2015, ജൂൺ 16, ചൊവ്വാഴ്ച

പുകനാശം..

                     

                         
                           വണ്ടിയുടെ കത്തുന്ന ഹോലോജന്‍ വെളിച്ചവും കുറവെന്ന് തോന്നി..
ഒരു കണക്കിന് വീടിന്റെ പോര്‍ച്ചില്‍ കയറ്റി കാറിന്റെ പുറകില്‍ ബൈക്ക്‌ വെച്ച് ഇറങ്ങി ചുറ്റും നോക്കി...

"കറങ്ങുന്ന പോര്‍ച്ച്..കറങ്ങുന്ന കാര്‍...കറങ്ങുന്ന വീട്...കറങ്ങുന്ന മനസ്സ്‌.."

                        ബെല്ലടിച്ച് പതിവ്‌ പോലെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍, അമ്മ ഉറക്കച്ചുവടോടെ വന്ന്‍ വാതില്‍ തുറന്ന്‍ പതിവ്‌ പരിഭവം..

"ആ തെങ്ങിന്റെ ചോട്ടില്‍ മൂത്രനാറ്റം കൊണ്ട് ഒന്ന് മുറ്റം അടിക്കാന്‍ പോലും പറ്റാതായി..അകത്ത്‌ ടോയ്‌ലറ്റ്‌ ഉള്ളത് എന്തിനാടാ...

                         അമ്മ പോയെന്ന്‍ ഉറപ്പായപ്പോള്‍ രണ്ട് തുളസിയില പറിച്ച് വായിലിട്ടു ചവച്ച് അകത്തേക്ക്‌..ഇരുട്ടില്‍ മുറിയിലേക്ക്‌ നടക്കുമ്പോള്‍ അച്ചന്‍റെ അടഞ്ഞ ശബ്ദം..

"അവനോടു പാതിരാ വരെയുള്ള കംബൈന്‍ സ്റ്റഡി വേണ്ടാന്നു പറയണം.."

                          മുറിയുടെ വാതില്‍ തുറന്ന്‍ അകത്ത്‌ കയറി ലൈറ്റ് ഇട്ടപ്പോള്‍ വല്ലാത്ത കുറ്റബോധം..
ഒരു രസത്തിനു വേണ്ടി ഹോസ്റലില്‍ നിന്നും തുടങ്ങിയതാ..സ്വാമി എന്ന് വിളിക്കുന്ന സുരേഷ് ആയിരുന്നു ഗുരു..ആദ്യം ബിയര്‍, പിന്നെ പതുക്കെ ബ്രാണ്ടി, വിസ്ക്കി, ഇപ്പോള്‍ അത് നീലച്ചടയന്‍ കഞ്ചാവ്‌ വരെ എത്തിയിരിക്കുന്നു..ഈ സെമസ്റ്റര്‍ ഒന്നിലും പാസാകില്ല.."

കിടക്കയില്‍ മലര്‍ന്നു കിടക്കുബോള്‍ സ്വാമി തന്ന ചെറിയ പോതിയെ കുറിച്ച് ഓര്‍ത്തു..

                      "മക്കളെ ഇവനാണ് ബ്രൌണ്‍ ഷുഗര്‍...ഇത്തവണ എല്ലാര്ക്കും ഫ്രീ...അടുത്ത തവണ പൈസ തരണം..ഇവനെ വീട്ടില്‍ ചെന്നിട്ട് പരീക്ഷിച്ചാല്‍ മതി..enjoy free world of ultimate happiness"

                      സ്വാമിയുടെ വിവരണം മനസ്സില്‍ ആവര്‍ത്തിക്കുന്നു...പെഴ്സിനുല്ലില്‍ ഇരിക്കുന്ന വെളുത്ത പോതിയിലെക്ക് മനസ്സും ചിന്തയും പായുന്നു..

                      ഒരു സിഗരെറ്റ്‌ കത്തിച്ച് അതിന്റെ അറ്റം വെളുത്ത പൊതിയില്‍ മുക്കി വലിച്ചു..ആദ്യ പുകയില്‍ തന്നെ മനസ്സ്‌ വിട്ടു പറന്നു, ഒരു അപ്പൂപ്പന്‍ താടി പോലെ..പിന്നെയും പകച്ചു..അവസാനത്തെ പുക വിഴുങ്ങിയപ്പോള്‍ ശരീരം മാത്രം ബാക്കി..കട്ടിലില്‍ വീണു..മനസ്സ്‌ എവിടെയോ??കറുത്ത മേച്ചില്‍ പുറങ്ങളില്‍..സെരിബ്രം നിശ്ചലം..ശൂന്യാകാശം,ശരീരത്തില്‍ നാഡി സ്പന്ദനവും, രക്ത സംക്രമണവും, ശാസവും,ഹൃദയമിടിപ്പും മാത്രം ബാക്കി വെച്ച് മനസ്സ്‌ ദൂരെ...

''മോനെ വിനു വാതില്‍ തുറക്കെടാ.." ആരോ കരയുന്നു..ബഹളം വെക്കുന്നു..
എല്ലാം ചെവിയില്‍ മുഴങ്ങുന്നു..പക്ഷെ മനസ്സിലേക്ക് എത്തുന്നില്ല..മനസ്സ്‌ എവിടെയോ
പിടി തരാതെ...

"വാതില്‍ തുറക്കെടാ..അച്ചന് വയ്യടാ..." കരച്ചിലുകള്‍, കൂറെ നേരം..

"അമ്മേ കൊച്ചച്ചന്‍ കാറുമായി വരുന്നുണ്ട്" പെങ്ങളുടെ കരച്ചിലോടെയുള്ള ശബ്ദം.

മനസ്സിനെ പിടിച്ചെടുക്കാനുള്ള ഓരോ ശ്രമവും പരാജയം...നിലവിളികളും, ബഹളങ്ങളും തലച്ചോറില്‍ എത്താന്‍ വൈകുന്നു...ചുറ്റും പുകമറയില്‍ വെളുത്ത രൂപങ്ങള്‍ മാത്രം..വേദനയും, കണ്ണീരും എല്ലാം ശ്രവണ പടത്തില്‍ മാത്രം...

സൂര്യന്‍ കണ്ണിലേക്ക്‌ എത്തി നോക്കി തുടങ്ങിയപ്പോള്‍ മനസ്സ്‌ പ്രതികരിക്കാന്‍ തുടങ്ങി..വൈകിയ വിവേകം തലച്ചോറിലേക്ക്..വാതില്‍ തുറന്ന്‍ നോക്കുമ്പോള്‍ വീട് ശൂന്യം...ആരുമില്ല..ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..ചില നിലവിളികള്‍, ബഹളങ്ങള്‍, എല്ലാം പുകമറയില്‍ മറവ് ചെയ്ത നശിച്ച രാത്രി..

ബൈക്കുമെടുത്ത്‌ പുറത്തേക്കിറങ്ങിയ സമയത്ത് പാല്‍ക്കാരന്‍..

"മോനെ അച്ചന് എന്താ പറ്റിയത്"

അറിയാത്ത ഉത്തരം..നെഞ്ചില്‍ തളം കെട്ടിയ വേദന കണ്ണുനീര്‍ തുള്ളിയായ്‌ പുഴയായ്....
കുറെ ആശുപത്രികള്‍ കയറിയിറങ്ങി...പലവട്ടം വിളിച്ചിട്ടും മറുപടി തരാതെ പോയ പെങ്ങളുടെ മൊബൈല്‍ ഒടുവില്‍ മറുപടി തന്നു..

"ജൂബിലി മിഷനില്‍.."

ഐ.സി.യു വിന്റെ മുന്പില്‍ എല്ലാവരും..ചിലരുടെ പകച്ച നോട്ടം..അമ്മ വേദനയോടെ കരയുന്നു..ചില്ലിലൂടെ നോക്കിയപ്പോള്‍ കട്ടിലില്‍ അച്ചന്‍..പ്രതിക്ഷയുടെ കാര്‍ഡിയാക് ചലനങ്ങള്‍ സ്ക്രീനില്‍..

"കൊച്ചച്ചന്‍ ആ സമയത്ത്‌ കാറുമായി വന്നില്ലയിരുനെന്കില്‍.."

ബാക്കി കേള്‍ക്കാന്‍ മനസ്സ് നിന്നില്ല.അമ്മയുടെ അടുത്ത്‌ ബെഞ്ചില്‍ ഇരുന്നു.. ...അമ്മയെ കെട്ടി പിടിച്ച് കരഞ്ഞു,,ഒരു കൊച്ച് കുഞ്ഞിനെ പോലെ...
കുറെ നാളുകള്‍ക്ക്‌ ശേഷം....

അച്ചന്‍ മുറ്റത്ത്‌ നടക്കുകയാണ്..ജീവിതം തിരിച്ചു പിടിച്ച്...ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല..കുറെ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ ഫേസ്ബുക്ക് അന്ന്‍ രാവിലെ ഓപ്പണ്‍ ചെയ്തു..അതിലെ ഒരു ഗ്രൂപ്പ്‌ ...സ്വാമി എന്ന സുരേഷ് അഡ്മിന്‍ ആയ "astronauts" അതിലെ എന്റെ അംഗത്വം ഡിലിറ്റ്‌ ചെയ്തു..എന്നിട്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യ്തു...

"പുകനാശം...ഒരു പുകച്ചുരുള്‍ മതി നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കാന്‍...പുകനാശം..."


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ