ കാര്യമാണ് കഷ്ടം..ആള് ഡല്‍ഹിയില്‍ ഉണ്ട്..ഒരു ഇന്‍റര്‍ നാഷണല്‍ പബ്ലിക്ക് സ്കൂളില്‍ പ്രിന്‍സിപ്പല്‍..well known human activist..പക്ഷെ ഇന്നും അവന്റെ ഓര്‍മ്മകളില്‍..വിവാഹം കഴിക്കാതെ...അല്ലെങ്കിലും ആര്‍ക്കാ അവനെ മറക്കാന്‍ കഴിയാ.."

                                                 കടല്‍ അടുത്ത് വരുന്തോറും ലോപ്പസിന്റെ നെഞ്ച് പിടച്ചു.ഒരിക്കലും വരില്ലെന്ന് രഞ്ജിത്തിനു വാക്ക് കൊടുത്ത സ്ഥലം..അവിടേക്ക് വീണ്ടും..അവന്റെ ഓര്‍മ്മകള്‍, ആ ചിരി, ലോപ്പസിനെ ആരോ പിടിച്ച് വലിക്കുന്ന പോലെ..ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്...അന്ന്‍ ആ കടല്‍ത്തീരത്ത് ഓടി നടന്നതെല്ലാം കണ്ണില്‍ നിറയുന്നു..തിര, തിരമാലകള്‍, അതില്‍ പെട്ട്, നിലവിളി, ആര്‍ത്ത് വിളിച്ച ശബ്ദങ്ങള്‍, എല്ലാം മനസ്സില്‍ നിറയുന്നു..കാറില്‍ നിന്നും പഞ്ചാര മണലില്‍ കാല് കുത്തിയപ്പോള്‍ ഷോക്കടിച്ച പോലെ,അങ്ങകലെ കടല്‍ തിരമാലകളില്‍ ചാടി മറയുന്നു അവന്‍..മാടി വിളിക്കുന്നു..അവര്‍ക്കൊപ്പം കടല്‍ തീരത്തേക്ക് നടക്കുമ്പോള്‍ ലോപ്പസ് ഒരു അപ്പൂപ്പന്‍ താടി പോലെ..ഇരുപത് വര്‍ഷത്തിനു ശേഷം കടല്‍ തീരത്ത്..ജീവിതത്തില്‍ ഒരു കാലത്ത് ഏറെ പ്രിയവും, ഇപ്പോള്‍ ഏറ്റവും വെറുപ്പും തോന്നിക്കുന്ന സ്ഥലം..കടല്‍..മുന്നില്‍ നടക്കുമ്പോള്‍ അവിടെ ഒരാള്‍ കൂട്ടം..പോലീസ്..ആരോ പറയുന്നത് കേട്ട്..

    "ഇന്നും പോയി..അതും അവരുടെ ഏക മകന്‍..പ്ലസ്‌ ടു പഠിക്കുന്ന ചെക്കന്‍..കോട്ടയുടെ അടുത്ത് കുളിക്കാന്‍ പോയതാ..പോയി..ഇനി "മൂന്നാം പക്കം"... കടല്‍ കൊണ്ട് വന്നാലായി..അതാണ് കടലമ്മയുടെ നിയമം.."

                                             വേദനയോടെ പഴയ ഓര്‍മ്മകളില്‍ ചവിട്ടി അവരെ കവല ചേട്ടന്‍ മുന്നോട്ട് നയിച്ചു..ആ കാണാതെ പോയ പയ്യന്‍ അവന്‍ ആണോ??ലോപ്പസ് കടലിലേക്ക് നോക്കി..അവന്റെ ശബ്ദം..അവന്‍ വിളിക്കുന്നു..ഇടയ്ക്ക് കടല്‍ വെള്ളം കാലില്‍ പുരണ്ടപ്പോള്‍ ചുട്ടു പൊള്ളിയത് പോലെ..നടന്ന്‍ നടന്ന്‍ ബലി പുരയുടെ അരികില്‍..അവിടെ വന്നപ്പോള്‍ കൃഷ്ണന്‍ക്കുട്ടി നിന്നൂ..അയാള്‍ ലോപ്പസിനെയും, രഞ്ചിത്ത് മേനോനെയും നോക്കി..

     "അവനു വേണ്ടി ബലിയിടനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്..ആരുമില്ല അവന്..വേണ്ടി..നമ്മുടെ ഭാസ്ക്കര്‍..നമ്മുടെ പാച്ചൂന് വേണ്ടി...നമുക്കത് ചൈയ്തൂടെ ഒരു വട്ടം.."

                                                 പൊട്ടി കരയുന്ന കൃഷ്ണന്‍കുട്ടിയുടെ കൈകളില്‍  ലോപ്പസും, രഞ്ജിത്തും ‍ ഞങ്ങള്‍ ഉണ്ട് എന്ന വാക്ക് പോലെ മുറുകെ പിടിച്ചു..ഒടുവില്‍ അവനു വേണ്ടി ബലിധര്‍പ്പണം...പൂജാരി വാക്കുകള്‍ ചൊല്ലി..അവര്‍ അത് ചൊല്ലി..കാക്കകള്‍ പാറി പറന്നു..കവല ചേട്ടന്‍ സന്തോഷത്തോടെ കണ്ണ് നീര്‍ ഒഴുക്കി..മൂവരും കടലിലേക്ക്..ലോപ്പസ് ഭീതിയോടെ..അവനെ കൃഷ്ണന്‍ക്കുട്ടിയും, രഞ്ജിത്തും ചേര്‍ത്ത് പിടിച്ചു..മൂവരും ആ തിരമാലയില്‍ നിന്ന് ഉറക്കെ വിളിച്ചു...

                             ""ഭാസീ......""

                                                  മുങ്ങിയെഴുന്നെറ്റ് കരയില്‍ കയറുമ്പോള്‍ അവരുടെ കാലില്‍ തഴുകിയ തിരകള്‍ക്ക് അവരുടെ ഭാസിയുടെ സമീപ്യമുണ്ടായിരുന്നു..അവന്‍റെ മുത്തച്ചന്‍ തമ്പി സാറിന്‍റെ വാത്സല്യം ഉണ്ടായിരുന്നു....



             

2015, ജൂലൈ 8, ബുധനാഴ്‌ച

അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍.....

                                  


                                   
                                     "ബസ്സില്‍ സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു വേണ്ടി കണ്ണോടിച്ചു..എല്ലാ സീറ്റിലും ആളുകള്‍..ആദ്യം കണ്ട സ്ത്രീകളുടെ സീറ്റില്‍ ഒരു ചെറുപ്പക്കാരനും, തല മൂടി പുതച്ച് സീറ്റില്‍ മറ്റൊരാളും ..ചെറുപ്പക്കാരന്‍ ഒന്ന്‍ നോക്കിയതിനു ശേഷം താന്‍ ഈ ലോകത്തില്‍ അല്ലെന്ന  മട്ടില്‍ പുറത്തേക്ക് കണ്ണോടിച്ച്..തല മൂടി പുതച്ച് ഉറങ്ങുന്ന ആള്‍ കള്ള ഉറക്കമാണെന്ന് തോന്നുന്നു. ??എന്തായാലും തലസ്ഥാനം വരെ ഹിയരിങ്ങിനു വേണ്ടി പോകേണ്ട ദേഷ്യവും, വീട്ടില്‍ നിന്നും ഒരു ദിവസം പിരിഞ്ഞ് നില്‍കേണ്ട വിഷമവും ചേര്‍ത്ത് കുറച്ച് ഉറക്കെ പറഞ്ഞു..


              "ഇത് സ്ത്രീകളുടെ സീറ്റാണ്.."


                                      ചെറുപ്പക്കാരന്‍  അവജ്ഞയോടെ ഒന്ന് നോക്കി..എല്ല് വീണ്ടും സീറ്റില്‍ ഉറപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ബസ്സിലെ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..


             "മഞ്ഞ ഷര്‍ട്ട്‌...സ്ത്രീകള്ടെ സീറ്റ് ഒന്ന്‍ ഒഴിഞ്ഞു കൊടുത്തേ..."


                                       ചെറുപ്പക്കാരന്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു..തല മൂടി പുതച്ച് കിടക്കുന്ന ആള്‍ സുഖാനുഭൂതിയില്‍ ചാരി കിടന്ന് ഉറക്കം..ഒടുവില്‍ കണ്ടക്ടര്‍ വന്ന് വിളിച്ചപ്പോള്‍ അയാള്‍ ഉണര്‍ന്നു..മുഖത്ത് ഒരു വളിച്ച ചിരിയോടെ എഴുന്നേറ്റ് മാറി. അയാള്‍ മുന്നില്‍ മാറി ഒരു ഇരുമ്പ് കമ്പിയില്‍ തൂങ്ങി നില്ക്കാന് തുടങ്ങി.മുഷിഞ്ഞ വേഷം, കയ്യില്‍ ഒരു പഴയ വസ്ത്ര സ്ഥാപനത്തിന്റെ കവര്‍...തലയില്‍ ഒരു തൊപ്പി..മുഖം നിറയെ ചിരി..അവര്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്ന്‍ സ്കാര്‍ഫ് എടുത്ത് തലയില്‍ വട്ടം കെട്ടി പുറത്തെ കാഴ്ചകളിലേക്ക്.പിന്നില്‍ നിന്നും ആരോ പറയുന്നത് കേട്ടു..


            "ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ എന്തോരം ബസ്സ്‌ ഓടീട്ടും തിരക്കോട് തെരക്ക്.."
  
                                    അവര്‍ തിരുവനന്തപുരത്ത് ചെന്നാല്‍ താമസിക്കേണ്ട കാര്യവും, കാലത്ത് ഹിയറിങ്ങിന് പറയേണ്ട കാര്യങ്ങള്‍ ആലോചിച്ചും, ജോലി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ബാലാരിഷ്ടതയെ കുറിച്ചും ചിന്തിച്ച് മെല്ലെ ഒന്ന്‍ മയങ്ങിപോയി.എന്തോ ഉരുണ്ട് വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്..നോക്കുമ്പോള്‍ കമ്പിയില്‍ പിടിച്ച് നിന്ന തൊപ്പിക്കാരന്‍ ബസ്സിനകത്ത് വീണു കിടക്കുന്നു.മറ്റുള്ളവര്‍ പിടിച്ച് ഉയര്‍ത്തും മുന്‍പേ അയാള്‍ ചാടി എഴുന്നേറ്റു..തൊപ്പി തെറിച്ച് പോയിരിക്കുന്നു..മുടിയില്ലാത്ത തല..മുന്നില്‍ കിടന്ന തൊപ്പിയും, കവറും അയാള്‍ ചാടിയെടുത്ത് തൊപ്പി വേഗം തലയില്‍ ധരിച്ച് എല്ലാവരെയും നോക്കി ചിരിച്ചു..

      
         "തൊപ്പിക്കാരന്‍ ചേട്ടാ...ദാ ഇവിടേക്ക് പോന്നോളൂ..സീറ്റ് തരാം..നിന്ന് ഒറങ്ങി ഇനിയും വീഴണ്ടാ..'' കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..അയാള്‍ വീണ്ടും ചിരിയോടെ ശബ്ദം കേട്ട ഭാഗത്തേക്ക്..


                                  ബസ്സ്‌ എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍  അവര്‍ ഇറങ്ങി..ഇനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് പിടിക്കണം..അവര്‍ സ്റ്റാന്‍ഡില്‍ കയറി ബസ്സ്‌ വരുന്ന ഭാഗത്ത് നിന്നപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..ഒരു കടയുടെ മുന്നില്‍ നിന്നും ചുടു ചായ അതിവേഗം അകത്താക്കി അയാള്‍..അവരെ കണ്ടതും വീണ്ടും അയാളുടെ ചുണ്ടില്‍ ഒരു ചിരി..അവര്‍ വെറുപ്പോടെ മുഖം തിരിച്ചു..


                                ബസ്സ്‌ വന്ന്‍ നിന്നപ്പോള്‍ അവര്‍ കയറി സീറ്റില്‍ ഇരുന്നു.കുറച്ച് കഴിഞ്ഞ് അയാളും കയറി..സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ തുടങ്ങി പിന്നീട് സംവരണം ചെയ്തിരിക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ച് പതിവ് ചിരിയോടെ അയാള്‍ മുന്നിലേക്ക് നടന്ന്‍ മുന്‍നിര സീറ്റില്‍ പോയി സ്ഥാനം പിടിച്ചു..ബസ്സിലെ കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ അയാളുടെ അടുത്ത് ചെന്നപ്പോള്‍ അയാള്‍ കവറില്‍ നിന്നും കുറേ ചില്ലറകള്‍ എണ്ണി കൊടുക്കുന്നത് കണ്ടു...


          "ഇതെന്താ സാറെ ചില്ലറ കൊറച്ച് ഉണ്ടല്ലോ??"

          "ചില്ലറ തരുന്നതല്ലേ സാറെ നിങ്ങള് കണ്ടക്ടര്‍ സാര്‍ന്മാര്‍ക്ക് ഇഷ്ടം.."

          "ഏയ്‌..ചില്ലറ ഇല്ലാത്തതാ ഞങ്ങള്‍ക്കിഷ്ടം...കണ്ടക്ടര്‍ ചിരിയോടെ പറഞ്ഞു.അയാളും അത് കേട്ട് പരിസരം മറന്ന്‍ ചിരിച്ചു  

                            
                            അവര്‍ ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാന്‍ തുടങ്ങി..കഥകളില്‍ മുഴുകി, കഥാപാത്രങ്ങളില്‍ മുഴുകി..ഒടുവില്‍ നിദ്രയിലേക്ക്..ഇടയ്ക്ക് കായംകുളം സ്റ്റാന്‍ഡില്‍ ഉച്ചയൂണ് കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അയാളും, അവരും മാത്രമായി ബസ്സില്‍..അയാള്‍ പതിവ് ചിരിയോടെ അവരെ നോക്കി ചോദിച്ചു..


        "പെങ്ങളെ ഇത് തിരുവനന്തോര്ത്ത് എത്ര മണിക്ക് എത്തും..?"

        "ആ എനിക്കറിയില്ല.."  കുറച്ച് ഈര്‍ഷ്യയോടെ മറുപടി നല്‍കി..പിന്നെ അയാളില്‍ നിന്നും ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല..വീണ്ടും പുസ്തകത്തില്‍ മുഴുകി..

                              തമ്പാനൂര്‍ എത്തിയപ്പോള്‍ വിശപ്പ് തിരിച്ചറിഞ്ഞു..കാലത്ത് ചായ കുടിച്ച് ഇറങ്ങിയതാണ്..വഴിയില്‍ നിന്നും ഒന്നും കഴിച്ചില്ല..യാത്രയില്‍ കഴിച്ചാല്‍ അത് ശര്‍ദ്ദിച്ചു പുറത്ത് കളയുന്നതാണ് ശീലം..അത് കൊണ്ട് ഒന്നും കഴിക്കില്ല..ഇന്ത്യന്‍ കോഫി ഹൌസിനു നേരെ നടന്ന്‍ ഒരിടത്ത് സീറ്റ് പിടിച്ചപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..അയാള്‍ക്ക് അവരുടെ എതിര്‍ തിരിഞ്ഞ് ഇരിക്കുന്നതിനാല്‍ അവരെ കണ്ടില്ല..അയാള്‍ ബസ്സില്‍ കൂടെ യാത്ര ചെയ്ത ആരോടോ സംസാരിക്കുന്നു..ചായ പറഞ്ഞു കാത്തിരിക്കുന്ന ആ വേളയില്‍ ഇടയ്ക്ക് അയാളുടെ സംസാരം ശ്രദ്ധിച്ചു..


         "ഇത് അവസാനത്തെയാ...ഇനിയൊരു കീമോ ഉണ്ടാകില്ല..ഡോക്ടര്‍ സാറിന് ഒരു ഉറപ്പില്ല..പിന്നെ നമുക്ക്..എന്ത്.."


അയാള്‍ ചിരിയോടെ പറഞ്ഞു.


       '' വെറും കൈയ്യും തന്നെയാ സാറേ ഭൂമിയില്‍ വന്നത്..വെറും കയ്യോടെ തിരികെ പോകാനും ‍ മടിയില്ല..എന്നാലും സാറെ കുടുംബം..അതോര്‍ക്കുമ്പോ വിഷമാ..ഒന്നും നീക്കിയിരിപ്പ് ഇല്ല..വെറും കൂലി പണിക്കാരനാ  ഞാന്‍..പിന്നെ കുടിയിടപ്പ് കിട്ടിയ പത്ത് സെന്‍ട് സ്ഥലം..ഒരു കൊച്ച് ഓടിട്ട വീട്..ഒരു കൂട്ട് വേണോന്നു തോന്നിപ്പോ കല്യാണം കഴിച്ചു..രണ്ട്‌ തങ്കം പോലത്തെ പെണ്‍ മക്കളുമായി...എന്നാ പെമ്പ്രന്നോത്തി ഒരു വാക്ക് പോലും പറയാതെ എന്നേം, പിള്ളേരേം തനിച്ചാക്കി ഒരു പോക്കങ്ങ് പോയി..തുലാവര്‍ഷം പെയ്യുമ്പോള്‍ ഞങ്ങള്‍ടെ ദേശത്ത് പാടത്ത് നിന്ന് മീന്‍ കേറി വരും..നല്ല മുഷീം, ബ്രാലും..അങ്ങനെ ഒരു മഴക്കാലത്ത് ഒരു മുഷിടെ പൊറകെ കുട്ടയുമായി പോയതാ..പെമ്പ്രന്നോത്തി..പാടത്ത് കറണ്ട് കമ്പി പൊട്ടി കെടക്കണെ മൂപ്പിലാത്തി കണ്ടില്ല..മൂത്തത് രണ്ടിലും, എളെത് അങ്ങനവാടിയിലും പോണ പൊടി കുഞ്ഞുങ്ങള്‍...തളന്നില്ല സാറെ..ഞാന്‍ അതുങ്ങളെ വളത്തി വലുതാക്കി..ഇപ്പൊ മൂത്തത് പ്ലസ് ടു കഴിഞ്ഞു.."


                                           ഇപ്പോള്‍ അയാളുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു..കൌണ്ടറില്‍ ഇരിക്കുന്ന ആളും, സപ്ലൈ ചെയ്യുന്ന ആളും, സീറ്റുകളില്‍ ഇരിക്കുന്നവരും..പതുക്കെ എല്ലാവരിലും ദുഃഖം വിതയ്ക്കുന്ന വാക്കുകള്‍..അയാള്‍ മാത്രം ചിരിയോടെ തന്‍റെ കഥ തുടര്‍ന്നു..


        "ചെയ്യാത്ത പണിയില്ല സാറെ...തെങ്ങിന് തടം കോരിയും, വിതയ്ക്കാന്‍ പോയും, വേലി കെട്ടാന്‍ പോയും പിള്ളാരെ പഠിപ്പിച്ചു..അവറ്റുങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കികളും..ഒരീസം എന്റെ പള്ളേല് ഒരു മോഴ കണ്ടു..ഞാന്‍ അത് കാര്യക്കില്ല..പിന്നെ അത് വലുതായപ്പോ മോള്‍ടെ നിര്‍ബന്ധം കാരണം എം.ഇ.എസിലെ മോമ്മദ് ഡോക്ടറെ കാണിച്ചു..അവര് അത് കീറി പൊളിച്ച് എങ്ങണ്ടെക്കും അയച്ചു..പിന്നെ കുറച്ചീസം കഴിഞ്ഞപ്പാ അവരാ പറഞ്ഞത് ക്യാന്‍സര്‍ രോഗാണെന്ന്...ഒരാളോടും പറയാതെ ഞാന്‍ പിന്നേം പണിക്ക് പോയി.."ചെട്ടി കപ്പലിന് ദൈവം തുണ..പക്ഷെ എങ്ങനെയോ മക്കളിത് അറിഞ്ഞു..പിന്നെ  ചികിത്സ..പക്ഷെ ഒന്നും ശരിയായില്ല..പിള്ളേര് നേരാത്ത നേര്‍ച്ച ഇല്ല...അവ്റ്റുങ്ങള്‍ കരയുന്ന കാണുമ്പോള്‍ എനിക്കും സഹിക്കൂല.പക്ഷെ ഞാന്‍ അവര്‍ക്ക് മുന്നില് ചിരിക്കും..രോഗം ചിരിച്ചാല്‍ മാറില്ല..എന്നാലും ചിരിക്കും...മനസ്സ് കരഞ്ഞാലും മൊഖം ചിരിച്ചിരിക്കും..


                                                ആ വാക്കുകള്‍ പറയുമ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു...അയാളുടെ ചിരിയും സംസാരവും ഇന്ത്യന്‍ കോഫീ ഹൌസില്‍ പിന്നെയും കണ്ണ് നീര്‍ വീഴ്ത്തി. കേള്‍വിക്കാര്‍ കൂടി വന്നു..എല്ലാവര്‍ക്കും സഹജീവിയോടുള്ള ദയ കണ്ണുകളില്‍..സങ്കടം മുഖത്ത്.


          "മരിക്കാന്‍ പേടിയാ...രണ്ടു പിള്ളേരേം കാണാന്‍ നല്ല ചേലാ...അവരടെ അമ്മയെ പോലെ..ദൈവം അഞ്ചു കൊല്ലം ആയുസ്സ് നീട്ടി തന്നാ മതി....പിച്ചയെടുത്തിട്ടായാലും ഞാന്‍ അവരെ പഠിപ്പിക്കും..മൂത്തവള്‍ക്ക് ഒരു ജോലി ആകുന്ന വരെ...കേറി കിടക്കാന്‍ ഒരു കിടപ്പാടം പോലുമില്ല...രോഗം വന്നപ്പോള്‍ ആരോടും കൈ നീട്ടില്ല...എല്ലാം വിറ്റ്.... വിറ്റിട്ടും ക്യാന്‍സര്‍..അയിന്റെ പക മാറീട്ടില...കാര്‍ന്നു തിന്ന് തോടങ്ങിന്നാ തോന്നുന്നേ..ചിലപ്പോള്‍ സഹിക്കാന്‍ പറ്റൂല വേദന..അപ്പോള്‍ ഞാന്‍ ചിരിക്കും..വേദന വരുമ്പോള്‍ ചിരി ഇപ്പൊ എനിക്കൊരു ശീലായി.....ആരോ പറഞ്ഞു..പെസ്ബുക്ക്  എന്ന സാധനം കമ്പൂട്ടറില്‍ ഉണ്ടെന്ന്..അതില്‍ എന്‍റെ രോഗത്തിന്‍റെ കാര്യം ഇട്ടാല്‍ ആളുകള്‍ സഹായിക്കുമെന്ന്..എന്നെ സഹായിക്കണ്ടാ..ഞാന്‍ ഇല്ലാതായാല്‍ കുട്ടികളെ സഹായിച്ചാ മതി..


                                                   എല്ലാം കേട്ടിരുന്ന അവര്‍ക്ക് സങ്കടം താങ്ങാന്‍ കഴിയാതെ വന്നു..സാരി തലപ്പ്‌ കൊണ്ട് കണ്ണുകള്‍ തുടച്ച് അയാളെ നോക്കി..ആ മനുഷ്യനെ സീറ്റില്‍ നിന്നും എഴുന്നേല്‍പിച്ച നിമിഷത്തെ അവര്‍ ശപിച്ചു..അയാള്‍ വീണ്ടും തിരിഞ്ഞ് എല്ലാവരെയും ഒന്ന്‍ നോക്കി. അവരെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു..എല്ലാ വേദനകളും കാറ്റില്‍ പരത്തുന്ന പ്രകാശം നിറഞ്ഞ ചിരി..


          "അയ്യോ..നിങ്ങളെയെക്കെ ഞാന്‍ എന്റെ വിഷമം പറഞ്ഞ് ...എന്താ ചെയ്യാ..ദൈവ നിശ്ചയം..ആര്‍.സി.സി.ചെല്ലുമ്പോള്‍ അവടെത്ത ഓരോ കാഴ്ചകള്‍ കാണുമ്പോ എന്റെ രോഗം നിസ്സാരം..പിറന്ന കുഞ്ഞു പോലും രോഗം വന്നു...കണ്ടാല്‍ മനസ്സ് മുറിയും സാറെ.."


                                                         അയാള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു...ആരെല്ലാമോ അയാള്‍ക്ക് നേരെ പൈസ നീട്ടി..അയാള്‍ വാങ്ങാന്‍ തയ്യാറായില്ല..തലയില്‍ തൊപ്പി ഉറപ്പിച്ച്, കയ്യിലെ കവറുമായി മുന്നോട്ട്..എല്ലാവരുടെയും നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലൂടെ..കൌണ്ടറില്‍ ചെന്ന് കുടിച്ച് ചായയുടെ പൈസ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ കാഷ്യര്‍ പൊട്ടി കരയാന്‍ തുടങ്ങി..പൈസ വാങ്ങാന്‍ കാഷ്യര്‍ വിസ്സമ്മതം കാണിച്ചപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ചില്ലറ പെറുക്കി വിലനിലവാര പട്ടിക നോക്കി പണം കൊടുത്തു...അയാള്‍ ചിരിയോടെ പറഞ്ഞു..


       "ആരോടും കടം വെക്കാന്‍ പാടില്ല ചേട്ടാ..അങ്ങ് ചെല്ലുമ്പോ ദൈവം ചോദിക്കും..


                                                           ചുറ്റുമുള്ള എല്ലാ നിറകണ്ണുകളും ഒന്ന് കൂടി നോക്കി അയാള്‍ സ്വത സിദ്ധമായ ചിരിയോടെ വീണ്ടും പറഞ്ഞു...


       "വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."


                                                              രണ്ടു തുള്ളി കണ്ണ് നീര്‍ വീഴ്ത്തി ആ മനുഷ്യന്‍ പുറത്തേക്ക് പോയപ്പോള്‍ ആ കോഫി ഹൌസില്‍ അവശേഷിച്ച എല്ലാവര്‍ക്കും കണ്ണുനീര്‍‍ നിറഞ്ഞ് കാഴ്ച നഷ്ടമായിരുന്നു..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....


2015, ജൂൺ 26, വെള്ളിയാഴ്‌ച

കാശ്മീര്‍ സാമ്പാര്‍...

                 




                    ആഫ്രിക്കയിലെ ബെക്ടല്‍  അംഗോള എല്‍.എന്‍.ജി ജിവിതക്കാലത്ത് സാമ്പാര്‍ കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയില്‍ സാമ്പാറിന് ഒരു സ്ഥാനവുമില്ലാത്തതിനാല്‍ ആഗ്രഹം മനസ്സിലൊതുക്കി കഴിക്കാന്‍ പറ്റുന്നത് മാത്രം  കഴിച്ചു മൂന്നു വര്ഷം.

                    അവിടെ നിന്നും 2013 ഏപ്രില്‍ മാസത്തില്‍ ഫിലിപ്പീസിലെക്ക്  മാറ്റം കിട്ടിയപ്പോള്‍ പട്ടിയിറച്ചിയും, പാതി വെന്ത മാംസത്തെയും ഭയപ്പെട്ടാണ് യാത്ര തുടങ്ങിയത്‌..ഭക്ഷണം ഒരു വലിയ പ്രശ്നമായി മുന്നില്‍..അവിടെ ജീവിക്കേണ്ടത് പുറത്താണ്.. ജി.എല്‍.എന്‍.ജി ബെക്ടല്‍ ആഫ്രിക്കയില്‍ നിന്നും തികച്ചും വലിയ ജിവിത സാഹചര്യമാര്‍ന്ന ഒരിടമായിരുന്നു.
    തലസ്ഥാനമായ മനിലയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെ ബതങ്ങാസ് പ്രവിശ്യയിലെ ബുവാന്‍ എന്ന സ്ഥലത്ത് ആയിരുന്നു പ്രോജക്റ്റ്..ബുവാനിലെ ബൂം ടൗണില്‍ ഒരു വീട് കൂടി കിട്ടിയതോടെ പാചകം സ്വന്തം കൈകള്‍ കൊണ്ടു നടത്താന്‍ തീരുമാനമായി..പച്ചരി ചോറും, പച്ചക്കറിയും..പിന്നെ ഇടയ്ക്ക് ചിക്കനും..എന്തായാലും
    ഒരു സാമ്പാര്‍ മാത്രം എന്നില്‍ നിന്നും ഒരു കൈ അകലം പാലിച്ചു..കാരണം സാമ്പാര്‍ പൊടി തന്നെ.. നാട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍  ഭാര്യ ഞാന്‍ പോകുന്നതിന്റെ ദുഖവും ചേര്‍ത്തുണ്ടാക്കിയ സാമ്പാര്‍ പൊടി എടുക്കാതെ പോന്നത്‌ മണ്ടതരമായെന്നു തോന്നി.

                പാചകം തകര്‍ത്ത് മുന്നേറുമ്പോള്‍ വീണ്ടും സാമ്പാര്‍ കഴിക്കാന്‍ ഒരാഗ്രഹം.അവിടുത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റിലും, ഇന്ത്യയില്‍ നിന്നും അവിടെ എത്തി പണമിടപാട് നടത്തി അവിടെ തന്നെ ജീവിക്കുന്ന പഞ്ചാബികളുടെ അടുത്തും അന്വേക്ഷിച്ച്‌ നടന്നു..ഉത്തരം ലളിതം..

               "വോ ഇത്തെ നഹി മിലേഗാ..."

               അവരില്‍ ഒരാളാണ് മനിലയില്‍ ആസാദ്‌ ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ടെന്ന വിവരം പറഞ്ഞത്..അവിടെ എല്ലാ ഇന്ത്യന്‍ രുചിഭേദങ്ങളും ലഭിക്കുമെന്ന അറിവോടെ ഒരു ഞായറാഴ്ച രാവിലെ മനിലയിലെക്ക്..അസ്സാദ്‌ ഇന്ത്യന്‍ ഷോപ്പില്‍.സാമ്പാര്‍ പൊടിയും,കടലയും,പരിപ്പുമെല്ലാം വാങ്ങി ഉച്ച ഭക്ഷണത്തിന് ഹോട്ടല്‍ തിരയുമ്പോള്‍ ഡ്രൈവര്‍ മൈക്കിള്‍ വണ്ടി നിര്‍ത്തി.മുന്നിലതാ കാണുന്നു.....കാശ്മീര്‍..യു.എന്‍. അവന്യുവിലെ ഒരു മൂലയില്‍  ഇന്ത്യന്‍ പരമ്പരാഗത ചുവര്‍ചിത്രങ്ങളും,ചായങ്ങളും,കൊത്തു പണികളുമായി ഒരു മിനി ഇന്ത്യ.നേര്‍ത്ത ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞ ശീതളമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുമ്പോള്‍ പകുതി "തഗലോഗും"(അവരുടെ സംസാര ഭാഷ) ഹിന്ദിയും ചേര്‍ന്ന്‍ കൈ കൂപ്പി കൊണ്ട് ഒരു ചെറുപ്പക്കാരന്‍  "നമസ്കാര്‍.." പിന്നെ മെനു കാര്‍ഡ്..

            മെനുകാര്‍ഡില്‍ പുട്ടും കടലയും മുതല്‍ പാനി പൂരി വരെ നീളുന്ന ഇന്ത്യന്‍ രുചി വകഭേദങ്ങള്‍..അതിനൊടുവില്‍ "കിംഗ്‌ ഫിഷര്‍ ബിയര്‍..
    വീണ്ടും ഒരു വട്ടം മെനുവില്‍ കണ്ണോടിച്ച് നോക്കിയപ്പോള്‍ മെനുവില്‍ നിന്നും ഒരു സൌത്ത് ഇന്ത്യന്‍ സാമ്പാറിന്റെ ഗന്ധം..ചെറിയ അക്ഷരത്തില്‍ അവിടെ തിളങ്ങി നില്കുന്നു..സാമ്പാര്‍..
             
            ..സൗത്ത്‌ ഇന്ത്യന്‍ സാമ്പാര്‍...ചൂടന്‍ ഭക്ഷണം ടേബിളില്‍ വന്നപ്പോള്‍ സന്തോഷത്താല്‍ കണ്ണ് നിറഞ്ഞു...കാരണം ആ സാമ്പാറിന് എന്റെ അമ്മ
    ഉണ്ടാക്കുന്ന സാമ്പാറിന്റെ അതെ രുചിയായിരുന്നു..നമ്മുടെ കേരളത്തില്‍ നിന്നും ഏറെ അകലെ മറ്റൊരു സംസ്ക്കാരവും, നമുക്ക് ഒരിക്കലും യോജിക്കാനാകാത്ത ഭക്ഷണ രീതിയും, അവിടെ നമ്മുടെ രുചിഭേദം വിളമ്പുന്ന ആ ഹോട്ടലില്‍ ജീവനക്കാരായി ഒരു ഇന്ത്യക്കാരന്‍ പോലും ഇല്ലെന്ന വാസ്തവം പിന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്..

               കുക്കിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുന്നില്‍ വന്ന കൊച്ചു മനുഷ്യന്‍ ഫിലിപ്പിനോ ആയിരുന്നു..ഇന്ത്യ കാണാത്ത ഒരു വിദേശ രാജ്യത്തും പോകാത്ത ആ മനുഷ്യന്‍റെ കൈമുതല്‍ ഇരുപത് വര്‍ഷമായി ആ ഹോട്ടലില്‍ ഇന്ത്യന്‍ രുചി വിതരിയതിന്റെ കഥകളായിരുന്നു....അയാള്‍ തന്നെ ആയിരുന്നു കശ്മീരില്‍ വിളമ്പുന്ന പാലട മുതല്‍ ഗാജര്‍ ഹലുവ വരെ നീളുന്ന നാനാത്വ രുചി സമുച്ചയത്തിന്റെ പിന്നില്‍..കഴിച്ച സാമ്പാറിന്റെ  രുചി മനസ്സിലേറ്റി ഞാന്‍ അയാളോട് പറഞ്ഞു......."മേരാ ഭാരത് മഹാന്‍..."

2015, ജൂൺ 21, ഞായറാഴ്‌ച

ഫേസ്ബുക്ക് ലൈവ്...


                                                              ഭാര്യ ക്ലോക്കില്‍ നോക്കി..സമയം ഏഴ് മണി..ഭര്‍ത്താവ് ഇനിയും വന്നിട്ടില്ല. അഞ്ച് മണിയ്ക്ക് ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍ വെറും ഇരുപത് മിനുറ്റ് കൊണ്ട് വീട്ടിലെത്തും..ഇവിടേക്ക് സ്ഥലം മാറി വന്നതിനുശേഷം തുടങ്ങിയതാ..ഇടയ്ക്ക് വൈകി വരുന്ന ശീലം..പിന്നെ ഒന്നും പോരാത്തതിന് കഴിഞ്ഞ മാസം മുതല്‍ ഒരു ഫെസ്ബുക്ക് അക്കൌണ്ടും..വീട്ടില്‍ എത്തിയാലും, ബാത്ത് റൂമിലും, വെളുപ്പിന് ഉണര്‍ന്നാലും ഫേസ്ബുക്ക്...നരച്ച് തുടങ്ങിയെങ്കിലും ആളൊരു വിരുതനാ..കല്യാണത്തിന് മുന്പ് ചില പ്രേമങ്ങള്‍, ചുറ്റി കളികള്‍..എന്തായാലും താനും ഫേസ്ബുക്കില്‍ അംഗമായതോടെ ഒരു ബലമായി..നോക്കാമല്ലോ..ഭര്‍ത്താവ് എത്ര നേരം ലൈവ് ആണെന്ന്‍.."പച്ച ലൈറ്റ് തെളിഞ്ഞാല്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് ഉപയോഗത്തിലാണ്,,സൂക്കര്ബെര്ഗ് ലോകത്തുള്ള എല്ലാ ഭാര്യമാര്‍ക്കും വേണ്ടി ഉണ്ടാക്കി വെച്ച സൂത്രം..ഭര്‍ത്താവിന്റെ സൂത്രങ്ങള്‍ ഫേസ്ബുക്ക് കണ്ണിലൂടെ നിരീക്ഷിക്കാന്‍..

                                                         ഭാര്യ വേഗം മൊബൈല്‍ എടുത്ത് ഫേസ്ബുക്ക് എടുത്തു..അതാ കത്തിനില്‍ക്കുന്നു ഭര്‍ത്താവിന്റെ പേരിനു നേരെ പച്ചവെളിച്ചം..അടുത്ത മുറിയില്‍ ഇരുന്ന്‍ പരീക്ഷയ്ക്ക് പഠിക്കുന്ന മകള്‍(മകളുടെ പഠനം ഫേസ്ബുക്ക് വഴി) അമ്മ ഫേസ്ബുക്കില്‍ ഓണ്‍ ലൈന്‍ വന്നതോടെ വേഗം സൈന്‍ ഔട്ട്‌ ചെയ്യ്ത് പുറത്ത് ചാടി..ഭാര്യ വേഗം വൈബറില്‍ നോക്കി..അവിടെയും ഭര്‍ത്താവ് ഓണ്‍ ലൈന്‍..ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു...ആരോടോ സോള്ളി ഇരിക്കുകയായിരിക്കും..ഇന്ന് വരട്ടെ..എല്ലാം തീര്‍ക്കും..ദേഷ്യം ആങ്ങളയോടും തോന്നി..അവന്‍ ഒരുവനാ അളിയന് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ ആഡംബര ഫോണ്‍ സമ്മാനിച്ചത്..ഈയിടെ ഉറക്കത്തില്‍ ഒന്ന് രണ്ട്‌ വട്ടം ചിരിച്ചു..അതിനിടയില്‍ "എന്‍റെ ലീലേ..നിന്‍റെ ഒരു കാര്യം..ഒന്ന്‍ രണ്ട്‌ വട്ടം ഭര്ത്താവിന്റെ മൊബൈല്‍ ഫോണില്‍ ലീലയുടെ മെസ്സേജ് കണ്ടു.."ഗുഡ് മോണിംഗ്"..കൂടെ ജോലി ചെയ്യുന്നവള്‍ ആയിരിക്കും..ചോദിക്കാന്‍ നിന്നില്ല..കള്ളകളി തെളിവോടെ പിടിക്കണം..വീണ്ടും ഭര്ത്താവിന്റെ നേരെയുള്ള പച്ചവെളിച്ചം നോക്കി..ഫോണ്‍ വലിച്ചെറിയാന്‍ തോന്നി.."ഇന്ന് വരട്ടെ ...ഇന്നറിയണം..എല്ലാം"..

                                                        ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്യ്ത് അമ്മ പുറത്ത് വന്നതും മകളുടെ പേരിനു നേരെ പച്ച വെളിച്ചം തെളിഞ്ഞു..അമ്മ അടുക്കളയില്‍ എത്തി ആദ്യം ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച ചായ എടുത്ത് പുറത്ത് കളഞ്ഞു.."ഇന്ന് അങ്ങേര്‍ വന്ന വഴി തന്നെ ചായ മോന്തണ്ട.."മനസ്സില്‍ അതും പറഞ്ഞ് സീരിയല്‍ കാണാന്‍ പോയിരുന്നു..ഇടയ്ക്ക് ഫേസ്ബുക്ക് ബുക്ക് നോക്കി ഭര്‍ത്താവ് ഓണ്‍ ലൈന്‍ ഉണ്ടോയെന്നു ഉറപ്പ് വരുത്തും..മകള്‍ അമ്മയെ ഫേസില്‍ ബുക്കില്‍ കാണുമ്പോള്‍ പുറത്ത് ചാടും, വീണ്ടും വരും..ഒരു തരം കള്ളനും പോലീസും കളി..സമയം പിന്നെയും പിന്നിട്ടു..കുറച്ച് കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ്...

                          "സാര്‍ ഒരല്പം വൈകും..ലീല."
                                                         
                                                      അത് കണ്ടതോടെ ഭാര്യയുടെ പിടി വിട്ടു..തെളിഞ്ഞു കാണുന്ന പച്ച വെളിച്ചം, ലീലയുടെ മെസ്സേജ്..വന്ന നംബരിലെക്ക് തിരിച്ച് വിളിച്ചു..നാവില്‍ നല്ല ഒന്നാന്തരം തെറി വാക്കുകള്‍ ഒരുക്കി വെച്ച്..ഒന്നും, രണ്ടും മൂന്നും വിളികള്‍ക്ക് മറുപടി ഉണ്ടായില്ല..ഒടുവില്‍ അവസാനം ആരു ആണ് ശബ്ദം.. "ഹലോ.."ഒന്നും മിണ്ടാതെ നിന്നപ്പോള്‍ മറു ഭാഗത്ത് നിന്നും അയാള്‍..
                      "മാഡം...പേടിക്കാന്‍ ഒന്നുമില്ല..സാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു സാരി വാങ്ങിക്കാന്‍ പോയതാ..സാര്‍ കാലത്ത് പറഞ്ഞിരുന്നു..ഇന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടു മുട്ടിയതിന്റെ വാര്‍ഷികം ആണെന്ന്..ബാങ്ക് കവലയില്‍ വെച്ച് ഒരു റിക്ഷ..അധികം ഒന്നും സംഭവിച്ചില്ല..കാലിനു ചെറിയ നീര്..ഡോക്ടര്‍ ഇപ്പോള്‍ വരും..വന്നാല്‍ തിരിച്ച് പോരാം.."

                                                            ഭാര്യ ഒന്നും പറയാതെ നിന്ന്..ചുറ്റും പ്രകാശം നഷ്ടമായത് പോലെ..ഭൂമി പിളര്‍ന്നത് പോലെ..എല്ലാം ഇരുട്ടില്‍..കൂടുതല്‍ ഇരുട്ട് അവരുടെ മനസ്സിലേക്ക് പകര്‍ന്ന്‌ അയാള്‍ വീണ്ടും..

                     "ഞാന്‍ തന്നെ സാറിനെ വീട്ടില്‍ കൊണ്ട് വിടാം..പേടിക്കണ്ടാ..ഞാന്‍ സാറിന്റെ ഒപ്പം ജോലി ചെയ്യുന്ന ലീലയാണ്...സോറി ലീലാകൃഷ്ണന്‍.."

                                                         ഭാര്യ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്യ്തു..അപ്പോഴും ഫെസ് ബുക്കില്‍ ഭര്‍ത്താവിന്റെ പേരിനു നേരെ പച്ച വെളിച്ചം കത്തി നിന്നിരുന്നു..
                    
                  

                     














 

2015, ജൂൺ 18, വ്യാഴാഴ്‌ച

''നാലു ചുവരുകള്‍ക്കുള്ളില്‍''

                                              



                         
                                                       " രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ പടര്‍ന്നു..അങ്ങിനെ ഒരു സ്വപ്നം കണ്ടാണ്‌ ഇന്ദു കിടക്കയില്‍ നിന്നും ചാടി ഉണര്‍ന്നത്..കണ്ട സ്വപ്നം സത്യമാകാതിരിക്കാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും..ഒരു വലിയ ദുഃഖം അവള്‍ക്ക് നല്കാന്‍ യാഥാര്‍ത്ഥ്യം കാത്ത് നില്‍ക്കുകയായിരുന്നു..എഴുന്നേറ്റ് അലമാരയില്‍ നിന്നും ദേഷ്യത്തോടെ അതിലേറെ ദുഖത്തോടെ "അത്" തിരയുമ്പോള്‍ ലൈറ്റ് തെളിഞ്ഞു..ഭര്‍ത്താവ്.അയാളുടെ മുഖത്ത് എല്ലാ മാസവും കാണാറുള്ള അതേ പരിഹാസം.."ഒടുവില്‍ അലമാരയില്‍ നിന്നും "അത്" കണ്ടെടുത്ത് ബാത്ത്‌റൂമിലേക്ക്  പോകുമ്പോള്‍  അയാളുടെ ശബ്ദം പുറകില്‍..
          
                  "അപ്പോള്‍ ആ പൈസയും പോയി കിട്ടി.."re proctive surgery"..മാങ്ങാ
തൊലി..പൊളി സിസ്ടിക് ഓവറി..എന്‍റെ സംശയം ഓവറി  തന്നെ ഉണ്ടോന്നാ..?"

                                                     ദേഷ്യം, അയാളോടുള്ള വെറുപ്പ് എല്ലാം തികട്ടി വന്നിട്ടും ഒന്നും പറയാതെ ബാത്ത് റൂമിലേക്ക്..വാഷ് റൂമില്‍ കയറി ഉറക്കെ കരഞ്ഞു.കാലം കുറേ ആയി ഈ അപമാനം സഹിക്കുന്നു. എല്ലാ മാസവും പിരീയ്ട്സ് ആകുമ്പോള്‍ കേട്ടു തുടങ്ങും കുത്ത് വാക്കുകള്‍..പതിനേഴ്‌ വര്‍ഷം ..അതിലെ ഓരോ മാസവും വേദനയുടെ ഒപ്പം അപമാനത്തിന്റെ ശാപ ദിനങ്ങള്‍..ദൈവം തന്ന ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹമില്ല..അതിനാല്‍ എല്ലാം കേട്ട് സഹിച്ച് ജീവിക്കുന്നു..പല വട്ടം പ്രതികരിച്ചു..അത് നയിച്ചത് മര്‍ദ്ദനത്തിലേക്ക്..അയാള്‍ എന്നും പറയുന്ന   ചില വാചകങ്ങള്‍  അതായിരുന്നു മനസ്സിനെ ഏറെ വേദനിപ്പിച്ചത്..

                    "എരുമ തിന്ന് കൊഴുത്ത് മച്ചിയായി..എന്‍റെ കഴിവ് കേടല്ല..ഞാന്‍ കഴിവ് പല വട്ടം തെളിയിച്ചതാ..കല്യാണത്തിന് മുന്‍പ്.ആ കഥ അറിയാമല്ലോ?
വെറുതെ ഞാനൊന്ന്‍ ഉടുമുണ്ട് ഊരി കുടഞ്ഞാല്‍..അത് മതി ശരിയായ പെണ്ണിന് കുളി  തെറ്റാന്‍.."

                                                     കേട്ട് കേട്ട് സഹനം ഒരു പരിധിയ്ക്ക് അപ്പുറം കടന്നപ്പോള്‍  ഒരിക്കല്‍ തിരിച്ച് പറഞ്ഞു..പറയേണ്ടി വന്നു..

           "സ്വന്തം വീട്ടുകാരുടെ മുന്നില്‍ പെങ്ങന്മാരുടെ മുന്നില്‍  ഉടുമുണ്ട് ഊരി കുടഞ്ഞിട്ടുണ്ടോയെന്ന്??

                                                  മറുപടി കിട്ടിയത് തലയില്‍ ആറു സ്ടിച്ചുകള്‍...മനസ്സ് ഉന്മാദത്തിലേക്ക് വഴുതി വീഴുമെന്നു പല വട്ടം തോന്നി.അത്രക്കും ടോര്‍ച്ചര്‍ ചെയ്യുന്ന ചില ദിനങ്ങള്‍.ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത വാക്കുകള്‍...
 അസഹനീയമായ അപമാനങ്ങള്‍. പ്രസവിക്കാന്‍ കഴിയാതെ പോയത് ഒരപരധമായി,ചതിയായി അയാളും, അയാളുടെ കൂടെയുള്ളവരും..ഒരു ജോലി ഉണ്ടായത് ഏക ആശ്വാസം. "വിശേഷം ചോദിക്കുന്നവരുടെ എണ്ണം പണ്ടത്തേക്കാള്‍ കുറവാണ്.''.ചോദിച്ച് മടുത്ത് കാണും. ഒരിക്കല്‍ നല്ല സ്നേഹത്തില്‍ അയാളോട്  ചോദിച്ച ചോദ്യം, അതിനു കിട്ടിയ ഉത്തരം വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല..

                  "നോക്കൂ..നമുക്കൊരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയാലോ??ഞാന്‍ ബാലഭവനില്‍ പോയപ്പോള്‍ കണ്ടു..അതും കൊച്ചു കുഞ്ഞുങ്ങളെ.."

                 "കണ്ടവന്റെ മക്കളെ വളര്‍ത്തേണ്ട ഗതികേട് എനിക്കില്ല..നിന്റെ കഴിവ് കേട് ..അറിയാമല്ലോ എന്‍റെ കൌണ്ട് ആന്‍ഡ്‌ കാലിബര്‍ എന്താണെന്ന്‍..ദത്ത് വേണ്ടാ..നീയൊന്നു സമ്മതിച്ചാല്‍ മതി..വീണ്ടും ഒരു കല്യാണത്തിന്..പത്ത് മാസം കൊണ്ട് സംഗതി നടത്തി ഞാന്‍ കാണിച്ച് തരാം..എന്തായാലും എന്‍റെ  കൊഴപ്പമല്ല.....

                                                         മുഴുവന്‍ കേള്‍ക്കാന്‍ നിലക്കാതെ കാതുകള്‍ പൊത്തി.ദേഷ്യം വന്ന്‍ പുറത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു വീണ്ടും വിഷം പുരണ്ട വാക്കുകള്‍..

                 " ഇനിയൊരു ഓവറി ട്രാന്‍സ്പ്ലാന്റ് പ്ലാന്‍ ചെയ്യുന്നോ...അതും കാണും നിന്റെ കൊടുങ്ങല്ലൂര്‍ കുട്ടികള്‍ നിര്‍മ്മിച്ച് കൊടുക്കും കേന്ദ്രത്തില്‍..ഇല്ലാത്ത സാധനം വെച്ച് പിടിപ്പിക്കാന്‍ പോലീസ് ഏമാത്തി ശ്രമിച്ച് നോക്ക്...മച്ചി പന്നി"

                                                        ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്ന് യൂണിഫോം ധരിക്കുമ്പോള്‍ അയാള്‍ യോഗാസനം ചെയ്യുന്നു..കണ്ണുമടച്ച് മുനിയെ പോലെ ഇരിക്കുന്നു..സര്‍വീസ്സ്  റിവോള്‍വര്‍ കൊണ്ട് ആ തല തകര്‍ക്കാന്‍ തോന്നി.സ്ത്രീ വെറുമൊരു ഉപകരണം മാത്രമായി കാണുന്ന അതി സമര്‍ത്ഥനായ, തിരക്കുള്ള എഞ്ചിനിയര്‍.പ്രസവിച്ച ഉദരത്തോട് പോലും നീതി കാട്ടാതെ സമൂഹത്തിന് മുന്നില്‍ "ലയന്‍സ് ക്ലബ് ചെയര്‍മാനായി" അഭിനയിക്കുന്ന  വെറുമൊരു പകല്‍ മാന്യന്‍.കണ്ണുകള്‍ അടച്ചിട്ടും അയാളുടെ വായ നിശബ്ദമായില്ല..ഇന്ദുവിന്റെ മനസ്സിനെ വീണ്ടും മുറിവുകള്‍ നല്കി  ചില വാക്കുകള്‍..

                "ഒരു മ്യൂച്ചല്‍ പെറ്റീഷന്‍ കൊടുക്കാന്‍ പോലീസ് എരുമ വേഗം  തയ്യാറായിക്കോ...കുടംബകോടതിയില്‍....എന്‍റെ തലമുറ അന്യം നിന്ന് പോകുന്നത് നിന്റെ കഴിവ് കേട് കൊണ്ടാകരുത്.."

                                                       ഒന്നും പറയാതെ വാതില്‍ വലിച്ച് അടച്ച് പുറത്തേക്ക്...ചിന്തിക്കുമ്പോള്‍ ഇയാളുടെ കൂടെ ഇനിയും ജീവിക്കുന്നത് ജീവിതത്തോട് ചെയ്യുന്ന കടുത്ത അനീതി...അത്രയ്ക്കും മടുത്തു.. പുറത്ത് ജീപ്പുമായി  ഡ്രൈവര്‍ മുറ്റത്ത്..കണ്ട വഴി സലൂട്ട്..ജീപ്പില്‍ മുന്‍ സീറ്റില്‍ കയറി ഇരിക്കുമ്പോള്‍ ഇന്ദുവിന് തോന്നി..വീടിനുള്ളില്‍ കിട്ടാത്ത ബഹുമാനം തനിക്ക് ലഭിക്കുന്നത് ജോലിയില്‍ നിന്നാണ്..വനിത ജയിലിന്‍റെ മേധാവി.ജോലി സമയം മാത്രമാണ് ജീവിതത്തില്‍ സുഖം നല്‍കുന്നത്..പല സ്വഭാവക്കാര്‍, പിടിച്ച് പറിക്കാര്‍, കള്ളികള്‍, കൊലപാതകികള്‍, തട്ടിപ്പ് നടത്തിയവര്‍, വ്യഭി ചാരികള്‍..അങ്ങിനെ എത്രെയത്രെ സ്തീ ജന്മങ്ങള്‍. തന്റെ ഒരു നോട്ടത്തില്‍ തല താഴ്ത്തുന്ന കൊടും കുറ്റവാളികള്‍..കാടു കയറിയ ചിന്തയില്‍ നിന്നും വിളിച്ചുണര്‍ത്തിയത് ഡ്രൈവറുടെ വാക്കുകള്‍ ആയിരുന്നു..
          
                 മാഡം..ആ  കൊച്ചിങ്ങളെ കൊന്ന ടെക്നോപാര്‍ക്ക് ജോലിക്കാരി പെണ്ണിനെ റിലീസ് ചെയ്യാന്‍ ഓര്‍ഡര്‍  വന്നൂന്ന് കേട്ട്..?"

                                                 അത് വരെ ചിന്തിച്ചത് എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് ആ വാക്കുകള്‍ കേട്ടത്..നിയമത്തോട് മുഴുവന്‍ ഒരു നിമിഷം കൊണ്ട് വെറുപ്പും, വിദ്വേഷവും മനസ്സില്‍ ജനിച്ചു..ഒരു ക്രൂരയായ സ്ത്രീയെ വെറുതെ വിടുന്ന വികലമായ നിയമം..തെളിവുകള്‍ അതാണ് പ്രധാനം..ചില സമയം നിയമം നല്‍കുന്ന പരിഗണന ...വെറുതെ കൈയും വീശി കുറ്റവാളിക്ക് പുറത്തേക്ക് പോകാനുള്ള വിധി ന്യായങ്ങള്‍..

             മന പൂര്‍വമല്ലാത്ത നരഹത്യ... സാഹചര്യ തെളിവുകള്‍ , അതിന്റെ സ്വാധീനം..അവള്‍ മിടുക്കി..കാമുകന്റെ കൂടെ പോകാന്‍ രണ്ട്‌ മക്കളെ ഒഴിവാക്കാന്‍ കണ്ട മാര്‍ഗ്ഗം..??സ്വന്തം കാറിന്റെ പിന്നില്‍ അതി രാവിലെ കാര്‍  തുടക്കാനെന്ന വ്യാജേന ആ കുഞ്ഞുങ്ങളെ കൊണ്ട് നിര്‍ത്തി കാറില്‍ കയറി റിവേര്‍സ് എടുത്ത്..കാറിനിടയിലും, ചുവരിലും പെട്ട് കുറേ മാംസം മാത്രം..എന്നിട്ട് ഒരു കൂസലുമില്ലാതെ കൈ അബദ്ധം...ഇന്നലെ കോടതിയില്‍ അവളുടെ കാമുകനും വന്നിരുന്നു..വിധി വന്നപ്പോള്‍ എന്തായിരുന്നു ആ രാക്ഷസിയുടെ മുഖത്തെ  ഭാവം....ദുഷ്ടത്തി...കാമം...ഒരു ശരീരത്തില്‍ നിന്നും കിട്ടിയത് മതിയാകാതെ ....എന്തിനു ആ കുരുന്നുകളെ ബലി കൊടുത്തു??കുട്ടികള്‍  ഇല്ലാത്തവര്‍ക്ക് കൊടുക്കാമായിരുന്നു..?

                                                അയാള്‍ വീണ്ടും എന്തോ പറഞ്ഞു..മനസ്സ് എവിടെയോ ആയിരുന്നു..രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ മൊത്തം വ്യാപിച്ചു..ആ ചുവപ്പില്‍ കുട്ടികള്‍ മറഞ്ഞു..
ജയില്‍ കവാടത്തില്‍ എത്തിയപ്പോള്‍ വനിത ജയിലിലെ ഡ്യൂട്ടി ലേഡി ഡോക്ടര്‍..അവര്‍ അടുത്ത് വന്ന്പല്ലിറുക്കി പറഞ്ഞു..

          ''ഇന്ദു സാറേ ആ നശിച്ചവള്‍ എന്നോട് ചോദിക്കുന്നു..മൂന്നാമത് ഒരു പ്ര്ഗ്നന്‍സി ഉടനെ ആകുന്നതില്‍ കുഴപ്പം ഉണ്ടോന്ന്..രണ്ട്‌ കുട്ടികളെ കൊന്നിട്ടും അവള്‍ക്ക് മാറിയിട്ടില്ല..ഇന്ന് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാ..കാമുകന്‍ തെണ്ടിയും..ഇവളെയൊക്കെ വെടി വെച്ച് കൊല്ലണം..രണ്ട്‌ ജീവനുകള്‍ ഇല്ലാതക്കീട്ടു മൂന്നാമത്തെ ഉണ്ടാക്കാനുള്ള വ്യഗ്രത...." A real bitch with cruel mind"

                                                ഇന്ദു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..മുറിയില്‍ കയറി ഇരുന്നു..ചിന്തകള്‍ പിടി വിടുന്നു..ഉന്മാദ ചായ നിറയുന്നു...പല്ലുകള്‍ മുളച്ച് രാക്ഷസനെ പോലെ ഭര്‍ത്താവ്, രാക്ഷസിയെ പോലെ കുട്ടികളെ കൊന്ന അവള്‍...അവര്‍ ചിരിക്കുന്നു...പൊട്ടി ചിരിക്കുന്നു...അവര്‍ക്കിടയില്‍ കുട്ടികള്‍...പിറന്നവരും,പിറക്കാന്‍ ഇരിക്കുന്നവരും....വനിത വാര്‍ഡന്‍ വന്ന്മുന്നില്‍ വന്ന് സലൂട്ട്‌ ചൈയ്തപ്പോള്‍ ചിന്തയില്‍ അലഞ്ഞ ഭ്രാന്തമായ്  മനസ്സിനെ തിരികെ കൊണ്ട് വന്നു..

           "മാഡം..ആ 13-ലെ പെണ്ണ്..കാര്‍ ഇടിച്ച കേസിലെ പെണ്ണ് പോകാന്‍ തിരക്ക് കൂട്ടുന്നു..അണിഞ്ഞൊരുങ്ങികാത്തിരിപ്പ്കാലത്ത്  മൊതല് തൊടങ്ങീതാ...."

             "പറഞ്ഞയക്കാം..പറഞ്ഞയക്കണം..ഞാന്‍ പോയി ഒന്ന്‍ കണ്ടിട്ട് വരാം..നിങ്ങള്‍ ആരും വരണ്ടാ..

                                                ഒരു ഉറച്ച തീരുമാനം ഇന്ദു വിന്‍റെ ഭ്രാന്ത് പടര്‍ന്ന മുഖത്ത്..സെല്ലിനുള്ളില്‍ കയറുമ്പോള്‍ അവള്‍ ഒരുങ്ങിയിരിക്കുന്നു..നിയമത്തെ മറി കടന്ന സന്തോഷം മുഖത്ത്..ഒപ്പം എല്ലാം പ്ലാന്‍ ചെയ്ത പോലെ, എല്ലാം ഭംഗി  ആയി തീര്‍ന്നതിന്റെ വിശ്വാസവും, സന്തോഷവും...ഇന്ദുവിനെ കണ്ടതും അവളുടെ മുഖത്ത് പുച്ഛരസം..
                    
               "ഓ..നീ രക്ഷപെട്ടു അല്ലെ??സത്യത്തില്‍ നിനയ്ക്ക് ഒരി തരി വിഷമം പോലുമില്ലേ..മാലാഖമാരെ പോലെ രണ്ട്‌ ഓമന പിഞ്ചു മക്കളെ ഇല്ലാതാക്കീട്ടു..നഷ്ടപ്പെടുതീട്ടു..ചതരച്ചില്ലേ...കുട്ടികളില്ലാത്ത ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ??ഇന്ന് നീ പുറത്ത് പോയാല്‍ എല്ലാം പ്ലാന്‍ ചെയ്ത പോലെ കാമുകനുമായി സാധിക്കും അല്ലെ? പിന്നെ സുഖ ജീവിതം..വല്ലപ്പോഴും കിട്ടുന്ന സുഖം...പച്ചയായ കാമം അതിന്റെ സുഖം.....വീണ്ടും കുട്ടികള്‍..കുറേ കഴിയുമ്പോള്‍ കാമുകന്റെ സ്ഥാനത്ത് മറ്റാരെങ്കിലും...അപ്പോള്‍ കുട്ടികള്‍  വീണ്ടും ഭാരം..വീണ്ടും കാര്‍ റിവേഴ്സ്..മനപ്പൂര്‍വം അല്ലാത്ത നരഹത്യ..നിയമത്തിന്‍റെ അദൃശ്യമായ ആനുകൂല്യം..പിന്നെയും സുഖങ്ങള്‍..

                                                ഇന്ദു മാറുകയായിരുന്നു. ഒരു കാളി ബിംബത്തിന്റെ വേഷ പകര്‍ച്ച..അവള്‍ക്ക് മുന്നില്‍ ചോരയുടെ നിറം...ഭര്‍ത്താവിന്‍റെ വിഷം നിറച്ച വാക്കുകള്‍..ചുവരില്‍ പറ്റി പിടിച്ച മംസ കഷ്ണങ്ങള്‍..കരയുന്ന പിഞ്ചു കുഞ്ഞ്..ഇന്ദുവിന്റെ നോട്ടം തീ ജ്വാല പോലെ..മനസ്സ് പിടി വിട്ട് എവിടെയോ ...എവിടെയോ.....ഉന്മാദം...ക്രോധം...പക....അത് കണ്ട് ആ സ്ത്രീ ഭയന്നു..അവര്‍ പേടിയോടെ പറഞ്ഞു.. "എനിക്ക് പോണം". ഇന്ദു ചിരിച്ചു.ക്രൂരമായ  ഒരു ചിരി..അരക്ഷിതമായ ജീവിതം...അതില്‍ നിന്നും മോചനം...

               "പോണം ...പോകണം...ആത്മാവ് മാത്രം പുറത്ത് പോട്ടെ..നശിച്ച ശരീരം പോകാന്‍ ഞാന്‍ അനുവദിക്കില്ല..നിയമം ഏതോ ഒരു വക്കീലിന്‍റെ വാക്കുകള്‍ കേട്ട് നിന്നെ നിരപരാധിയാക്കി.അത് വലിയ അപരാദം..നീ പോകണം, പോയെ തീരു...കാമം തേടി ആത്മാവ് മാത്രം അലയട്ടെ..നീ  അവന് കരുതി വെച്ച ദേഹം മണ്ണില്‍ ചേര്‍ന്ന്‍ പുഴുവരിക്കട്ടെ...

                                               പോക്കറ്റില്‍ നിന്നും സര്‍വീസ് റിവോള്‍വര്‍ എടുത്ത് കണ്ണുകള്‍ അടച്ച് പിടിച്ച്..ചോരയും, തലച്ചോറും ചുമരില്‍ പതിച്ച് ഒരു ഭീകര ചിത്രം തീര്‍ത്തു..ഇന്ദു ആരോടെന്നില്ലാതെ ഉന്മാദം കലര്‍ന്ന ചിരിയോടെ സ്വയം പറഞ്ഞു...
          
               "ഇനിയെനിക്ക് ഈ നാലു ചുവരുകള്‍ ധാരാളം..അയാളുടെ വീടിന്റെ ചുമരിനേക്കാള്‍ സുഖവും, സംതൃപ്തിയും ഇവിടെ ലഭ്യം.."

                                            ഇന്ദു ചിരിച്ചു.....സന്തോഷം കൊണ്ട് ഒരു പൊട്ടി ചിരി...മനസ്സ് പിടി വിട്ടു പോയ ഒരു ഉന്മാദ ചിരി...അത് നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും ഒരു വേദനയായ്..വിലാപമായ്...പുറത്തേക്ക്...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...












            ‍

2015, ജൂൺ 17, ബുധനാഴ്‌ച

അയാള്‍ ആരായിരുന്നു?




    അയാള്‍ ആരായിരുന്നു??? ഇന്നും അറിയില്ല..                                              അയാള്‍ ആരായിരുന്നുവെന്ന്??
    അയാളുടെ പേരൊ, നാടോ, മതമോ,  ഇതൊന്നും എനിക്കറിയില്ല...
    ഒന്ന് മാത്രം അറിയാം....മരിച്ചു കൊണ്ടിരുന്ന ആ മനുഷ്യനെ രക്ഷിച്ചവരില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവരില്‍  ഒരാള്‍  ഞാനാണ്...

    വിദേശത്ത്‌ നിന്നും വന്നാല്‍ ആദ്യം പ്ലാന്‍ ചെയ്യുക മൂകാംബികാ യാത്രയാണ്..

    എല്ലാ തവണയും ആരെങ്കിലും കുട്ടിനുണ്ടാകും..കൂട്ടുക്കാര്‍....ആ വര്‍ഷം ഞാന്‍ തനിച്ച് ബസ്സിലായിരുന്നു യാത്ര..എട്ടു വര്ഷം മുമ്പ്...

    കണ്ണുരില്‍ ഡിപ്പോയില്‍ നിന്നും സര്‍ക്കാര്‍ വണ്ടിയില്‍ രാത്രിയില്‍ യാത്ര തിരിച്ച വണ്ടിയില്‍, യാത്രക്കാര്‍ വളരെ കുറവായിരുന്നു..ഒരു തണുത്ത മഴ പൈയ്തൊഴിഞ്ഞ സന്ധ്യയുടെ കുളിരും പേറിയുള്ള യാത്ര..

    പരസ്പരം അറിയാത്തവര്‍, പല ദേശക്കാര്‍....മൗനം നിറഞ്ഞ ബസ്സിനുള്ളില്‍ ബസ്സിന്‍റെ മൂളല്‍ മാത്രം ..പിന്നെ ഇടയില്‍ മുഴങ്ങുന്ന ഹോണ്‍ ശബ്ദവും...

    പള്ളിക്കുന്നു കഴിഞ്ഞത് മുതല്‍ എന്റെ മുന്നിലെ സീറ്റിലെ യാത്രക്കാരന്‍ അസ്വഭാവികമായി ചില അസ്വസ്ഥകള്‍ കാണിക്കാന്‍ തുടങ്ങി...ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്ന അയാളുടെ അസ്വഭാവിക ചലനം ശ്രദ്ധിച്ച് മുന്‍വിധിയോടെ പിന്നില്‍ നിന്നും ആരോ കമന്റടിച്ചു...

    "കള്ളും കുടിച്ച് പൂസായിട്ട്...ഓരോരുത്തന്മാര്‍ വരും..."

    കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ ചലനങ്ങള്‍ വേദന നിറയുന്നത് പോലെ എനിക്ക് തോന്നി..ജീവന് വേണ്ടിയുള്ള പോരാട്ടം പോലെ...

    അയാള്‍ വിറക്കുന്ന കാഴ്ച കണ്ടു ഞാന്‍ ചാടിയെഴുന്നേറ്റു...
    അടുത്തെത്തിയപ്പോഴേക്കും അയാള്‍ വാടി തളര്‍ന്നിരുന്നു....

    വിയര്‍ക്കുന്ന  കൈകളില്‍ മരണത്തിന്റെ തണുപ്പ് പടരാന്‍ തുടങ്ങിയിക്കുന്നു..ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍..

    എന്റെ പുറകില്‍ നിന്നും  അയാളുടെ അടുത്തേക്ക് വന്ന  കുടെ വന്ന ചെറുപ്പക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു...

    "അറ്റാക്കാണ്"

    ഞങ്ങള്‍ അയാളുടെ കൈക്കാലുകള്‍ തിരുമ്മാന്‍ തുടങ്ങി..

    പരിയാരം മെഡിക്കല്‍ കോളേജിന്റെ സമിപത്ത് എവിടെയോ ആയിരുന്നു  ബസ്സ്...

    ഡ്രൈവര്‍ ഒന്നുമാലോചിക്കാതെ മെഡിക്കല്‍ കോളെജിലേക്ക് തിരിച്ചു..
    അത്യാഹിത വാര്‍ഡിന്റെ മുന്നില്‍ അയാളെയും പൊക്കിയെടുത്ത് ചാടിയിറങ്ങി..

    അപ്പോഴും..അയാള്‍ ജിവന് വേണ്ടി പോരാടുന്നുണ്ടായിരുന്നു....
    അയാളുടെ കണ്ണുകള്‍ എല്ലാവരേയും നോക്കിയത് പോലെ ..ആപത്തില്‍ സഹായിച്ചതിന് നന്ദി നല്‍കിയത് പോലെ..

    ഞങ്ങള്‍ ബസ്സ് യാത്രക്കാര്‍ മാത്രമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്ടര്‍ യാത്ര തുടരാന്‍ അനുവദിച്ചു...

    അതിനിടയില്‍ ഒരു നേഴ്സ് അയാളുടെ മൊബൈലുമായി എന്റെ അടുത്തെത്തി..ആ മൊബൈലില്‍ കണ്ട ആദ്യ നമ്പരിലേക്ക് ഞാന്‍ വിളിച്ചു..
    ഫോണെടുത്ത വ്യക്തിയോട് കാര്യം പറഞ്ഞു...

    ഞാന്‍ വിളിച്ചത് കോഴിക്കോടോ,കണ്ണുരോ ഉള്ള പത്രപ്രവര്‍ത്തകനെ ആയിരുന്നു..

    ഒന്ന് മാത്രം മനസ്സിലായി...അപകടത്തില്‍ പെട്ടയാള്‍..ഏതോ പത്രത്തില്‍ ജോലിക്കാരനാണെന്ന്  ആണെന്ന് മാത്രം...അതും സംശയം..എങ്കിലും രൂപവും, ഭാവവും വെച്ച് ഫോണ്‍ എടുത്ത വ്യക്തി അയാളെ തിരിച്ചറിഞ്ഞു...അന്ന്‍ പേര് ആ വ്യക്തി പറഞ്ഞെങ്കിലും ഓര്‍മ്മയില്‍ തങ്ങിയില്ല..

    തിരിച്ച് യാത്ര തുടരുമ്പോള്‍ ആരോ പറയുന്നുണ്ടായിരുന്നു..

    "അയാള് ആയുസ്സിന് ബലോള്ള ഒരുത്തനാ..അല്ലെങ്കില്‍ ആരും തിരിച്ചറിയാതെ ഈ ബസ്സിലിരുന്ന് മരിച്ചേനെ...
    .
    മുകാംബിക ദേവിയെ കണ്ടു പിറ്റേന്ന് തിരിച്ച് പോരുമ്പോള്‍ രാത്രിയേറെ വൈകിയിട്ടും ഞാന്‍ അന്നത്തെ കണ്ണൂര്‍ എഡിഷന്‍ പത്രം ഒരു കടയില്‍ നിന്നും വാങ്ങി..

    ചരമകോളത്തില്‍ നോക്കി...ആ മുഖമില്ല...

    സന്തോഷത്തോടെ യാത്ര തുടര്‍ന്ന്‍..ഒപ്പം അഭിമാനത്തോടെ...ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സുഖം...അത് അന്ന് അനുഭവിച്ചറിഞ്ഞു.. ഒപ്പം ദേവി സന്നിധിയില്‍ നിന്നും കിട്ടിയതിനേക്കാള്‍ പതിമടങ്ങ്‌ ഊര്‍ജ്ജവും, മാനസിക സന്തോഷവും കൈ വന്ന ദിവസം../

    പലപ്പോഴും തോന്നിയിട്ടുണ്ട്..ഒരു അപകടത്തില്‍ പെടുന്നവര്‍ക്ക് നേരെ മൊബൈല്‍ ക്യാമറ കണ്ണുകള്‍ കൊണ്ട് മാത്രം പ്രതികരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ അവസ്ഥയെ പറ്റി...അപകട ഘട്ടത്തില്‍  ആദ്യം വേണ്ടത് സഹജീവികളുടെ സഹായമാണ്..,മറക്കരുത്..

    നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ വരാം...

    അയാള്‍ ആരാണെന്നു ഇപ്പോഴുമറിയില്ല...
    പിന്നീട് അന്വേക്ഷിക്കാന്‍ മുതിര്‍ന്നില്ല...എന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ അന്നത്തെ ദിവസത്തിലേക്ക് വെറുതെ തിരിഞ്ഞ് നോക്കുമ്പോള്‍ 
    ഒരു കൗതുകം...

    അദ്ദേഹം ആരായിരുന്നു??
     ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും.....
    ഏതെങ്കിലും പത്രത്തില്‍ ജോലി ചെയ്യുന്നുണ്ടാകാം..

    അത് പോലെ അന്ന്‍ ബസ്സോടിച്ച കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍, അതിലെ യാത്രക്കാര്‍, അതിലെ നല്ലവരായ യാത്രക്കാര്‍, പരിയാരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍...നെഴ്സുന്മാര്‍...അവരും ഓര്‍ക്കുന്നുണ്ടാകുമോ ആ ഒരു സംഭവത്തെ കുറിച്ച്....

    അത് പോലെ കണ്ണൂരോ, കോഴിക്കോടോ താമസിച്ചിരുന്ന അദ്ദേഹവും..
    ചിലപ്പോള്‍ എങ്കിലും അന്നത്തെ ദിവസം ഓര്‍ക്കുണ്ടാകാം.....
    ജിവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ബസ്സിനെയും,യാത്രക്കാരെയും..

    ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....
    dilharish@yahoo.com 
    http://harishkdlr.blogspot.com/
    0062-8116913769

    NB:- ഇത് വായിക്കുന്നവരില്‍ ആ പത്രക്കാരന്‍ ഉണ്ടെങ്കില്‍, ഒന്ന്‍ കണ്ടെങ്കില്‍, ആശിച്ച് പോകുന്നു..ഇപ്പോള്‍ ഒരു വട്ടം കൂടി ആ സഹജീവിയെ കാണാന്‍ ഒരു മോഹം.....

തോമസ്കുട്ടീ........വിട്ടോടാ...

     it was a Sunday morning on December..two friends decided to ride on the bike through a hill station.
    while they reach near the bridge crossing the river... found"
    "one pretty well dressed young women with charming beauty shape standing on the hand rail of the bridge and watching downwards to the river..."
    they stop and get down from the bike..
    one ask to her "hi....beauty what you are doing here???"...
    she given the answer with tears "going to commit suicide"
    the second one..."oho....hang on...why??? you looks so good.
    she wipe the tears "that is my problem..my parents...really they don't like me''
    the friends watch each other...and the first one hold her hand and ...
    " any way before the suicide can you please come down and give a big hug and kiss to my friend, he really need "
    she come down and " yaa sure....i will"
    both of them started a big a long kiss...they forgot themselves, they forgot the man standing in front, they forgot everything.....
    finally after 10 minutes after long big kiss the man watch in her face and break the big silence between..
    " amazing... i never got this feeling ever before in my life..i don't want to leave you to commit suicide.i will talk with your parents, even i am ready to marry you"
    she started crying again....."no my parents they don't like me.."
    "why what the reason my young beauty, you are awesome my little chicky??"
    she said: "they are not allowing me to dress and make up and live like a women!!!'' .
    kissed man fade out on that words....second man whispered on his shocked face ..."holy shit..this .............................is................ LADY BOY"
    he roared.............
    "  തോമസ്കുട്ടീ........വിട്ടോടാ..."

മരുന്ന്

    ജനുവരിയിലെ ലീവ് റൊട്ടേഷന്‍ സമയത്ത് ഒരു വൈകുന്നേരം.....ഒരു മരുന്ന്‍ വാങ്ങാന്‍ കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലത്തെ മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ സൈക്കിളില്‍ ഒരാള്‍ അവിടേക്ക് വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ "കുടിച്ച് പൂസായി വരുന്നതാണെന്ന് മനസ്സിലായി..കാലിലെ വള്ളി പൊട്ടിയ ചെരുപ്പ് വലിച്ചിഴച്ച് കയറി വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ തന്നെ മെഡിക്കല്‍ ഷോപ്പുടമയുടെ നെറ്റി ചുളിഞ്ഞു..പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് തുറന്നു മൂന്ന്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ എടുത്ത് കയ്യിലെടുത്ത് പേഴ്സില്...‍ നിന്നും ചില്ലറ തപ്പികൊണ്ട് കുഴഞ്ഞ സ്വരത്തില്‍ "പനിയ്കുള്ള മരുന്നു വേണം??" ഷോപ്പുടമ ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ ഒന്നര വയസ്സുള്ള അയാളുടെ കുട്ടിയ്ക്കാനെന്നും, കുട്ടിയ്ക്ക് തീ പൊള്ളുന്ന പനിയുണ്ടെന്നും വിദ്വാന്‍ ഉത്തരം നല്കി. ഡോക്ടറുടെ ചീട്ട് വേണമെന്നും അതില്ലാതെ മരുന്ന്‍ നല്‍കില്ലെന്ന് തീരത്ത് പറഞ്ഞപ്പോള്‍ അയാള്‍ വിഷമത്തോടെ പറഞ്ഞു..
    "ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കയ്യില്‍ പൈസയില്ലെന്നും കടം വാങ്ങിയ പൈസ അതിനു തികയില്ലെന്നും മറ്റും..." എന്തായാലും ഷോപ്പുടമ മരുന്ന്‍ നല്‍കില്ലെന്ന് ഉറപ്പാക്കിയപ്പോള്‍ അയാള്‍ പോകാന്‍ ആരംഭിച്ചു.."ഗൌരി ശങ്കര്‍ നേഴ്സിംഗ് ഹോമിലെ ഡ്യൂട്ടി ഡോക്ടറെ കണ്ട് ചീട്ടു വാങ്ങി വരാമെന്നും പറഞ്ഞു സൈക്കിള്‍ എടുത്ത് അയാള്‍ ഇരുട്ടിലേക്ക് മറഞ്ഞു..എന്റെ മരുന്നും വാങ്ങി ഞാനും വണ്ടിയെടുത്ത് കുറച്ച് കഴിഞ്ഞു അയാള്‍ പോയ വഴിയെ മുന്നോട്ട് പോയി..ശില്പി തിയറ്ററിന്റെ അടുത്ത് എത്തിയപ്പോള്‍ കാറിന്റെ വെളിച്ചത്തില്‍ അയാളെ ഞാന്‍ കണ്ടു..അയാളുടെ യാത്ര "palace en paradice" ബാറിലേക്ക് ആയിരുന്നു..അവിടെ അയാളെ കാത്ത് അയാളുടെ അസുഖത്തുനുള്ള ഡോക്ടറും, മരുന്നും...ഒരു നിമിഷം ആ മനുഷ്യനോട് വല്ലാത്ത വെറുപ്പ് തോന്നി..ഒപ്പം മായ്ച് കളയകനകാത്ത ഒരു ചിത്രവും "പനിയോടെ തളര്‍ന്നുറങ്ങുന്ന ഒരു കുഞ്ഞു..മരുന്നിനു വേണ്ടി കാത്തിരിക്കുന്ന ഒരമ്മ...."

യാത്ര....

        രീപോസ്റ്റ്...

                   യാത്ര....യാത്രകള്‍
അന്നും,ഇന്നും,എന്നും എനിക്കിഷ്ടമാണ്...
ബാല്യത്തിലെ ചില യാത്രകള്‍,
ഉപഭൂഖണ്ഡത്തില്‍ നിന്നും ഇന്ന്‍  ഏഷ്യ പസഫിക്ക് രാജ്യങ്ങളിലേക്കുള്ള ആകാശ യാത്രകളില്‍ ഇല്ല...

               അമ്മയുടെ കൈ പിടിച്ച് അമ്മവീടിരിക്കുന്ന ഇരിഞ്ഞാലക്കുട സമീപമുള്ള നടവരമ്പ് യാത്രകള്‍...അതിന്റെ സുഖം..ഓര്‍മ്മ..
ബാലനുബോധിനി സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും കെ.കെ. മേനോന്‍ ബസ്സില്‍ ആയിരിക്കും മിക്കവാറും യാത്ര തുടങ്ങുന്നത്...
ബസ്സില്‍ അമ്മയുടെ കൂടെ കയറിയാല്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കാം..മഴയുണ്ടാകുമ്പോഴും മുന്നിലുള്ള കാഴ്ചകള്‍ കാണാം..മഴ തുള്ളികള്‍ വീണ് അവ്യക്തമായ ഗ്ലാസ്സിലൂടെ നോക്കിയാല്‍ കടകളുടെ ബോര്‍ഡും, നഗരത്തിലെ കടകളുടെ പരസ്യ ബോര്‍ഡും, സിനിമ പോസ്റ്ററുകളും വായിക്കാം...മഴയുടെ നനുത്ത സ്പര്‍ശം ഏറ്റ് കാണുന്ന ആ കാഴ്ചകള്‍ ബാല്യ മനസ്സിന് നല്‍കുന്ന ആ സുഖം ..

                  മുന്നില്‍ ഇരുന്നാല്‍  കൊമ്പന്‍മീശ ഡ്രൈവറുടെ ഡ്രൈവിംഗ് ആസ്വദിക്കാം...അയാള്‍ സ്ടീയരിംഗ്  വീല്‍ തിരിക്കുനന്നതും, ഗിയര്‍  മാറുന്നതും, ഹോണ്‍ മുഴക്കുന്നതും, വാച്ചില്‍ നോക്കി വേഗം നിയന്തിക്കുന്നതും, ഒരു കണ്ണാടി ചില്ലില്ലൂടെ ലോകം നോക്കി കാണുന്നതും കണ്ടിരിക്കാന്‍ നല്ല രസമാണ്..പിന്നെ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ കാണാം..ചേരമാന്‍ പള്ളിയുടെ അടുത്തെത്തുമ്പോള്‍ പള്ളി മിനാരത്തിലെക്ക് ഒന്ന് നോക്കും.."അച്ചന്‍ പറഞ്ഞു തന്ന അറിവാണ് ആ നോട്ടത്തിനു മുന്നില്‍...ഇന്ത്യയെന്ന എന്റെ മഹാരാജ്യത്തിലെ ആദ്യത്തെ മസ്ജിദ്‌..ബസ്സ് അല്പം മുന്നിലേക്ക് പോകുമ്പോള്‍ പള്ളി കബര്‍സ്ഥാന്‍ കാണാം..പള്ളിക്കാട്..അവിടെ മുതല്‍ ഭീതിയാണ്..

            മീസാന്‍ കല്ലുകളെയും, ചില സ്ഥലത്ത് ഇളകി കിടക്കുന്ന പുതു മണ്ണിനെയും,ശീമ കോന്ന മരങ്ങളേയും നോക്കും..പിന്നെ മുഖം തിരിക്കും..കൊടുങ്ങല്ലൂര്‍ പട്ടണം ചുറ്റി തിരിയുമ്പോഴും ഈ ഭീതി മറ്റൊരു രൂപത്തില്‍ കടന്നു വരും..കുരുംബ കാവില്‍ നിന്നും ഇടയ്ക്ക് മുഴങ്ങുന്ന കതിന വെടി...അത് കേള്‍ക്കുമ്പോള്‍ ചെവി പതുക്കെ അടച്ച് പിടിക്കും..നഗരം ചുറ്റി തിരിഞ്ഞു ചന്തപ്പുരയില്‍ എത്തിയാലും ചെവി അടച്ചു പിടിച്ചിരിക്കും..പിന്നെ ചുറ്റും നോക്കി പതുക്കെ ചെവിയില്‍ നിന്നും വിരലുകള്‍ എടുക്കും..കബര്‍ സ്ഥാന്‍ കാഴ്ചയേക്കാള്‍ എനിക്ക് ഭയമായിരുന്നു കതിനയുടെ മുഴക്കം..

           പട്ടണം വിട്ടു പുല്ലൂറ്റ് പാലമെത്തുമ്പോള്‍ വീണ്ടും സന്തോഷം തിരിച്ചെത്തും, കനോലി കാലിന്റെ കൈ വഴികള്‍.വലത് ഭാഗത്തേക്ക് നോക്കിയാല്‍ തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ ഒരു വലിയ മരം കാണാം..കോട്ടപ്പുറം കോട്ടയുടെ സ്മരണകള്‍ക്ക് ജീവനേകി വളര്‍ന്നു നില്‍ക്കുന്ന മരം,,വിദേശ അധിനിവേശം കണ്ട മഹാ മരം.. കോട്ട ക്ണ്ടിട്ടിലെങ്കിലും, ആ മരം കാണുമ്പോള്‍ കണ്ട ഒരു പ്രതീതി...പിന്നെ ചെറു വഞ്ചികളും, ചീന വലകളും..പാലം കടക്കുമ്പോള്‍ തന്നെ ഇടത്തേക്ക് നോക്കും..മഹാരാജ സോമില്‍ പരിസരത്ത് അവരുടെ ആനയെ കാണാം..തടി പിടിക്കുന്ന കാഴ്ചയും ചിലപ്പോള്‍ കണ്ടെന്നു വരാം.

            പിന്നെ കണ്ടിട്ടില്ലാത്ത മറ്റൊരു കൗതുകം കെ.കെ.ടി.എം. കോളേജ് ആണ്..പുല്ലൂറ്റ്  ക്ഷേത്രത്തിനടുത്തെ വളവ് തിരിയുമ്പോള്‍ വെളുത്ത് ചായം പൂശിയ ഒരു കെട്ടിടത്തിന്‍റെ ഒരു മങ്ങിയ കാഴ്ച കാണാം,, പിന്നെ അല്പം മുന്നോട്ട് നീങ്ങിയാല്‍ ഒരു പാടു കഥകള്‍ ഉറങ്ങുന്ന മണ്‍ പാത കാണാം..പ്രണയവും,സന്തോഷവും,വിരഹവും,സമരകഥകളും ഉറങ്ങുന്ന കോളേജിന്റെ പാതയും പിന്നിട്ട്,എല്ലാ ഊര്‍ജ്ജവും വിനിയോഗിച്ച് നാരായണ മംഗലം കയറ്റവും കയറി മുന്നിലേക്ക് പോകുമ്പോള്‍ വലിയ വാട്ടര്‍ ടാങ്ക്..കൊടുങ്ങല്ലൂര്‍ മുഴുവന്‍ ജലസമ്പത്ത് വിതരണം ചെയ്യുന്ന ആ ടാങ്കിന്റെ തൊട്ടു അരികിലാണ് വി.കെ.രാജന്‍ എം.എല്‍.എ യുടെ വീട്..അങ്ങോട്ട് നോക്കും..

            ഒരു വലിയ കയറ്റം കയറി ഇറങ്ങി ചെല്ലുന്നത്കരൂപടന്ന പാലത്തിലേക്ക്...അവിടെ എത്തുമ്പോള്‍ അറിയാതെ മൂക്ക് പൊത്തി പിടിച്ച് പുഴയില്‍ ചീയാന്‍ വിധിച്ച തേങ്ങ തൊണ്ടിനെയും, ചൂളയില്‍ വെന്തുരകാന്‍ വിധിച്ച കക്കയേയും,ആ വേദനയുടെ പ്രതിബിംഭമായ വെളുത്ത പുകച്ചുരുളിനെയും നോക്കിയിരിക്കും...പിന്നെ രണ്ടു വളവുകളും, ഒരു പാടവും, വെള്ളങ്ങല്ലുരും കടന്നാല്‍ അമ്മ പഠിച്ച നടവരമ്പ് സ്കൂള്‍ കാണാനാകും..അവിടെ എത്തുമ്പോള്‍ മസസ്സില്‍ വിഷമം പടര്‍ന്നു തുടങ്ങും.. അടുത്ത സ്റ്റോപ്പില്‍ ഞങ്ങളുടെ യാത്ര അവസാനിക്കും..ബസ്സ്‌ പിന്നേയ്യും പോകും..ഞാന്‍ അന്ന് കണ്ടിട്ടിലാത്ത ഇരിഞ്ഞാലകുടയും കടന്ന്‍ പൂരനഗരമായ തൃശൂര്‍ വരെ...ബസ്സില്‍ നിന്നും ഇറങ്ങിയാല്‍ പിന്നെ കുറച്ച് നടക്കണം..ആ നടത്തം സന്തോഷം തിരികെ കൊണ്ട് വരും...ഒരു കയറ്റം കയറി ചെല്ലുമ്പോള്‍ പാടത്തിന്റെ അക്കരെ ദൂരെ ഇരിഞ്ഞാലക്കുട ടെലിഫോണ്‍ എക്സ്ചേഞ്ച് വളപ്പിലെ കൂറ്റന്‍ ടവര്‍ കാണാം..അത് കാണുമ്പോള്‍ കണ്ടിട്ടില്ലാത്ത ആ ദേശം കണ്ട ഒരു അനുഭൂതി...തിരിഞ്ഞു തിരിഞ്ഞ് നോക്കി നടക്കുമ്പോള്‍ മനസ്സ് പറയും..ഒരിക്കല്‍ ഞാന്‍ ആ നഗരത്തില്‍ പോകും...കാലം എത്ര മുന്നോട്ട് പോയാലും ഒരിക്കലും   മറക്കാനാകില്ല ആ യാത്രകള്‍..

ഇന്ന്...

          കാലം മാറി, കഥ മാറി, പ്രകൃതി മാറി,കാഴ്ചകളും, കാഴ്ചപ്പാടുകളും മാറി...എന്നാലും പഴയ ആ .ഓര്‍മ്മകള്‍ അത് മാറിയിട്ടില്ല..മനസ്സിലെ മണിച്ചെപ്പില്‍ സൂക്ഷിച്ച ആ ഓര്‍മ്മകള്‍ തിരിച്ചെടുക്കുമ്പോള്‍ വീണ്ടും ബാല്യത്തിലേക്ക്...ആ ഓര്‍മ്മകള്‍...അത് മരണം വരെ കൂടെയുണ്ടാകും...തിരക്ക് നിറഞ്ഞ ഈ ജീവിത പാച്ചിലില്‍ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും കുളിര്‍മ നല്‍കാന്‍...!!

ഞാനോത്ത പറമ്പിലെ തെങ്ങ്..."


    ഞങ്ങളുടെ തറവാട്ട് പറമ്പില്‍ ഒരു വലിയ തെങ്ങുണ്ടായിരുന്നു...
    ഒരു വലിയ വൃക്ഷ സ്മാരകം പോലെ കാലത്തെ അതിജീവിച്ച്
    ഒരു രാജവൃക്ഷം പോലെ കല്പവൃക്ഷ്ങ്ങള്‍ക്കും, കവുങ്ങുകള്‍ക്കുമിടയില്‍......
    ആ തെങ്ങിന്റെ പ്രായം എനിക്കറിയുന്ന എന്റെ വംശ വൃക്ഷാവലിയോളം കാണും..എന്റെ അഞ്ചു മുന്‍ തലമുറകള്‍ വളര്‍ത്തിയെടുത്ത മഹാവൃക്ഷം..
    "THEVALIL ആണ്ടി മകന്‍ കോരു മകന്‍ രാമന്‍ മകന്‍ ഗോവിന്ദന്‍ മകന്‍ അനന്തകൃഷ്ണന്‍ മകന്‍ ഹരീഷ് വരെ നീളുന്ന വംശാവലി കണ്ട കല്പവൃക്ഷം,,
    ആ മരം ഒരു ആവാസ വ്യവസ്ഥ ആയിരുന്നു,,
    "ഒരു പരുന്ത്‌ കുടുംബം തെങ്ങിന്‍ തലപ്പില്‍, കൂറെ മൈന കുടുംബങ്ങളും, ഒരു തേനീച്ച സമൂഹം തടിയിലെ പൊത്തുകളില്‍, താഴെ ഓന്ത്‌, പല്ലി, അരണ, പെരുച്ചാഴി, പല തരം ഉറുമ്പുകള്‍ എന്നിവ..പിന്നെ രാത്രി കാലത്ത്‌ മാത്രം വിരുന്നു വരുന്ന മൂങ്ങയും,വവ്വാലുകളും..പരസ്പരം മത്സരിക്കാതെ ഒരുമയോടെ..ഒരു വൃക്ഷ തണലില്‍..
    തെങ്ങ് കയറാന്‍ വരുന്നവര്‍ക്ക്‌ ആ തെങ്ങിനെ ഭയമായിരുന്നു..
    അതിന്റെ രാക്ഷസ ഉയരവും, തേനീച്ച സമൂഹവും ആയിരുന്നു ഭീതി ഹേതു..
    എങ്കിലും "മൂപ്പനായ" തെങ്ങ് കയറ്റക്കാരന്‍ അതില്‍ കയറുമായിരുന്നു...
    മുഴുത്ത തൊടത്തി തേങ്ങകളുടെ കൂട്ടത്തില്‍ മധുരം നിറച്ച കരിക്കുകള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി ആ മരത്തില്‍ നിന്നും വെട്ടി തരും..പിന്നെ പറയും..."ആ മരത്തിന്‍റെ മുകളിരുന്നാല്‍ അഴീകോട് കടപ്പുറത്തെ ലൈറ്റ് ഹൗസും, കിഴക്കന്‍ ആനമല നിരകളും കാണാമെന്നും,മറ്റൊരു മരത്തിലും കയറിയാല്‍ ഈ ആകാശ കാഴ്ചകള്‍ കാണാനാകില്ലെന്നും...പിന്നെ തേനീച്ച കുത്താതിന്റെ കാരണംതനിക്ക്‌ തേനീച്ച മന്ത്രം അറിയുന്നത് കൊണ്ടാണെന്നും,സ്വാഭാവികമായും അദ്ദേഹം ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഒരു ധീരനായി, ഒപ്പം എന്നെങ്കിലും അതിന്റെ മുകളില്‍ കയറി ആകാശ വീക്ഷണം നടത്താനും മോഹം സൃഷ്ടിച്ചു,.
    എന്തായാലും മൂപ്പന്റെ കാലശേഷം ആ തെങ്ങില്‍ ആരും കയറാതെ ആയി.
    മാത്രമല്ല ആവാസ വ്യവസ്ഥ മരത്തില്‍ വ്യാപിക്കാന്‍ തുടങ്ങി..
    ഒരു മരം കൊത്തി സ്ഥിരമായി കൊത്തു പണികള്‍ ഏറ്റെടുത്തു..
    പരുന്ത്‌ കുടുംബം പെരുകകയും പതുക്കെ മറ്റ് കല്പ തരുവിലെക്ക് കൂട് മാറ്റം ചെയ്യപെടുകയും, തെങ്ങില്‍ കയറുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന ഒരു ദുരവസ്ഥ..പതുക്കെ ഞാനോത്തെ പറമ്പിലെ തെങ്ങിന് കാലത്തിന്റെ ക്ഷതങ്ങള്‍ ബാധിച്ചു തുടങ്ങി..." ആ മഹാ വൃക്ഷ്തോടും, അതില്‍ അതി വസിക്കുന്ന ജീവജാല സമൂഹത്തോടും അനുമതി വാങ്ങാതെ ഒരു ദിവസം കോടാലി ഉയര്‍ന്നു പൊങ്ങി.."പോര്‍ച്ചുഗീസ് കടന്നു കയറ്റത്തിനും, ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനും, എന്റെ പിതാ മഹാന്മാരുടെ ജീവിത്തതിനും മൂക സാക്ഷിയായിരുന്ന മരം നിലംപതിച്ചു ഒരു വണ്ടിയില്‍ കയറി സോമില്ലിലെക്ക്..
    പകരം നട്ട തെങ്ങിന്‍ തൈ ഒരു കുഞ്ഞികൂനനെ പോലെ ആ സ്ഥാനത്ത്‌ നിലക്കൊള്ളുന്നു...ഒരു മഹാവൃക്ഷ സ്മരണയുമായി...

    "പുതിയതൊന്നും പഴയതിന് സമമാകുന്നില്ല...
    നഷ്ടപെട്ടതോന്നും തിരികെ വരുന്നുമില്ല.."
    ആ മഹാ വൃക്ഷത്തിനും ആവാസവ്യവസ്ഥയ്ക്കും അന്യം സംഭവിച്ചത്‌ പോലെ എന്റെ വംശ വൃക്ഷാവലിയും അന്യം നിന്ന് പോകുകയാണെന്ന സത്യം ഞാനും എന്റെ സഹോദരനും തിരിച്ചറിയുന്നു,..ഞങ്ങളുടെ പിന്‍ തലമുറക്കാര്‍ ശ്രീലക്ഷ്മിയും,പ്രിയദര്‍ശിനിയും, ദിയാഹരിയും, മിയാഹരിയുമാണ്...
    വെട്ടി മാറ്റ പെട്ട വൃക്ഷ സ്മാരകം ഇന്ന് എവിടെയെങ്കിലും ഉണ്ടാകും..
    വാതിലോ, ജനലോ, കസേരയോ, മറ്റെന്തോ ആയി ??
    വെട്ടി മാറ്റാനും തകര്‍ക്കാനും എളുപ്പമാണ്..
    നട്ടു പിടിപ്പിക്കാനും, കെട്ടി ഉയര്‍ത്താനും പ്രയാസമാണ്...
    നോട്ട്: ഞാനോത്ത പറമ്പിലെ തെങ്ങ് എന്നാ പേര് മാത്രം ഞാന്‍ കടം കൊണ്ടതാണ്...കെ.എച്ച്.നസിമുധ്ധിന്‍ കവിതയില്‍ നിന്നും