2015, ജൂൺ 16, ചൊവ്വാഴ്ച

കണ്ണാടി.

നാട്ടു കണ്ണാടി....
              പട്ടണത്തിലെ കാര്‍ ഷോറൂമില്‍ നിന്നും പുതിയ കാറുമായി പുറത്തിറങ്ങുമ്പോള്‍ ഗേറ്റില്‍ കാവല്‍ നിന്ന സെക്യൂരിറ്റിയ്ക്ക് അഞ്ഞൂറ് രൂപ ടിപ്പ് നല്‍കിയപ്പോള്‍ ആ പാവത്തിന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു..പിന്നെ കെ.എഫ്.സിയുടെ മുന്നിലെ സെക്യൂരിറ്റിയ്ക്കും സുരേന്ദ്രന്‍ വക രണ്ടു നൂറു രൂപ നോട്ടുകള്‍..അവിടെ നിന്നും കാറുമായി നഗരത്തിരക്കില്‍ വണ്ടിയുമായി സിഗ്നല്‍ കാത്ത് കിടയ്ക്കുമ്പോള്‍ കണ്ട ഭിക്ഷക്കാരനും ഒരമ്പത് രൂപ..കാറുമായി പുതിയ ഇരു നില വീടിനുള്ളിലേക്ക് കയറുമ്പോള്‍ ആവലതിക്കാര്‍..മകളുടെ പഠിപ്പ്, കല്യാണം, പുരമേയല്‍, അമ്പലത്തില്‍ വിളക്ക്..എല്ലാത്തിനും വാരി കോരി നല്‍കാന്‍ ചാത്തുണ്ണി മകന്‍ ഗള്‍ഫ്ക്കാരന്‍ സുരേന്ദ്രന്‍...
                              ഓന്‍ സുരേന്ദ്രന്‍ ബല്യേ ജോലിക്കാരനാ..പെര്‍ശ്യേല് ഓന് എന്താ കാശും,                                 പത്രാസും..ഓനെ കാത്ത് അറബികള് വരി വരിയായി നില്‍ക്കും..."
                              ഞ്ഞി..ഭാഗ്യം ചിയ്തോള ലീലേ..
സുരേന്ത്രന്റെ അമ്മ ലീലയ്ക്ക് അത് കേള്‍ക്കുബോള്‍ സന്തോഷം കൊണ്ട് ഇരിക്ക പൊരുതി മുട്ടും..എന്തായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് വെറും ഒരു മെക്കാനിക്കില്‍ നിന്നും അയാള്‍ വലിയ പണക്കാരനായി മാറിയ കാഴ്ച എല്ലാ ഗ്രാമങ്ങളിലും കണ്ടു വരുന്ന അതെ ഗള്‍ഫ് മന്ത്രജാലതിന്റെ പിന്തുടര്‍ച്ച ആയിരുന്നു....ജീവിതത്തിന്റെ കണ്ണാടിയില്‍ കുറച്ച് വര്ഷം മുന്‍പ് സുരേന്ദ്രന്‍ കണ്ട ഓയിലും, കരിയും പുരണ്ട കാഴ്ചയില്‍ നിന്നും മാറി അഴുക്കും, ചുളിവും വീഴാത്ത കുപ്പായത്തിലെക്ക് പ്രതിഫലിച്ചത് കണ്ണടച്ച് തുറക്കും മുന്‍പേ..വെട്ടിയൊതുക്കിയ മുടി,ഷേവ് ചെയ്ത മുഖം, നല്ല സ്പ്രേ മണക്കുന്ന ശരീരം...സുന്ദരനായ സുരേന്ദ്രന്‍..
അതായിരുന്നു നാട്ടുകണ്ണാടിയിലെ കാഴ്ചകള്‍...
പ്രവാസ കണ്ണാടി..
                               "ഹേയ്..സുരെതരന്‍...ഹരാമി മലബാറി..വെന്‍ ഇന്ത" (ഹേയ് സുരേന്ദ്രന്‍...നീ എവിടെയാ"..)
                    വര്‍ക്ക്ഷോപ്പ്‌ രാംബിലെ കാറിനടിയില്‍ നിന്നും ഒരു രൂപം പുറത്തേക്ക്..കറി പിടിച്ച മുഖം, നരച്ച താടി, ഓയിലും, കരിയും പുരണ്ട പാന്റ്സും, ഷര്‍ട്ടും..കരി ഓയിലിന്റെ ഗന്ധം നിറഞ്ഞ ദേഹം..
                   "സിയാറ ശുഖല്‍ കലാസ് ??(കാറിന്റെ പണി തീരന്നോ?
അറബി ചോദിച്ചപ്പോള്‍ ഭവ്യതയോടെ സുരേന്ദ്രന്‍...
                   "കലാസ് അറബാബ് (കഴിഞ്ഞു അറബാബ്)
അറബി സുരേന്ദ്രനെ ഒന്ന്‍ നോക്കി അവജ്ഞയോടെ...
                   "മാഫി സഫായി. ഹുമാര്‍ ..മജ്നുന്‍ രേക്കം വാഹത്ത്...(വൃത്തിയില്ലാത്ത മൃഗം...ഒന്നാന്തരം പ്രാന്തന്‍..)
മറുപടിയായി സുരേന്ദ്രന്‍ ഒന്ന് ചിരിച്ചു..അറബി പേഴ്സ് തുറക്കും വരെ നീണ്ട ഒരു ചിരി..
                     "കേം     ഫുലൂസ്..??" (എത്രയായി ??)
                               സുരേന്ദ്രന്‍ തുക പറഞ്ഞു..അറബി നോട്ടുകള്‍ നീട്ടി...അത് വാങ്ങി സുരേന്ദ്രന്‍ വീണ്ടും തല ചൊറിഞ്ഞു..അത് മനസ്സിലായപ്പോള്‍ മുഴുത്ത ഒരു ചീത്ത വിളിച്ച് വീണ്ടും അറബി സുരേന്ദ്രന് നേരെ നോട്ടുകള്‍ നീട്ടി..സുരേന്ദ്രന്‍ അതും വാങ്ങി..എല്ലാം പോക്കറ്റില്‍ തിരുകുമ്പോള്‍ നാട്ടിലെ വീടിനു മുന്നില്‍ തന്നെ കാത്ത് നില്‍കുന്നവരെ ഒന്ന്‍ സ്മരിച്ചു..
അയാള്‍ക്ക് പുറകെ മറ്റൊരു അറബി അവിടേക്ക് കയറി വന്നു..
അയാളും കാറിന്റെ താക്കോല്‍ സുരേന്ദ്രന് നേരെ നീട്ടി...
                    " സിയാര ഫുള്‍ സര്‍വ്വിസ്..."
സുരേന്ദ്രന്‍ വീണ്ടും അഴുക്ക നിറഞ്ഞ രംബിനടിയിലെക്ക് 
അതായിരുന്നു പ്രവാസ കണ്ണാടി കാഴ്ചകള്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ