2015, ജൂൺ 16, ചൊവ്വാഴ്ച

മരിയ ഒലീവിയ...














               "കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഞാന്‍ ഈ ദുരിതം അനുഭവിക്കുന്നു..ഇനി വയ്യാ.."

      കുടുംബകോടതിയില്‍ തന്‍റെ അവസാന തീരുമാനം അവള്‍ ഉറപ്പിച്ചു പറഞ്ഞു.
 
                 "എനിക്കും...ജീവപര്യന്തം തടവ് അവസാനിപ്പിക്കണം..it is more stupid to live with someone who doesn't care other's emotions and feelings"..

       അയാളും അവസാന തീരുമാനം അറിയിയിച്ചു..
അവരുടെ ഉറച്ച തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് ആരെല്ലാമോ പുറത്ത്..മരിയ ഒലീവിയ മാത്രം തല കുമ്പിട്ട്...കോടതിയും, ജഡ്ജിയും ആ കൊച്ചു കണ്ണുകളില്‍ ഭയം സൃഷ്ടിച്ചു...പിന്നെ അച്ചനും അമ്മയും..കുറേ നാളുകളായി എന്നും കാണുന്ന ആലോസര ദാമ്പത്യത്തിന്‍റെ പുതിയ പതിപ്പുകള്‍..ജഡ്ജിയും അച്ഛന്റെയും അമ്മയുടെയും ഇടയില്‍ ഇരിക്കുന്ന പത്ത് വയസ്സ് ക്കാരിയെ നോക്കി..അവളുടെ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു കുടുംബകലഹത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍...

                "മരിയ ഒലീവിയ...ജഡ്ജി പേര് ചൊല്ലി വിളിച്ചപ്പോള്‍ അവള്‍ മെല്ലെ മുഖം ഉയര്‍ത്തി..ജഡ്ജി ചിരിച്ചു..

       ആ കൊച്ചു ചുണ്ടിലും വിളര്‍ത്ത ചിരി വിടര്‍ന്നു...

                "മരിയകുട്ടി നല്ല മിടുക്കി കുട്ടിയാണല്ലോ??"

     "താങ്ക്സ്"..മരിയ മാറുന്നത് പോലെ..മറുപടി അത്രക്കും ഉറച്ച വാക്കുക്കള്‍..അവളുടെ കണ്ണുകളിലെ തിളക്കം..
ആ കുട്ടിയോട് ചോദിക്കേണ്ട അടുത്ത ചോദ്യം അവളുടെ ഭാവി തീരുമാനിക്കുന്ന ചോദ്യം ആണെന്ന അറിവോടെ ജഡ്ജി 


      "മോള്‍ക്ക് ആരുടെ കൂടെ ജീവിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം??"


     ആ ചോദ്യത്തിനു മറുപടി പറയും മുമ്പ് അവള്‍ ആദ്യം അച്ചനെ നോക്കി..അയാളില്‍ ആ നോട്ടം ഒരു പ്രകാശം പരത്തി..ഇന്ന് രാവിലെ കോടതി വരാന്തയില്‍ വെച്ച് എല്ലാം പറഞ്ഞു പഠിപ്പിച്ചതാണ്..പുതിയ സൈക്കിള്‍, പുതിയ ഉടുപ്പുകള്‍, എല്ലാം വാഗ്ദാനം നല്‍കിയതാണ്..അവള്‍ തന്‍റെ കൂടെയെന്ന് പറയും എന്ന ഉറപ്പിനെ തകര്‍ത്ത് മരിയ അമ്മയെ നോക്കി..അമ്മയിലും പുതിയ പ്രതീക്ഷകള്‍...അവളെ ജനിപ്പിച്ച തന്നെ ഒഴിവാക്കില്ലെന്ന് ആ സ്ത്രീയും വിശ്വസിച്ചു..ഒടുവില്‍ മരിയ ജഡ്ജിയെ നോക്കി..അവള്‍ക്ക് ചുറ്റും ഒരു പ്രകാശ വലയം സൃഷ്ടിക്കപെട്ടത് പോലെ..കോടതി മുറി മുഴുവന്‍ ആ പ്രകാശം പരന്നു..

        "എനിക്ക് ഇവരെ രണ്ടു പേരുടെയും കൂടെ ജീവിക്കണ്ടാ.."


അവളുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചു...അച്ഛനും, അമ്മയും,ജഡ്ജിയും,വാതിലിനു പുറകില്‍ കത്ത് നിന്നവരും. എല്ലാവരും വിസ്വസിക്കനകാതെ...മരിയ അവസാനിപ്പിച്ചില്ല...അതൊരു തുടക്കമായിരുന്നു.

     "കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദുരിതം അനുഭവിക്കുന്ന എന്റെ അമ്മ, അമ്മയില്‍ നിന്നും ജീവപര്യന്തം തടവിനു മോചനത്തിനായി കാത്തിരിക്കുന്ന അച്ചന്‍..എനിക്ക് ഇവരെ രണ്ടു പേരയും വേണ്ട..ഇവര്‍ക്ക് വേണ്ടത് ഇവരുടെ മാത്രം സുഖങ്ങള്‍, ഇവരുടെ മാത്രം സ്വപ്‌നങ്ങള്‍..അതെല്ലാം ആ വാതിലിനു പുറകില്‍ ഒളിച്ചു നില്‍ക്കുന്നുണ്ട്..ഇവരുടെ വിവാഹമോചനവും കാത്ത്....ഇവര്‍ക്ക് ജീവിതത്തില്‍ പിരിയാനാണ് ആഗ്രഹമെങ്കില്‍ പിന്നെ എന്തിനു എനിക്ക് ജന്മം തന്നു..?? ഇടയില്‍ പിരിഞ്ഞ് പോകനായിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ കൊല്ലാംയിരുന്നില്ലേ??അല്ലെങ്കില്‍ എന്തെങ്കിലും വഴിയരികില്‍  ഉപേക്ഷിക്കമായിരിന്നില്ലേ??അങ്ങിനെ നോക്കുമ്പോള്‍ ഇവര്‍ ഇരുവരും കടുത്ത ശിക്ഷയ്ക്ക് അര്‍ഹരാണ്..ജീവിതത്തില്‍ ഇവരുടെ മകളായ് മാത്രം എനിക്ക് ജീവിച്ചാല്‍ മതി..പകരക്കാര്‍ വേണ്ടാ..വാതിലിനു പുറകില്‍ നില്‍ക്കുന്ന പകരക്കാര്‍ ആരും ഇവര്‍ക്ക് സമമാകില്ല...എനിക്ക് വേറെ ഒരു ജീവിതം വേണ്ടാ...ഇവരെ എന്നെ ജനിപ്പിച്ച കുറ്റത്തിന് ആജീവനാന്തം തുറന്കില്‍ അടയ്ക്കുക..എനിക്ക് മരണ ശിക്ഷ നല്കുക..ജീവിതം വേണ്ടത്തവര്‍ക്ക് നല്കാന്‍ അങ്ങിനെ ഒരു ശിക്ഷ ഉണ്ടെങ്കില്‍...

             മരിയ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ജഡ്ജി തന്റെ നെറ്റിയിലെ വിയര്‍പ്പ് തുടച്ചു..അച്ഛനും അമ്മയും ഒന്നും പറയാന്‍ കഴിയാതെ തല കുനിച്ചിരുന്നു..ജഡ്ജി കസേരയില്‍ നിന്നും എഴുന്നേറ്റു മരിയയുടെ അടുത്ത് വന്നു അവളെ ചേര്‍ത്ത് പിടിച്ചു..അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു..

     "ഇവര്‍ക്ക് ഇനിയുള്ള കാലം എനിക്ക് വേണ്ടി ജീവിച്ചാല്‍ എന്താ? ഇവരെ രണ്ടു പേരെയും എനിക്ക് വേണം..രണ്ടു പേരുമില്ലാതെ  എനിക്ക് ഒരു ജീവിതം വേണ്ട..ഇവരുടെ സുഖങ്ങളെ പറ്റി ചിന്തിക്കുന്ന കൂട്ടത്തില്‍, ഇവരുടെ മകളായി ജീവിക്കുന്ന എന്‍റെ സുഖത്തേയും, ഭാഗ്യത്തേയും കുറിച്ച് ചിന്തിച്ചാല്‍ എന്താ??

        അയാളും ഭാര്യയും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നൂ..മരിയ അവരുടെ കൈകളില്‍ പിടിച്ചു...

    "ഈ കേസിന്റെ വിധി പറയാന്‍ എനിക്ക് കഴിയില്ല...ഇതിന്റെ വിധി പറയേണ്ടവര്‍ നിങ്ങള്‍ തന്നെ ആണ്.."

       ഭാര്യയെയും, ഭര്‍ത്താവിനെയും നോക്കി ജഡ്ജി പറഞ്ഞു."

ഇരുവരും മരിയയെ നോക്കി...ആ മുഖത്ത് അപ്പോഴും ഒരു പ്രകാശം കാണുന്നുണ്ടായിരുന്നു..ആ പ്രകാശകണം അവരുടെ മനസ്സിലേക്ക് ഒരു നേരിന്റെ വെളിച്ചം പകര്‍ന്നു....

കുറേ നാളുകള്‍ക്ക് ശേഷം...
കടല്‍ തീരത്തെ ഒരു സന്ധ്യ..

       അയാള്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ചു...അവള്‍ ആ ചുമലില്‍ തല ചായ്ച്ചു കിടന്നു..അവളുടെ വീര്‍ത്ത വയറില്‍ ഒരു ഉദയം കാത്തിരിക്കുന്ന ജീവന്‍റെ തുടിപ്പുകള്‍...സൂര്യന്‍ ചുവപ്പ് വിരിയിച്ച കടല്‍ തീരത്ത് മരിയ ഒലീവിയ ഓടി നടന്നു...ഒരുമിച്ചിരിക്കുന്ന അച്ചന്റെയും, അമ്മയുടെയും മുന്‍പില്‍..പിറക്കാനിരിക്കുന്ന കൂടപിറപ്പിനു മുന്നില്‍...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

N.B. ദൈവത്തിന്‍റെ വരദാനമാണ് കുട്ടികള്‍..ആ വരം ലഭിച്ചിട്ടും, കൊതിയും കുറവും പറഞ്ഞു പിരിയുന്നവര്‍ക്ക്. നിങ്ങള്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെടും..ജീവിതപാതയില്‍ എവിടെയെങ്കിലും വെച്ച്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ