2015, ജൂൺ 16, ചൊവ്വാഴ്ച

''കര്‍ക്കിടക വാവ്...."



                          ""കായേനവാചാ...മനസ്സേന്ത്രിയെര്‍വ്വ..
                             ബുദ്ധി ആത്മനാവാ..പ്രകൃത്യെസ്വഭാവാത്‌
                             കര്മോത്മിയത്യത്..സകലം പരസ്മൈ..
                             നരായനെ യതി സമര്‍പ്പയാമി....
               വാവ്ബലിയിട്ടു കടലില്‍ മുങ്ങി നിവര്‍ന്നു കരയിലേക്ക് കയറുമ്പോള്‍ ആ കണ്ണുകളില്‍ ഒരു കടലിനേക്കാള്‍ ആഴമുള്ള കണ്ണ് നീര്‍..ദുഃഖം കടിച്ചമര്‍ത്തി വിതുമ്പി അയാള്‍ നിഴലിനെ മുറിച്ച് മുന്നിലേക്ക് നടന്നു...അയാള്‍ക്ക് പിന്നില്‍ ഉരുണ്ടു കൂടിയ കര്‍ക്കിടക മേഘങ്ങള്‍ അവിടെ മൂകതയുടെ ഒരു പ്രക്രുതി ചിത്രം വരച്ചു...ദുഃഖം മഴയായ് പൊഴിയാന്‍ തുടങ്ങി..മഴയില്‍ നനഞ്ഞു കുതിര്‍ന്ന്‍ നടക്കുമോള്‍ അയാളുടെ കാല്പാടുകള്‍ ഭൂതക്കാലത്തിലെക്ക് പിന്തിരിഞ്ഞു പോയി കൊണ്ടിരുന്നു..അയാളുടെ മനസ്സുമായി ഒരു പലായനം..
                            "നന്നായി പഠിക്കണം...അച്ചന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു..സാഹചര്യം കിട്ടിയില്ല..പഴേ കാലമല്ലേ..പശുവിനെ കറക്കാനും,പാടത്ത് പോയി കിളക്കാനും തന്‍റെ മുത്തച്ചന്‍ പറഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി.."
            അച്ചന്‍ വിയര്‍ത്ത് കുളിച്ച ശരീരം തുവര്‍ത്ത് കൊണ്ട് തുടച്ച് കിളച്ച് മറിച്ചിട്ട മണ്ണ്‍ നോക്കി, പിന്നെ അയാളെ നോക്കി...
                            "ഇന്ന് തന്നെ ഞാന്‍ ഒരു മണ്ണ് തരി കാലിനു മുകളില്‍ പുരളാന്‍ അനുവദിക്കാതെ പഠിപ്പിക്കുന്നതിന്റെ കാരണം എനിക്ക് നഷ്‌ടമായതെല്ലാം തന്നില്ലൂടെ പിടിച്ചടക്കാന്‍ വേണ്ടിയാ..."
            അച്ചന്റെ വാക്കുകള്‍ സത്യമായിരുന്നു...പഠിച്ചതെല്ലാം അയാള്‍ ഒന്നാമനായി...ഒത്തിരി നേട്ടങ്ങള്‍...സന്തോഷത്തിന്റെ നാളുകള്‍...വിദേശത്ത് ജോലി..സ്നേഹിച്ച് പെണ്‍കുട്ടിയുമായി വിവാഹം..എല്ലാം സാധിച്ചു..പലപ്പോഴും അയാള്‍ മോഹിച്ചു..അച്ചന്‍ തന്റെ അടുത്ത് ഉണ്ടാകണമെന്ന്..
                             "പഴേ ആളല്ലേ ഞാന്‍..എനിക്ക് പറ്റില്ലടോ തന്‍റെ സായിപ്പ് നാട്..അവിടെ ഒന്ന്‍ മുങ്ങി കുളിക്കാന്‍ പറ്റ്വോ? ഒന്ന്‍ വൈകുന്നേരം പോയിരിക്കാന്‍ ഒരു അമ്പലമോ ആല്‍ത്തറയോ ഉണ്ടോ??തന്‍റെ അമ്മ ഉറങ്ങുന്ന ഈ മണ്ണ് വിട്ടു പോന്നാല്‍ ശരിയാവില്ലടോ"
                              തനിക്ക് വേണമെങ്കില്‍ തന്‍റെ യോഗ്യത വെച്ച് ഇവിടെ ഒരു ജോലി??
              ഒന്നിനും സാധിച്ചില്ല...അതിനു മുന്‍പ് ജോലി ചെയ്യുന്ന വിദേശ രാജ്യത്തേക്ക് ഒരു ഫോണ്‍കോള്‍...അതും അസമയത്ത്....തകര്‍ന്ന്‍ നാട്ടില്‍ തിരിച്ച് വരുമ്പോള്‍ ഒരു നോക്ക് കണ്ടു..അയാള്‍ക്ക് വേണ്ടി ചുണ്ടില്‍ ഒരു നേര്‍ത്ത സ്നേഹ ചിരി കരുതി വെച്ചിരുന്നു...മനസ്സില്‍ പൊട്ടി ജ്വലിച്ച ദുഖത്തിന്റെ ഉറവകള്‍..എല്ലാം ഉള്ളിലൊതുക്കി അച്ചനു വേണ്ടി ചെയ്യാനുള്ളതെല്ലാം അയാള്‍ ചെയ്യ്തു...അതിന്‍റെ തുടര്‍ച്ചയായി കര്‍ക്കിടക വാവ് ബലിയും....
ഭൂതക്കാലത്ത്തില്‍ നിന്നും തിരിച്ച് വന്നത് ഒരു വിളി കേട്ടാണ്...
                                 "മോനെ...
അച്ചന്റെ പ്രായമുള്ള ഒരാള്‍..
                                  ഒരു ചായയ്ക്ക് കാശ്...
            പേഴ്സ് തുറന്ന് ആദ്യം കണ്ട നോട്ടു ആ മെലിഞ്ഞ കൈകളില്‍ നല്‍കുമ്പോള്‍ ആ വൃദ്ധ മുഖത്ത് നിഴലിട്ട അവിശ്വസനീയമായ ഭാവം കണ്ടു...ഒരു പിതാവിന്‍റെ വാത്സല്യം കലര്‍ന്ന സന്തോഷം കണ്ടു..മഴയിലൂടെ നടന്നു പോയ ആ രൂപം അയാളെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി...
കാറില്‍ കയറുമ്പോള്‍ അയാള്‍ കടലിനെ നോക്കി..താന്‍ ബലിയിട്ട മണ്ണില്‍ മഴയത്ത് ചിക്കി ചികയുന്ന കാക്കകളെ നോക്കി..ഒടുവില്‍ വേദന നിറഞ്ഞ മനസ്സിനോട് അയാള്‍ പറഞ്ഞു...
                                  "ഞാന്‍ ഇനിയും ഇവിടെ വരും..കര്‍ക്കിടക വാവില്‍...ഭൂലോകത്തിന്റെ ഏത് കോണില്‍ നിന്നായാലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ