2015, ജൂൺ 17, ബുധനാഴ്‌ച

മരുന്ന്

    ജനുവരിയിലെ ലീവ് റൊട്ടേഷന്‍ സമയത്ത് ഒരു വൈകുന്നേരം.....ഒരു മരുന്ന്‍ വാങ്ങാന്‍ കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലത്തെ മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ സൈക്കിളില്‍ ഒരാള്‍ അവിടേക്ക് വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ "കുടിച്ച് പൂസായി വരുന്നതാണെന്ന് മനസ്സിലായി..കാലിലെ വള്ളി പൊട്ടിയ ചെരുപ്പ് വലിച്ചിഴച്ച് കയറി വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ തന്നെ മെഡിക്കല്‍ ഷോപ്പുടമയുടെ നെറ്റി ചുളിഞ്ഞു..പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് തുറന്നു മൂന്ന്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ എടുത്ത് കയ്യിലെടുത്ത് പേഴ്സില്...‍ നിന്നും ചില്ലറ തപ്പികൊണ്ട് കുഴഞ്ഞ സ്വരത്തില്‍ "പനിയ്കുള്ള മരുന്നു വേണം??" ഷോപ്പുടമ ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ ഒന്നര വയസ്സുള്ള അയാളുടെ കുട്ടിയ്ക്കാനെന്നും, കുട്ടിയ്ക്ക് തീ പൊള്ളുന്ന പനിയുണ്ടെന്നും വിദ്വാന്‍ ഉത്തരം നല്കി. ഡോക്ടറുടെ ചീട്ട് വേണമെന്നും അതില്ലാതെ മരുന്ന്‍ നല്‍കില്ലെന്ന് തീരത്ത് പറഞ്ഞപ്പോള്‍ അയാള്‍ വിഷമത്തോടെ പറഞ്ഞു..
    "ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കയ്യില്‍ പൈസയില്ലെന്നും കടം വാങ്ങിയ പൈസ അതിനു തികയില്ലെന്നും മറ്റും..." എന്തായാലും ഷോപ്പുടമ മരുന്ന്‍ നല്‍കില്ലെന്ന് ഉറപ്പാക്കിയപ്പോള്‍ അയാള്‍ പോകാന്‍ ആരംഭിച്ചു.."ഗൌരി ശങ്കര്‍ നേഴ്സിംഗ് ഹോമിലെ ഡ്യൂട്ടി ഡോക്ടറെ കണ്ട് ചീട്ടു വാങ്ങി വരാമെന്നും പറഞ്ഞു സൈക്കിള്‍ എടുത്ത് അയാള്‍ ഇരുട്ടിലേക്ക് മറഞ്ഞു..എന്റെ മരുന്നും വാങ്ങി ഞാനും വണ്ടിയെടുത്ത് കുറച്ച് കഴിഞ്ഞു അയാള്‍ പോയ വഴിയെ മുന്നോട്ട് പോയി..ശില്പി തിയറ്ററിന്റെ അടുത്ത് എത്തിയപ്പോള്‍ കാറിന്റെ വെളിച്ചത്തില്‍ അയാളെ ഞാന്‍ കണ്ടു..അയാളുടെ യാത്ര "palace en paradice" ബാറിലേക്ക് ആയിരുന്നു..അവിടെ അയാളെ കാത്ത് അയാളുടെ അസുഖത്തുനുള്ള ഡോക്ടറും, മരുന്നും...ഒരു നിമിഷം ആ മനുഷ്യനോട് വല്ലാത്ത വെറുപ്പ് തോന്നി..ഒപ്പം മായ്ച് കളയകനകാത്ത ഒരു ചിത്രവും "പനിയോടെ തളര്‍ന്നുറങ്ങുന്ന ഒരു കുഞ്ഞു..മരുന്നിനു വേണ്ടി കാത്തിരിക്കുന്ന ഒരമ്മ...."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ